തിരുവനന്തപുരം: ജീവനു ഭീഷണിയാകുന്നതും കൃഷി നശിപ്പിക്കുന്നതുമായ കാട്ടുപന്നികളെ വെടിവയ്ക്കാനായി തോക്ക് ലൈസൻസുള്ളവരുടെ പട്ടിക തദ്ദേശ സ്ഥാപന തലത്തിൽ എംപാനൽ ചെയ്യാൻ നിർദേശം. തോക്ക് ലൈസൻസിനൊപ്പം വെടിവച്ചിടാൻ കൃത്യമായ പരിശീലനം നേടിയവരുടെ പട്ടിക വനാതിർത്തിയിലുള്ള ഓരോ തദ്ദേശ സ്ഥാപനവും തയാറാക്കാനാണു വനംവകുപ്പു നിർദേശം.
ഫോണ്‍ വിളിച്ചാൽ നിശ്ചിത സമയപരിധിക്കുള്ളിൽ എത്തിച്ചേരാനാകുന്നവരെയാകണം പട്ടികയിൽ ഉൾപ്പെടുത്തേണ്ടത്. റിസോഴ്സ് പേഴ്സണ്‍ മാതൃകയിലാകണം ഇവരുടെ സേവനം വിനിയോഗിക്കേണ്ടത്. തദ്ദേശ സ്ഥാപന ഫണ്ടിൽ നിന്ന് ഇവർക്കുള്ള പ്രതിഫലം അടക്കമുള്ളവ നൽകണം. ആവശ്യമെങ്കിൽ ഫോറസ്റ്റ് ഫണ്ടിൽനിന്ന് ആവശ്യമായ തുക ഇത്തരം പഞ്ചായത്തുകൾക്കു നൽകും. മൃഗവേട്ടയുമായി ബന്ധപ്പെട്ടു കേസുള്ളവരെ പട്ടികയിൽ ഉൾപ്പെടുത്താൻ പാടില്ല. വെടിവയ്ക്കാൻ പരിശീലനം സിദ്ധിച്ചവരുടെയും തോക്ക് ലൈസൻസുള്ളവരുടെയും അഭാവമുണ്ടെങ്കിൽ രണ്ടോ മൂന്നോ പഞ്ചായത്തുകൾ ചേർന്നുള്ള പട്ടികയുമാകാം.
വനം വകുപ്പിന്റെ കൈവശമുള്ളതോക്ക് ലൈസൻസുള്ളവരുടെ പ്രാദേശിക തലത്തിലുള്ള പട്ടിക തദ്ദേശ സ്ഥാപനങ്ങൾക്കു കൈമാറും. ജീവനും സ്വത്തിനും ഭീഷണിയാകുന്ന കാട്ടുമൃഗങ്ങളെ വെടിവയ്ക്കാൻ പരിശീലനം സിദ്ധിച്ച വനം വകുപ്പിന്റെ റാപ്പിഡ് റെസ്പോണ്‍സ് ടീമിന്റെ (ആർആർടി) സഹായവും ആവശ്യമെങ്കിൽ നൽകും. സംസ്ഥാനത്താകെ രണ്ടു ജില്ലയ്ക്ക് ഒന്ന് എന്ന കണക്കിൽ ഏഴു ടീമാണ് ഇപ്പോൾ നിലവിലുള്ളത്. തദ്ദേശ സ്ഥാപന അധ്യക്ഷന്മാരുടെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഇവർക്കു നാട്ടിലിറങ്ങി കൃഷി നശിപ്പിക്കുകയും ജീവനു ഭീഷണിയാകുകയും ചെയ്യുന്ന കാട്ടുപന്നിയെ വെടിവയ്ക്കാൻ കഴിയും.
സംസ്ഥാനത്താകെ 2,000-ത്തോളം തോക്ക് ലൈസൻസുള്ളവരുണ്ടെങ്കിലും കാട്ടുപന്നിയെ വെടിവയ്ക്കാൻ സന്നദ്ധതയും യോഗ്യതയുമുള്ളത് 600 ഓളം പേർക്കു മാത്രമാണെന്നാണ് വനം വകുപ്പിന്റെ പ്രാഥമിക നിഗമനം.
മന്ത്രിസഭാ യോഗ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ തദ്ദേശ സ്ഥാപന അധ്യക്ഷന്മാർക്ക് വെടിവയ്ക്കാൻ അനുമതി നൽകിയുള്ള വനം വകുപ്പിന്റെ ഉത്തരവ് ഇന്നോ നാളെയോ പുറത്തിറങ്ങും. ഇതോടൊപ്പം തദ്ദേശ സ്ഥാപനങ്ങൾക്കുള്ള പ്രധാനപ്പെട്ട മാർഗനിർദേശവുമുണ്ടാകും. വിശദ മാർഗരേഖ പിന്നീടു പുറത്തിറക്കും.
നിലവിൽ ഫോറസ്റ്റ് വൈൽഡ് ലൈഫ് വാർഡനാണ് കാട്ടുപന്നിയെ വെടിവയ്ക്കാൻ അനുമതി നൽകി ഉത്തരവിറക്കാൻ അധികാരമുള്ളത്. കേന്ദ്ര നിയമത്തിന്റെ കൂടി അടിസ്ഥാനത്തിലാണു പുതിയ അനുമതി നൽകി ഉത്തരവിറക്കുന്നത്.
