തിരുവനന്തപുരം: മുഖ്യമന്ത്രിക്കും സ്പീക്കർക്കും മന്ത്രി പി. രാജീവിനും പിന്നാലെ ധനമന്ത്രി കെ.എൻ ബാലഗോപാലിന്റെ പേരിൽ വ്യാജ വാട്സ് ആപ് അക്കൗണ്ട് നിർമിച്ച് പണം തട്ടാൻ ശ്രമം.
ധനവകുപ്പിലെ ഉയർന്ന ഉദ്യോഗസ്ഥർക്ക് ഉൾപ്പടെയാണ് വ്യാജ വാട്സ് ആപ് സന്ദേശങ്ങൾ ലഭിച്ചത്. സംശയം തോന്നിയ ഉദ്യോഗസ്ഥർ മന്ത്രിയുടെ ഓഫീസിനെ അറിയിച്ചതിനെ തുടർന്നാണു തട്ടിപ്പു വ്യക്തമായത്. സിറ്റി പോലീസ് കമ്മിഷണർക്ക് പരാതി നൽകിയിട്ടുണ്ട്.
കഴിഞ്ഞ ദിവസങ്ങളിലായി മന്ത്രിമാരുടെ പേരിൽ വ്യാജ വാട്ട്സാപ്പ് അക്കൗണ്ടുകൾ ആരംഭിച്ച് പണം തട്ടാനുള്ള ശ്രമങ്ങൾ നടന്നിരുന്നു. നേരത്തേ മുഖ്യമന്ത്രിയുടെയും സ്പീക്കറുടെയും മന്ത്രി രാജീവിന്റെയും പേരിലും പോലീസ് മേധാവിയുടെ പേരിലും തട്ടിപ്പിന് ശ്രമം നടന്നിരുന്നു.
ബാലഗോപാലിന്റെ പേരിൽ തട്ടിപ്പ് നടത്താൻ ശ്രമിച്ച വാട്ട്സാപ്പ് നന്പർ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. കേരളത്തിന് പുറത്തുനിന്ന് നിയന്ത്രിക്കുന്ന നന്പരാണിതെന്ന് കരുതുന്നു. നൈജീരിയൻ തട്ടിപ്പ് സംഘമാണ് പിന്നിൽ പ്രവർത്തിക്കുന്നതെന്നാണ് നിഗമനം.
സർക്കാർ വെബ്സൈറ്റിൽ നിന്നാണ് മന്ത്രിമാരുടെയും വകുപ്പിലെ ജീവനക്കാരുടെയും നന്പർ ഉൾപ്പെടെയുള്ളവ ശേഖരിക്കുന്നതെന്നാണ് സംശയിക്കുന്നത്. സംസ്ഥാന ഹൈടെക് സെൽ ഇക്കാര്യങ്ങൾ സംബന്ധിച്ച് പരിശോധന നടത്തുന്നു. സൈബർ പോലീസിന് റിപ്പോർട്ട് ലഭിച്ചാലുടൻ വിശദ അന്വേഷണം തുടങ്ങും.
ധനവകുപ്പിലെ ഉയർന്ന ഉദ്യോഗസ്ഥർക്ക് ഉൾപ്പടെയാണ് വ്യാജ വാട്സ് ആപ് സന്ദേശങ്ങൾ ലഭിച്ചത്. സംശയം തോന്നിയ ഉദ്യോഗസ്ഥർ മന്ത്രിയുടെ ഓഫീസിനെ അറിയിച്ചതിനെ തുടർന്നാണു തട്ടിപ്പു വ്യക്തമായത്. സിറ്റി പോലീസ് കമ്മിഷണർക്ക് പരാതി നൽകിയിട്ടുണ്ട്.
കഴിഞ്ഞ ദിവസങ്ങളിലായി മന്ത്രിമാരുടെ പേരിൽ വ്യാജ വാട്ട്സാപ്പ് അക്കൗണ്ടുകൾ ആരംഭിച്ച് പണം തട്ടാനുള്ള ശ്രമങ്ങൾ നടന്നിരുന്നു. നേരത്തേ മുഖ്യമന്ത്രിയുടെയും സ്പീക്കറുടെയും മന്ത്രി രാജീവിന്റെയും പേരിലും പോലീസ് മേധാവിയുടെ പേരിലും തട്ടിപ്പിന് ശ്രമം നടന്നിരുന്നു.
ബാലഗോപാലിന്റെ പേരിൽ തട്ടിപ്പ് നടത്താൻ ശ്രമിച്ച വാട്ട്സാപ്പ് നന്പർ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. കേരളത്തിന് പുറത്തുനിന്ന് നിയന്ത്രിക്കുന്ന നന്പരാണിതെന്ന് കരുതുന്നു. നൈജീരിയൻ തട്ടിപ്പ് സംഘമാണ് പിന്നിൽ പ്രവർത്തിക്കുന്നതെന്നാണ് നിഗമനം.
സർക്കാർ വെബ്സൈറ്റിൽ നിന്നാണ് മന്ത്രിമാരുടെയും വകുപ്പിലെ ജീവനക്കാരുടെയും നന്പർ ഉൾപ്പെടെയുള്ളവ ശേഖരിക്കുന്നതെന്നാണ് സംശയിക്കുന്നത്. സംസ്ഥാന ഹൈടെക് സെൽ ഇക്കാര്യങ്ങൾ സംബന്ധിച്ച് പരിശോധന നടത്തുന്നു. സൈബർ പോലീസിന് റിപ്പോർട്ട് ലഭിച്ചാലുടൻ വിശദ അന്വേഷണം തുടങ്ങും.