തിരുവനന്തപുരം: അടുത്ത 48 മണിക്കൂറിനുള്ളിൽ കേരളത്തിൽ കാലവർഷം പെയ്തുതുടങ്ങാൻ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. തെക്കുപടിഞ്ഞാറൻ കാലവർഷക്കാറ്റ് ശക്തമായതും മറ്റ് അനുകൂല സാഹചര്യങ്ങളും നിലനിൽക്കുന്നതിനാൽ കാലവർഷം ഉടൻ പെയ്തുതുടങ്ങുമെന്നാണ് നിലവിലെ വിലയിരുത്തൽ.
മേയ് 16 ന് ആൻഡമാൻ തീരത്തെത്തിയ കാലവർഷക്കാറ്റ് ശ്രീലങ്കൻ തീരം പിന്നിട്ട് അറബിക്കടൽ വഴിയാണ് കേരളത്തിലെത്തുന്നത്. അറബിക്കടലിലെ സംവഹനപ്രക്രിയ, പടിഞ്ഞാറൻ കാറ്റിന്റെ വേഗം, ദക്ഷിണാർധഗോളത്തിൽനിന്നുള്ള കാറ്റിന്റെ ശക്തി തുടങ്ങിയവയാണ് തെക്കുപടിഞ്ഞാറൻ കാലവർഷത്തിന്റെ വരവിനെ സ്വാധീനിക്കുന്ന മറ്റു ഘടകങ്ങൾ.
കാലവർഷത്തിന്റെ വരവറിയിച്ച് ഇന്നലെ മുതൽ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും രാവിലെ മഴ പെയ്തിരുന്നു. എന്നാൽ, സംസ്ഥാനത്തെ 14 മഴമാപിനി കേന്ദ്രങ്ങളിൽ രണ്ടു ദിവസം തുടർച്ചയായി രണ്ടര സെന്റിമീറ്ററോ അതിനു മുകളിലോ മഴ പെയ്താൽ മാത്രമേ കാലവർഷമെത്തിയതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഔദ്യോഗികമായി പ്രഖ്യാപിക്കൂ. ഇതുവരെ അത്തരത്തിൽ മഴ പെയ്തിട്ടില്ല.
അതേസമയം സംസ്ഥാനത്ത് അടുത്ത നാലു ദിവസംകൂടി ഒറ്റപ്പെട്ട കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇന്നും നാളെയും തെക്കൻ കേരളത്തിലും മധ്യകേരളത്തിലും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. ഏഴ് ജില്ലകളിൽ ഇന്നും നാളെയും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് ഇന്നും നാളെയും യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ചൊവ്വാഴ്ചയും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
തെക്കൻകേരളതീരത്തും ലക്ഷദ്വീപ് ഭാഗത്തും അടുത്ത 48 മണിക്കൂർ കൂടി കാറ്റിന്റെ വേഗം ചില അവസരങ്ങളിൽ മണിക്കൂറിൽ 50 കിലോമീറ്റർ വരെ ആകാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പു നൽകി.
മേയ് 16 ന് ആൻഡമാൻ തീരത്തെത്തിയ കാലവർഷക്കാറ്റ് ശ്രീലങ്കൻ തീരം പിന്നിട്ട് അറബിക്കടൽ വഴിയാണ് കേരളത്തിലെത്തുന്നത്. അറബിക്കടലിലെ സംവഹനപ്രക്രിയ, പടിഞ്ഞാറൻ കാറ്റിന്റെ വേഗം, ദക്ഷിണാർധഗോളത്തിൽനിന്നുള്ള കാറ്റിന്റെ ശക്തി തുടങ്ങിയവയാണ് തെക്കുപടിഞ്ഞാറൻ കാലവർഷത്തിന്റെ വരവിനെ സ്വാധീനിക്കുന്ന മറ്റു ഘടകങ്ങൾ.
കാലവർഷത്തിന്റെ വരവറിയിച്ച് ഇന്നലെ മുതൽ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും രാവിലെ മഴ പെയ്തിരുന്നു. എന്നാൽ, സംസ്ഥാനത്തെ 14 മഴമാപിനി കേന്ദ്രങ്ങളിൽ രണ്ടു ദിവസം തുടർച്ചയായി രണ്ടര സെന്റിമീറ്ററോ അതിനു മുകളിലോ മഴ പെയ്താൽ മാത്രമേ കാലവർഷമെത്തിയതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഔദ്യോഗികമായി പ്രഖ്യാപിക്കൂ. ഇതുവരെ അത്തരത്തിൽ മഴ പെയ്തിട്ടില്ല.
അതേസമയം സംസ്ഥാനത്ത് അടുത്ത നാലു ദിവസംകൂടി ഒറ്റപ്പെട്ട കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇന്നും നാളെയും തെക്കൻ കേരളത്തിലും മധ്യകേരളത്തിലും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. ഏഴ് ജില്ലകളിൽ ഇന്നും നാളെയും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് ഇന്നും നാളെയും യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ചൊവ്വാഴ്ചയും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
തെക്കൻകേരളതീരത്തും ലക്ഷദ്വീപ് ഭാഗത്തും അടുത്ത 48 മണിക്കൂർ കൂടി കാറ്റിന്റെ വേഗം ചില അവസരങ്ങളിൽ മണിക്കൂറിൽ 50 കിലോമീറ്റർ വരെ ആകാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പു നൽകി.