പുതിയ നിർദേശത്തിനെതിരേ മേനകാ ഗാന്ധി എംപി രംഗത്തിറങ്ങിയിട്ടുള്ള സാഹചര്യത്തിൽ നിയമത്തിന്റെ പഴുതകൾ പൂർണമായി അടച്ചാകും ഉത്തരവിറക്കുക. മേനകാ ഗാന്ധിയുടെ കത്തിനുള്ള മറുപടി വനം പ്രിൻസിപ്പൽ സെക്രട്ടറി ഇന്നു നൽകും.
ഫോണ്‍ വിളിച്ചാൽ നിശ്ചിത സമയപരിധിക്കുള്ളിൽ എത്തിച്ചേരാനാകുന്നവരെയാകണം പട്ടികയിൽ ഉൾപ്പെടുത്തേണ്ടത്. റിസോഴ്സ് പേഴ്സണ്‍ മാതൃകയിലാകണം ഇവരുടെ സേവനം വിനിയോഗിക്കേണ്ടത്. തദ്ദേശ സ്ഥാപന ഫണ്ടിൽ നിന്ന് ഇവർക്കുള്ള പ്രതിഫലം അടക്കമുള്ളവ നൽകണം. ആവശ്യമെങ്കിൽ ഫോറസ്റ്റ് ഫണ്ടിൽനിന്ന് ആവശ്യമായ തുക ഇത്തരം പഞ്ചായത്തുകൾക്കു നൽകും. മൃഗവേട്ടയുമായി ബന്ധപ്പെട്ടു കേസുള്ളവരെ പട്ടികയിൽ ഉൾപ്പെടുത്താൻ പാടില്ല. വെടിവയ്ക്കാൻ പരിശീലനം സിദ്ധിച്ചവരുടെയും തോക്ക് ലൈസൻസുള്ളവരുടെയും അഭാവമുണ്ടെങ്കിൽ രണ്ടോ മൂന്നോ പഞ്ചായത്തുകൾ ചേർന്നുള്ള പട്ടികയുമാകാം.
വനം വകുപ്പിന്റെ കൈവശമുള്ളതോക്ക് ലൈസൻസുള്ളവരുടെ പ്രാദേശിക തലത്തിലുള്ള പട്ടിക തദ്ദേശ സ്ഥാപനങ്ങൾക്കു കൈമാറും. ജീവനും സ്വത്തിനും ഭീഷണിയാകുന്ന കാട്ടുമൃഗങ്ങളെ വെടിവയ്ക്കാൻ പരിശീലനം സിദ്ധിച്ച വനം വകുപ്പിന്റെ റാപ്പിഡ് റെസ്പോണ്‍സ് ടീമിന്റെ (ആർആർടി) സഹായവും ആവശ്യമെങ്കിൽ നൽകും. സംസ്ഥാനത്താകെ രണ്ടു ജില്ലയ്ക്ക് ഒന്ന് എന്ന കണക്കിൽ ഏഴു ടീമാണ് ഇപ്പോൾ നിലവിലുള്ളത്. തദ്ദേശ സ്ഥാപന അധ്യക്ഷന്മാരുടെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഇവർക്കു നാട്ടിലിറങ്ങി കൃഷി നശിപ്പിക്കുകയും ജീവനു ഭീഷണിയാകുകയും ചെയ്യുന്ന കാട്ടുപന്നിയെ വെടിവയ്ക്കാൻ കഴിയും.
സംസ്ഥാനത്താകെ 2,000-ത്തോളം തോക്ക് ലൈസൻസുള്ളവരുണ്ടെങ്കിലും കാട്ടുപന്നിയെ വെടിവയ്ക്കാൻ സന്നദ്ധതയും യോഗ്യതയുമുള്ളത് 600 ഓളം പേർക്കു മാത്രമാണെന്നാണ് വനം വകുപ്പിന്റെ പ്രാഥമിക നിഗമനം.
മന്ത്രിസഭാ യോഗ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ തദ്ദേശ സ്ഥാപന അധ്യക്ഷന്മാർക്ക് വെടിവയ്ക്കാൻ അനുമതി നൽകിയുള്ള വനം വകുപ്പിന്റെ ഉത്തരവ് ഇന്നോ നാളെയോ പുറത്തിറങ്ങും. ഇതോടൊപ്പം തദ്ദേശ സ്ഥാപനങ്ങൾക്കുള്ള പ്രധാനപ്പെട്ട മാർഗനിർദേശവുമുണ്ടാകും. വിശദ മാർഗരേഖ പിന്നീടു പുറത്തിറക്കും.
നിലവിൽ ഫോറസ്റ്റ് വൈൽഡ് ലൈഫ് വാർഡനാണ് കാട്ടുപന്നിയെ വെടിവയ്ക്കാൻ അനുമതി നൽകി ഉത്തരവിറക്കാൻ അധികാരമുള്ളത്. കേന്ദ്ര നിയമത്തിന്റെ കൂടി അടിസ്ഥാനത്തിലാണു പുതിയ അനുമതി നൽകി ഉത്തരവിറക്കുന്നത്.
പുതിയ നിർദേശത്തിനെതിരേ മേനകാ ഗാന്ധി എംപി രംഗത്തിറങ്ങിയിട്ടുള്ള സാഹചര്യത്തിൽ നിയമത്തിന്റെ പഴുതകൾ പൂർണമായി അടച്ചാകും ഉത്തരവിറക്കുക. മേനകാ ഗാന്ധിയുടെ കത്തിനുള്ള മറുപടി വനം പ്രിൻസിപ്പൽ സെക്രട്ടറി ഇന്നു നൽകും.