തിരുവനന്തപുരം: ലോകമെമ്പാടും അറിവിന്റെ കുത്തകവത്കരണത്തിനുള്ള ശ്രമമാണ് നടക്കുന്നതെന്നും സാമൂഹിക പുരോഗതിക്കും പൊതു നന്മയ്ക്കും വേണ്ടി അറിവിനെ ഉപയോഗപ്പെടുത്താനാകണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. അറിവിന്റെ സാർവത്രികവത്കരണവും ജനാധിപത്യവത്കരണവും ഉണ്ടാകണം. അതിനുതകുന്ന പ്രവർത്തനങ്ങൾ ഏറ്റെടുക്കാൻ ഗ്രന്ഥശാലകൾ തയാറാകണമെന്നും ഇരുപത്തിയാറാമതു ദേശീയ വായന മാസാചരണത്തിന്റെ ഉദ്ഘാടന സന്ദേശത്തിൽ മുഖ്യമന്ത്രി പറഞ്ഞു.
വായന മരിക്കുകയില്ല, മറിച്ചു വായനരീതി മാറുകയാണ്. കനം കൂടിയ പുസ്തകങ്ങൾ കൈയിൽ കൊണ്ടു നടക്കുന്നതിനു പകരം, പുതിയ തലമുറ ആശ്രയിക്കുന്നത് ഇലക്ട്രോണിക് റീഡിംഗിനെയും പോഡ് കാസ്റ്റുകളെയും മറ്റുമാണ്. ഇത്തരം നൂതന സങ്കേതങ്ങളെക്കൂടി ഉപയോഗപ്പെടുത്തി വായനയെ പരിപോഷിപ്പിക്കാൻ സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു. പി. എൻ. പണിക്കർ ഫൗണ്ടേഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രനാണ് മുഖ്യമന്ത്രിയുടെ സന്ദേശം വായിച്ചത്.
പൊതു വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി, ചീഫ് സെക്രട്ടറി വി. പി. ജോയ്, പ്രഫ. പി. ജെ. കുര്യൻ, ടി. കെ. എ. നായർ, കവി വി. മധുസൂദനൻ നായർ, കെ. ജയകുമാർ, പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ.ജീവൻ ബാബു, മുൻ സ്പീക്കർ എം.വിജയകുമാർ എൻ. ബാലഗോപാൽ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
വായന മരിക്കുകയില്ല, മറിച്ചു വായനരീതി മാറുകയാണ്. കനം കൂടിയ പുസ്തകങ്ങൾ കൈയിൽ കൊണ്ടു നടക്കുന്നതിനു പകരം, പുതിയ തലമുറ ആശ്രയിക്കുന്നത് ഇലക്ട്രോണിക് റീഡിംഗിനെയും പോഡ് കാസ്റ്റുകളെയും മറ്റുമാണ്. ഇത്തരം നൂതന സങ്കേതങ്ങളെക്കൂടി ഉപയോഗപ്പെടുത്തി വായനയെ പരിപോഷിപ്പിക്കാൻ സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു. പി. എൻ. പണിക്കർ ഫൗണ്ടേഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രനാണ് മുഖ്യമന്ത്രിയുടെ സന്ദേശം വായിച്ചത്.
പൊതു വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി, ചീഫ് സെക്രട്ടറി വി. പി. ജോയ്, പ്രഫ. പി. ജെ. കുര്യൻ, ടി. കെ. എ. നായർ, കവി വി. മധുസൂദനൻ നായർ, കെ. ജയകുമാർ, പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ.ജീവൻ ബാബു, മുൻ സ്പീക്കർ എം.വിജയകുമാർ എൻ. ബാലഗോപാൽ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.