തിരുവനന്തപുരം: സർക്കാർ സംഘടിപ്പിച്ച ലോകകേരള സഭയിൽ പാസില്ലാതെ അനിത പുല്ലയിൽ എങ്ങനെ നിയമസഭയ്ക്ക് അകത്തുകയറി എന്നതിനെക്കുറിച്ചു സ്പീക്കർ എം.ബി. രാജേഷ് മറുപടി പറയണമെന്ന് കെ. മുരളീധരൻ എംപി. ഹിറ്റ് ലിസ്റ്റിലും ബ്ലാക്ക് ലിസ്റ്റിലുമുള്ളവർ എങ്ങനെ നിയമസഭക്കകത്ത് കടന്നു. സ്പീക്കർക്ക് എന്തുകൊണ്ട് ഇതു തടയാനായില്ലെന്നും കെ. മുരളീധരൻ പത്രസമ്മേളത്തിൽ ചോദിച്ചു.
മോൻസണ് മാവുങ്കൽ പ്രതിയായ കേസിൽ ഇടനിലക്കാരിയായി പ്രവർത്തിച്ച വ്യക്തിയാണ് അനിത പുല്ലയിൽ. കളങ്കിതരായവർ ഭരണത്തിന്റെ പങ്കുപറ്റുന്നു. വ്യവസായി എം.എ. യൂസഫലിയുടെ അഭിപ്രായത്തിനനുസരിച്ച് കോണ്ഗ്രസ് നിലപാട് മാറ്റില്ല. യൂസഫലി കാര്യങ്ങൾ മനസിലാക്കി പ്രതികരിക്കണമായിരുന്നു.
ഭക്ഷണം കൊടുത്തതിനൊന്നുമല്ല ലോക കേരളസഭയെ പ്രതിപക്ഷം വിമർശിച്ചത്. ലോക കേരളസഭയിൽ ഉയർന്നുവരുന്ന വിഷയങ്ങളൊന്നും പരിഹരിക്കപ്പെടുന്നില്ല. സാധാരണക്കാരായ പ്രവാസികൾക്ക് ഈ സമ്മേളനം കൊണ്ട് ഒരുപകാരവും ഉണ്ടാകുന്നില്ല. സ്വർണ കളളക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കെതിരേ ഉയർന്ന ആരോപണങ്ങളിൽ ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം വേണം. അതുവരെ മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധം തുടരും.
മുഖ്യമന്ത്രിയുടെ പരിപാടികൾ ബഹിഷ്കരിക്കും. എന്നാൽ നിയമസഭ സമ്മേളനത്തിൽ പങ്കെടുക്കും. അഗ്നിപഥ് പദ്ധതിയിൽനിന്ന് കേന്ദ്രസർക്കാർ പിന്മാറണമെന്നും കെ. മുരളീധരൻ ആവശ്യപ്പെട്ടു.
മോൻസണ് മാവുങ്കൽ പ്രതിയായ കേസിൽ ഇടനിലക്കാരിയായി പ്രവർത്തിച്ച വ്യക്തിയാണ് അനിത പുല്ലയിൽ. കളങ്കിതരായവർ ഭരണത്തിന്റെ പങ്കുപറ്റുന്നു. വ്യവസായി എം.എ. യൂസഫലിയുടെ അഭിപ്രായത്തിനനുസരിച്ച് കോണ്ഗ്രസ് നിലപാട് മാറ്റില്ല. യൂസഫലി കാര്യങ്ങൾ മനസിലാക്കി പ്രതികരിക്കണമായിരുന്നു.
ഭക്ഷണം കൊടുത്തതിനൊന്നുമല്ല ലോക കേരളസഭയെ പ്രതിപക്ഷം വിമർശിച്ചത്. ലോക കേരളസഭയിൽ ഉയർന്നുവരുന്ന വിഷയങ്ങളൊന്നും പരിഹരിക്കപ്പെടുന്നില്ല. സാധാരണക്കാരായ പ്രവാസികൾക്ക് ഈ സമ്മേളനം കൊണ്ട് ഒരുപകാരവും ഉണ്ടാകുന്നില്ല. സ്വർണ കളളക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കെതിരേ ഉയർന്ന ആരോപണങ്ങളിൽ ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം വേണം. അതുവരെ മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധം തുടരും.
മുഖ്യമന്ത്രിയുടെ പരിപാടികൾ ബഹിഷ്കരിക്കും. എന്നാൽ നിയമസഭ സമ്മേളനത്തിൽ പങ്കെടുക്കും. അഗ്നിപഥ് പദ്ധതിയിൽനിന്ന് കേന്ദ്രസർക്കാർ പിന്മാറണമെന്നും കെ. മുരളീധരൻ ആവശ്യപ്പെട്ടു.