തിരുവനന്തപുരം: വിഷമദ്യദുരന്തക്കേസിലെ മണിച്ചൻ അടക്കമുള്ള തടവുകാരുടെ മോചനവുമായി ബന്ധപ്പെട്ടു സുപ്രീംകോടതി മാനദണ്ഡങ്ങൾക്ക് അനുസരിച്ചു ഗവർണർക്കു മറുപടി തയാറാക്കാൻ സർക്കാർ ആഭ്യന്തരവകുപ്പിനെ ചുമതലപ്പെടുത്തി.
നിയമ വകുപ്പുമായി ചേർന്ന് ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറി ഗവർണർക്കുള്ള മറുപടി തയാറാക്കിത്തുടങ്ങി. ഇപ്പോൾ വിട്ടയയ്ക്കാൻ തീരുമാനിച്ചവരുടെ പട്ടികയിൽ ഹീനകുറ്റകൃത്യങ്ങൾ ചെയ്തവർ ഇല്ലെന്നാണ് ആഭ്യന്തര വകുപ്പിന്റെ പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയതെന്നാണു വിവരം.
വിശദമായ മറുപടി തയാറാക്കി ചീഫ് സെക്രട്ടറിക്കു നൽകുന്ന മുറയ്ക്ക് അദ്ദേഹം ഗവർണർക്കു കൈമാറും. ജയിൽമോചിതരാക്കാൻ അർഹരായ കൂടുതൽ പേർ പട്ടികയിലുണ്ടോ എന്ന കാര്യവും സർക്കാർ വിശദമായി പരിശോധിക്കും.
ഗവർണറുടെ ചോദ്യങ്ങൾ പരിശോധിച്ചു സുപ്രീംകോടതി മാർഗനിർദേശത്തിന് അടിസ്ഥാനമായ മറുപടിയാകും തയാറാക്കുക. ശിക്ഷാ കാലയളവു കഴിഞ്ഞവർ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടെന്നു കണ്ടെത്തിയാൽ ഇവരുടെ പേരും ഉൾപ്പെടുത്തിയ പട്ടികയാകും സർക്കാർ ഗവർണർക്കു സമർപ്പിക്കുക. നിലവിൽ മണിച്ചൻ അടക്കം 33 പേരെ മോചിപ്പിക്കാനാണു ശിപാർശ.
ഇപ്പോൾ ജയിൽമോചിതരാക്കാൻ ശിപാർശ ചെയ്യപ്പെട്ടവ രിൽ രാജ്യദ്രോഹികളോ സ്ത്രീകൾക്കും കുട്ടികൾക്കും നേരേ അതിക്രമം നടത്തിയവരോ ലഹരിക്കേസുമായി ബന്ധപ്പെട്ടവരോ ഉൾപ്പെട്ടിട്ടില്ലെന്നാണു കണ്ടെത്തൽ.
റിട്ടയേഡ് ജഡ്ജി അധ്യക്ഷനായ ജയിൽ ഉപദേശക സമിതിയെ മറികടന്നുള്ള സെക്രട്ടറിതല സമിതി, ജയിൽമോചിതരാക്കാനായി കണ്ടെത്തിയതിന്റെ സാഹചര്യവും ജയിൽമോചിതരാക്കാൻ നിർദേശിച്ചിരുന്ന 67 പേരുടെ പട്ടിക 33 ആക്കി ചുരുക്കിയതും അടക്കം ഗവർണറോട് വിശദീകരിക്കേണ്ടിവരും.
തടവുകാരുടെ മോചനവുമായി ബന്ധപ്പെട്ട ഫയൽ കൂടുതൽ വിശദീകരണം ആവശ്യപ്പെട്ടു കഴിഞ്ഞ ദിവസം ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ, മുഖ്യമന്ത്രി പിണറായി വിജയനു മടക്കി അയച്ചിരുന്നു. തുടർന്ന് വേഗത്തിൽ മറുപടി തയാറാക്കാൻ ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്കു മുഖ്യമന്ത്രി നിർദേശം നൽകുകയായിരുന്നു.
നിയമ വകുപ്പുമായി ചേർന്ന് ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറി ഗവർണർക്കുള്ള മറുപടി തയാറാക്കിത്തുടങ്ങി. ഇപ്പോൾ വിട്ടയയ്ക്കാൻ തീരുമാനിച്ചവരുടെ പട്ടികയിൽ ഹീനകുറ്റകൃത്യങ്ങൾ ചെയ്തവർ ഇല്ലെന്നാണ് ആഭ്യന്തര വകുപ്പിന്റെ പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയതെന്നാണു വിവരം.
വിശദമായ മറുപടി തയാറാക്കി ചീഫ് സെക്രട്ടറിക്കു നൽകുന്ന മുറയ്ക്ക് അദ്ദേഹം ഗവർണർക്കു കൈമാറും. ജയിൽമോചിതരാക്കാൻ അർഹരായ കൂടുതൽ പേർ പട്ടികയിലുണ്ടോ എന്ന കാര്യവും സർക്കാർ വിശദമായി പരിശോധിക്കും.
ഗവർണറുടെ ചോദ്യങ്ങൾ പരിശോധിച്ചു സുപ്രീംകോടതി മാർഗനിർദേശത്തിന് അടിസ്ഥാനമായ മറുപടിയാകും തയാറാക്കുക. ശിക്ഷാ കാലയളവു കഴിഞ്ഞവർ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടെന്നു കണ്ടെത്തിയാൽ ഇവരുടെ പേരും ഉൾപ്പെടുത്തിയ പട്ടികയാകും സർക്കാർ ഗവർണർക്കു സമർപ്പിക്കുക. നിലവിൽ മണിച്ചൻ അടക്കം 33 പേരെ മോചിപ്പിക്കാനാണു ശിപാർശ.
ഇപ്പോൾ ജയിൽമോചിതരാക്കാൻ ശിപാർശ ചെയ്യപ്പെട്ടവ രിൽ രാജ്യദ്രോഹികളോ സ്ത്രീകൾക്കും കുട്ടികൾക്കും നേരേ അതിക്രമം നടത്തിയവരോ ലഹരിക്കേസുമായി ബന്ധപ്പെട്ടവരോ ഉൾപ്പെട്ടിട്ടില്ലെന്നാണു കണ്ടെത്തൽ.
റിട്ടയേഡ് ജഡ്ജി അധ്യക്ഷനായ ജയിൽ ഉപദേശക സമിതിയെ മറികടന്നുള്ള സെക്രട്ടറിതല സമിതി, ജയിൽമോചിതരാക്കാനായി കണ്ടെത്തിയതിന്റെ സാഹചര്യവും ജയിൽമോചിതരാക്കാൻ നിർദേശിച്ചിരുന്ന 67 പേരുടെ പട്ടിക 33 ആക്കി ചുരുക്കിയതും അടക്കം ഗവർണറോട് വിശദീകരിക്കേണ്ടിവരും.
തടവുകാരുടെ മോചനവുമായി ബന്ധപ്പെട്ട ഫയൽ കൂടുതൽ വിശദീകരണം ആവശ്യപ്പെട്ടു കഴിഞ്ഞ ദിവസം ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ, മുഖ്യമന്ത്രി പിണറായി വിജയനു മടക്കി അയച്ചിരുന്നു. തുടർന്ന് വേഗത്തിൽ മറുപടി തയാറാക്കാൻ ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്കു മുഖ്യമന്ത്രി നിർദേശം നൽകുകയായിരുന്നു.