പാലക്കാട്: നഗരത്തിലെ ലോഡ്ജിൽ സിനിമാ പ്രവർത്തകർ തമ്മിൽ സംഘർഷം. ഒരാൾക്കു വെട്ടേറ്റു. വടകര പുത്തൂർ വലകെട്ടിൽ വീട്ടിൽ സിജാറി (40)നാണു കഴുത്തിൽ വെട്ടേറ്റത്. ഇയാളെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പ്രതിയായ തിരുവനന്തപുരം നേമം സ്വദേശി പുരുഷോത്തമൻ എന്ന ഉത്തമനെ (60) ടൗണ്‍ സൗത്ത് പോലീസ് അറസ്റ്റ് ചെയ്തു. വധശ്രമത്തിനാണ് ഇയാൾക്കെതിരെ കേസെടുത്തത്. ഇന്നലെ പുലർച്ചെയാണ് സംഭവം.
മദ്യപാനത്തിനിടെയുണ്ടായ വാക്കുതർക്കമാണു സംഘർഷത്തിൽ കലാശിച്ചത്. പാലക്കാട് ഷൂട്ടിംഗ് പുരോഗമിക്കുന്ന മലയാള സിനിമയിലെ പ്രൊഡക്ഷൻ വിഭാഗത്തിലെ ജോലിക്കാരാണ് ഇരുവരും. ഷൂട്ടിംഗിന്റെ പാക്കപ്പ് കഴിഞ്ഞ് പുലർച്ചെയാണ് എല്ലാവരും മഞ്ഞക്കുളം പള്ളിക്കു സമീപത്തെ ലോഡ്ജിൽ എത്തിയത്.
സെറ്റിലുണ്ടായ തർക്കത്തക്കുറിച്ച് ആരംഭിച്ച ചർച്ച അടിപിടിയിലും വെട്ടിലും കലാശിക്കുക യായിരുന്നു. ഉത്തമനെ രാത്രിയോടെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
പ്രതിയായ തിരുവനന്തപുരം നേമം സ്വദേശി പുരുഷോത്തമൻ എന്ന ഉത്തമനെ (60) ടൗണ്‍ സൗത്ത് പോലീസ് അറസ്റ്റ് ചെയ്തു. വധശ്രമത്തിനാണ് ഇയാൾക്കെതിരെ കേസെടുത്തത്. ഇന്നലെ പുലർച്ചെയാണ് സംഭവം.
മദ്യപാനത്തിനിടെയുണ്ടായ വാക്കുതർക്കമാണു സംഘർഷത്തിൽ കലാശിച്ചത്. പാലക്കാട് ഷൂട്ടിംഗ് പുരോഗമിക്കുന്ന മലയാള സിനിമയിലെ പ്രൊഡക്ഷൻ വിഭാഗത്തിലെ ജോലിക്കാരാണ് ഇരുവരും. ഷൂട്ടിംഗിന്റെ പാക്കപ്പ് കഴിഞ്ഞ് പുലർച്ചെയാണ് എല്ലാവരും മഞ്ഞക്കുളം പള്ളിക്കു സമീപത്തെ ലോഡ്ജിൽ എത്തിയത്.
സെറ്റിലുണ്ടായ തർക്കത്തക്കുറിച്ച് ആരംഭിച്ച ചർച്ച അടിപിടിയിലും വെട്ടിലും കലാശിക്കുക യായിരുന്നു. ഉത്തമനെ രാത്രിയോടെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.