പയ്യന്നൂർ: രക്തസാക്ഷി ഫണ്ട് കക്കുന്നതു ശവം തിന്നുന്നതിനു തുല്യമെന്നു കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ എംപി. ഫണ്ട് കൈകാര്യം ചെയ്യുന്നതിൽ ജാഗ്രതക്കുറവുണ്ടായി എന്ന് സിപിഎം പറഞ്ഞാൽ കട്ടു എന്നുതന്നെയാണർഥം. ഫണ്ട് വെട്ടിപ്പ് നടത്തിയ മധുസൂദനൻ എംഎൽഎ സ്ഥാനം രാജിവയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പൊതുപ്രവർത്തനരംഗത്ത് നല്ല അനുഭവസമ്പത്തുള്ളയാളാണു വി. കുഞ്ഞിക്കൃഷ്ണനെന്നു പയ്യന്നൂരുകാർ പറയുന്നു. അഴിമതിക്കാരെ സംരക്ഷിക്കുക എന്ന നയത്തിന്റെ ഭാഗമായാണ് അദ്ദേഹത്തെ ഏരിയ കമ്മിറ്റി സെക്രട്ടറി സ്ഥാനത്തുനിന്നു മാറ്റിയത്. ഒരു ജീവിതം പാർട്ടിക്കുവേണ്ടി സമർപ്പിച്ചയാളെ അഴിമതിക്കാരനെ സംരക്ഷിക്കാൻ ബലിയാടാക്കി. ഈ വിഷയത്തിൽ പാർട്ടി നടത്തിയ അന്വേഷണം പ്രഹസനമാണ്. ഫണ്ട് തിരിമറി അന്വേഷിക്കേണ്ടതു പാർട്ടിയല്ലെന്നും ധൈര്യമുണ്ടെങ്കിൽ നിയമത്തിന്റെ വഴിയിൽ സർക്കാർ അന്വേഷിക്കാൻ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിയുടെ പിഞ്ചുകുഞ്ഞാണ് ഊരാളുങ്കൽ ലേബർ സൊസൈറ്റിയെന്ന് കെ. സുധാകരൻ പറഞ്ഞു. എല്ലാ കരാറും ഊരാളുങ്കലിനാണ് കിട്ടുന്നത്. അതുകൊണ്ടു മറ്റു കരാറുകാരെല്ലാം പിന്മാറുകയാണ്. കരാറുകളിലൂടെ ലഭിക്കുന്ന കമ്മീഷൻ പാർട്ടിയിലേക്ക് എത്തുന്നതായും സുധാകരൻ ആരോപിച്ചു.
സ്വപ്ന പറയുന്നതെല്ലാം സത്യമെന്നു കോൺഗ്രസിന് ഉത്തമ ബോധ്യം ഉണ്ടെന്നും സുധാകരൻ പറഞ്ഞു. രാഷ്ട്രീയക്കാരെ പോലെയല്ല, രേഖകൾ വച്ചാണു സ്വപ്നയുടെ സംസാരം. സരിതയെ ആയുധമാക്കിയാലും സ്വപ്നയെ തകർക്കാൻ ആകില്ല. അനിത പുല്ലയിൽ നിയമസഭയിൽ എത്തിയ വിഷയത്തിൽ കോൺഗ്രസ് ഇടപെടുന്നില്ല എന്നും കെ.സുധാകരൻ പറഞ്ഞു.
കോൺഗ്രസിനെതിരേ പ്രവർത്തിച്ചയാളല്ല അനിത. കോൺഗ്രസ് കേസിന് പോകേണ്ട ആവശ്യമില്ല. അതൊക്കെ സർക്കാർ തീരുമാനിക്കട്ടെ എന്നും കെ.സുധാകരൻ പറഞ്ഞു. സിപിഎം അക്രമത്തിന്റെ ക്രൂരതയാണു കണ്ണൂരിലടക്കം സംസ്ഥാന വ്യാപകമായി കണ്ടതെന്നു കെപിസിസി പ്രസിഡന്റ് പറഞ്ഞു. കഴുത്തറുക്കാനുള്ള സിപിഎമ്മിന്റെ ആഗ്രഹമാണ് അവർ ഗാന്ധി പ്രതിമയുടെ കഴുത്തറുത്ത് തീർത്തതെന്നും സുധാകരൻ ആരോപിച്ചു. ആക്രമണത്തിന് തിരിച്ചടി കിട്ടിയാലെ സിപിഎം പഠിക്കൂ. വിമാനത്തിലെ പ്രതിഷേധത്തിൽ ഇ.പി. ജയരാജനെ പ്രതി ചേർത്തില്ലെങ്കിൽ കോടതിയിൽ പോകുമെന്നും സുധാകരൻ പറഞ്ഞു.
