ഏഴിമല(കണ്ണൂർ): ഏഴിമലയിലെ ഇന്ത്യൻ നാവിക അക്കാഡമിയിൽ പരിശീലനം പൂർത്തിയാക്കിയ 250 കേഡറ്റുകൾ പാസിംഗ് ഔട്ട് നടത്തി സേനയുടെ ഭാഗമായി. നാവിക സേനാ മേധാവി അഡ്മിറൽ ആർ. ഹരികുമാർ പരേഡിൽ സല്യൂട്ട് സ്വീകരിച്ചു.
മാറിവരുന്ന ലോകസാഹചര്യങ്ങളിൽ യുദ്ധങ്ങളുടെ സ്വഭാവം നിരന്തരമായി മാറുകയാണെന്നും പരമ്പരാഗത ശത്രുക്കൾക്കൊപ്പം അജ്ഞാത ശത്രുക്കളോടും വെർച്വൽ ശത്രുക്കളോടും ഏറ്റുമുട്ടേണ്ടിവരുന്നുവെന്നും സല്യൂട്ട് സ്വീകരിച്ച് കേഡറ്റുകളെ അഭിസംബോധന ചെയ്യവെ അഡ്മിറൽ ആർ. ഹരികുമാർ പറഞ്ഞു.
പരിശീലനം പൂർത്തിയാക്കിയ ഓഫീസർമാർ നാവികസേനാ കപ്പലുകളിലും ഇതര സ്ഥാപനങ്ങളിലും സവിശേഷ പരിശീലനം നേടും. വിദേശരാജ്യങ്ങളായ ബംഗ്ലാദേശ്, മാലദ്വീപ്, ശ്രീലങ്ക, ഇന്തോനേഷ്യ എന്നിവിടങ്ങളിൽനിന്നുള്ള ഏഴു കേഡറ്റുകളും പരിശീലനം പൂർത്തിയാക്കിയവരിൽ ഉൾപ്പെടും. ഇന്ത്യയും വിദേശ രാജ്യങ്ങളുമായുള്ള സൈനിക മേഖലയിലുള്ള ധാരണപ്രകാരമാണ് വിദേശികൾക്ക് പരിശീലനം നൽകുന്നത്.
മാറിവരുന്ന ലോകസാഹചര്യങ്ങളിൽ യുദ്ധങ്ങളുടെ സ്വഭാവം നിരന്തരമായി മാറുകയാണെന്നും പരമ്പരാഗത ശത്രുക്കൾക്കൊപ്പം അജ്ഞാത ശത്രുക്കളോടും വെർച്വൽ ശത്രുക്കളോടും ഏറ്റുമുട്ടേണ്ടിവരുന്നുവെന്നും സല്യൂട്ട് സ്വീകരിച്ച് കേഡറ്റുകളെ അഭിസംബോധന ചെയ്യവെ അഡ്മിറൽ ആർ. ഹരികുമാർ പറഞ്ഞു.
പരിശീലനം പൂർത്തിയാക്കിയ ഓഫീസർമാർ നാവികസേനാ കപ്പലുകളിലും ഇതര സ്ഥാപനങ്ങളിലും സവിശേഷ പരിശീലനം നേടും. വിദേശരാജ്യങ്ങളായ ബംഗ്ലാദേശ്, മാലദ്വീപ്, ശ്രീലങ്ക, ഇന്തോനേഷ്യ എന്നിവിടങ്ങളിൽനിന്നുള്ള ഏഴു കേഡറ്റുകളും പരിശീലനം പൂർത്തിയാക്കിയവരിൽ ഉൾപ്പെടും. ഇന്ത്യയും വിദേശ രാജ്യങ്ങളുമായുള്ള സൈനിക മേഖലയിലുള്ള ധാരണപ്രകാരമാണ് വിദേശികൾക്ക് പരിശീലനം നൽകുന്നത്.