കൊച്ചി: വിവാഹ ബന്ധങ്ങള്‍ക്കപ്പുറം ലൈംഗിക ബന്ധങ്ങള്‍ നിയമസാധുതയുള്ള തൊഴിലും അതില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് മറ്റു ജോലികളില്‍ ലഭിക്കുന്ന അന്തസിനും സംരക്ഷണത്തിനും അവകാശമുണ്ടെന്ന സുപ്രീംകോടതി നിരീക്ഷണം ആശങ്കാജനകമാണെന്നു സീറോ മലബാര്‍ സഭയുടെ പ്രോലൈഫ് അപ്പൊസ്തലേറ്റ്.
ലൈംഗികത്തൊഴില്‍ എന്ന വ്യാഖ്യാനം സമൂഹത്തില്‍ മനുഷ്യബന്ധങ്ങളുടെ പവിത്രതയും വിശുദ്ധിയും നഷ്ടപ്പെടുത്തും. തൊഴിലും വരുമാനവും ഇല്ലാതെ പട്ടിണിയും മറ്റു ജീവിതസാഹചര്യങ്ങളും മൂലം ജീവിതോപാധിയായി ലൈംഗിക തൊഴിലിൽ ഏർപ്പെടുന്നവർക്ക് ഉത്തമ ജീവിത സാഹചര്യങ്ങളും സംവിധാനങ്ങളും ഏര്‍പ്പെടുത്താനാണ് സര്‍ക്കാരും സാമൂഹ്യപ്രസ്ഥാനങ്ങളും ശ്രദ്ധിക്കേണ്ടതെന്നു അപ്പോസ്തലേറ്റ് എക്സിക്യൂട്ടീവ് സെക്രട്ടറി സാബു ജോസ് പറഞ്ഞു.
ലൈംഗികത്തൊഴില്‍ എന്ന വ്യാഖ്യാനം സമൂഹത്തില്‍ മനുഷ്യബന്ധങ്ങളുടെ പവിത്രതയും വിശുദ്ധിയും നഷ്ടപ്പെടുത്തും. തൊഴിലും വരുമാനവും ഇല്ലാതെ പട്ടിണിയും മറ്റു ജീവിതസാഹചര്യങ്ങളും മൂലം ജീവിതോപാധിയായി ലൈംഗിക തൊഴിലിൽ ഏർപ്പെടുന്നവർക്ക് ഉത്തമ ജീവിത സാഹചര്യങ്ങളും സംവിധാനങ്ങളും ഏര്‍പ്പെടുത്താനാണ് സര്‍ക്കാരും സാമൂഹ്യപ്രസ്ഥാനങ്ങളും ശ്രദ്ധിക്കേണ്ടതെന്നു അപ്പോസ്തലേറ്റ് എക്സിക്യൂട്ടീവ് സെക്രട്ടറി സാബു ജോസ് പറഞ്ഞു.