പൊതുപ്രവർത്തനരംഗത്ത് നല്ല അനുഭവസമ്പത്തുള്ളയാളാണു വി. കുഞ്ഞിക്കൃഷ്ണനെന്നു പയ്യന്നൂരുകാർ പറയുന്നു. അഴിമതിക്കാരെ സംരക്ഷിക്കുക എന്ന നയത്തിന്റെ ഭാഗമായാണ് അദ്ദേഹത്തെ ഏരിയ കമ്മിറ്റി സെക്രട്ടറി സ്ഥാനത്തുനിന്നു മാറ്റിയത്. ഒരു ജീവിതം പാർട്ടിക്കുവേണ്ടി സമർപ്പിച്ചയാളെ അഴിമതിക്കാരനെ സംരക്ഷിക്കാൻ ബലിയാടാക്കി. ഈ വിഷയത്തിൽ പാർട്ടി നടത്തിയ അന്വേഷണം പ്രഹസനമാണ്. ഫണ്ട് തിരിമറി അന്വേഷിക്കേണ്ടതു പാർട്ടിയല്ലെന്നും ധൈര്യമുണ്ടെങ്കിൽ നിയമത്തിന്റെ വഴിയിൽ സർക്കാർ അന്വേഷിക്കാൻ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിയുടെ പിഞ്ചുകുഞ്ഞാണ് ഊരാളുങ്കൽ ലേബർ സൊസൈറ്റിയെന്ന് കെ. സുധാകരൻ പറഞ്ഞു. എല്ലാ കരാറും ഊരാളുങ്കലിനാണ് കിട്ടുന്നത്. അതുകൊണ്ടു മറ്റു കരാറുകാരെല്ലാം പിന്മാറുകയാണ്. കരാറുകളിലൂടെ ലഭിക്കുന്ന കമ്മീഷൻ പാർട്ടിയിലേക്ക് എത്തുന്നതായും സുധാകരൻ ആരോപിച്ചു.
സ്വപ്ന പറയുന്നതെല്ലാം സത്യമെന്നു കോൺഗ്രസിന് ഉത്തമ ബോധ്യം ഉണ്ടെന്നും സുധാകരൻ പറഞ്ഞു. രാഷ്ട്രീയക്കാരെ പോലെയല്ല, രേഖകൾ വച്ചാണു സ്വപ്നയുടെ സംസാരം. സരിതയെ ആയുധമാക്കിയാലും സ്വപ്നയെ തകർക്കാൻ ആകില്ല. അനിത പുല്ലയിൽ നിയമസഭയിൽ എത്തിയ വിഷയത്തിൽ കോൺഗ്രസ് ഇടപെടുന്നില്ല എന്നും കെ.സുധാകരൻ പറഞ്ഞു.
കോൺഗ്രസിനെതിരേ പ്രവർത്തിച്ചയാളല്ല അനിത. കോൺഗ്രസ് കേസിന് പോകേണ്ട ആവശ്യമില്ല. അതൊക്കെ സർക്കാർ തീരുമാനിക്കട്ടെ എന്നും കെ.സുധാകരൻ പറഞ്ഞു. സിപിഎം അക്രമത്തിന്റെ ക്രൂരതയാണു കണ്ണൂരിലടക്കം സംസ്ഥാന വ്യാപകമായി കണ്ടതെന്നു കെപിസിസി പ്രസിഡന്റ് പറഞ്ഞു. കഴുത്തറുക്കാനുള്ള സിപിഎമ്മിന്റെ ആഗ്രഹമാണ് അവർ ഗാന്ധി പ്രതിമയുടെ കഴുത്തറുത്ത് തീർത്തതെന്നും സുധാകരൻ ആരോപിച്ചു. ആക്രമണത്തിന് തിരിച്ചടി കിട്ടിയാലെ സിപിഎം പഠിക്കൂ. വിമാനത്തിലെ പ്രതിഷേധത്തിൽ ഇ.പി. ജയരാജനെ പ്രതി ചേർത്തില്ലെങ്കിൽ കോടതിയിൽ പോകുമെന്നും സുധാകരൻ പറഞ്ഞു.