തിരുവനന്തപുരം: കല്ലുവാതുക്കൽ വിഷമദ്യ ദുരന്തക്കേസിലെ പ്രതി മണിച്ചൻ ഉൾപ്പെടെ 33 തടവുകാരെ മോചിപ്പിക്കണമെന്ന സർക്കാർ നിർദേശത്തിൽ കൂടുതൽ വിശദീകരണം തേടി ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ ഫയൽ മടക്കി അയച്ചു. കൂടുതൽ വിശദീകരണം തേടി മുഖ്യമന്ത്രിക്കാണ് ഫയൽ മടക്കി അയച്ചത്.
ശിക്ഷാ കാലയളവു കഴിഞ്ഞ തടവുകാരുടെ മോചനവുമായി ബന്ധപ്പെട്ട് റിട്ടയേർഡ് ജഡ്ജി അധ്യക്ഷനായ ജയിൽ ഉപദേശക സമിതി നിലനിൽക്കെ സമിതിയെ ഒഴിവാക്കി, ചീഫ് സെക്രട്ടറി തല സമിതി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മണിച്ചൻ അടക്കമുള്ള തടവുകാരെ മോചിപ്പിച്ചതുമായി ബന്ധപ്പെട്ട കാര്യങ്ങളിലാണ് ഗവർണർ സർക്കാരിനോടു വിശദീകരണം തേടിയതെന്നാണു വിവരം. സെക്രട്ടറി തല സമിതിയുടെ റിപ്പോർട്ടിന്റെ നിയമപരമായ സാധുതയും തേടിയിട്ടുണ്ട്.
ശിക്ഷാ കാലാവധി കഴിഞ്ഞ 67 തടവുകാരെ മോചിപ്പിക്കാനാണ് ആദ്യം സർക്കാരിനു ശിപാർശ ലഭിച്ചിരുന്നത്. പിന്നീട് ചീഫ് സെക്രട്ടറിതല സമിതി പരിശോധിച്ച് പട്ടിക 33 ആക്കി ചുരുക്കുകയായിരുന്നു. ഇതിൽ അനർഹർ കടന്നു കൂടിയിട്ടുണ്ടോയെന്നും അർഹതപ്പെട്ട ആരെയെങ്കിലും ഒഴിവാക്കിയിട്ടുണ്ടോയെന്ന ചോദ്യവും ഗവർണർ ഉന്നയിച്ചിട്ടുണ്ട്.
ശിക്ഷാ കാലയളവു കഴിഞ്ഞ തടവുകാരുടെ മോചനവുമായി ബന്ധപ്പെട്ട് റിട്ടയേർഡ് ജഡ്ജി അധ്യക്ഷനായ ജയിൽ ഉപദേശക സമിതി നിലനിൽക്കെ സമിതിയെ ഒഴിവാക്കി, ചീഫ് സെക്രട്ടറി തല സമിതി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മണിച്ചൻ അടക്കമുള്ള തടവുകാരെ മോചിപ്പിച്ചതുമായി ബന്ധപ്പെട്ട കാര്യങ്ങളിലാണ് ഗവർണർ സർക്കാരിനോടു വിശദീകരണം തേടിയതെന്നാണു വിവരം. സെക്രട്ടറി തല സമിതിയുടെ റിപ്പോർട്ടിന്റെ നിയമപരമായ സാധുതയും തേടിയിട്ടുണ്ട്.
ശിക്ഷാ കാലാവധി കഴിഞ്ഞ 67 തടവുകാരെ മോചിപ്പിക്കാനാണ് ആദ്യം സർക്കാരിനു ശിപാർശ ലഭിച്ചിരുന്നത്. പിന്നീട് ചീഫ് സെക്രട്ടറിതല സമിതി പരിശോധിച്ച് പട്ടിക 33 ആക്കി ചുരുക്കുകയായിരുന്നു. ഇതിൽ അനർഹർ കടന്നു കൂടിയിട്ടുണ്ടോയെന്നും അർഹതപ്പെട്ട ആരെയെങ്കിലും ഒഴിവാക്കിയിട്ടുണ്ടോയെന്ന ചോദ്യവും ഗവർണർ ഉന്നയിച്ചിട്ടുണ്ട്.