കണ്ണൂർ: കണ്ണൂർ നഗരത്തിൽ എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ അഞ്ചു കിലോ കഞ്ചാവുമായി ബിഹാർ സ്വദേശി അറസ്റ്റിൽ. ബിഹാർ സിവാൻ ജില്ലയിലെ രാജേഷ് മാജി എന്ന റിത്വിക്ക് (27) ആണ് അറസ്റ്റിലായത്.
എക്സൈസ് കമ്മീഷണറുടെ ഉത്തരമേഖല സ്ക്വാഡിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കണ്ണൂർ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ സിനു കൊയില്യത്തിന്റെ നേതൃത്വത്തിൽ കണ്ണൂർ പിള്ളയാർ കോവിലിനടുത്തുള്ള ഒരു ലോഡ്ജ് പരിസരത്തുവച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
നാട്ടിലേക്കു പോയി തിരിച്ചുവരുന്പോൾ കൊണ്ടുവരുന്ന കഞ്ചാവ് ലോഡ്ജുകളിൽ മാസ വാടകയ്ക്ക് മുറിയെടുത്തശേഷം ചെറു പൊതികളാക്കി വിൽക്കുന്ന രീതിയാണ് ഇയാളുടേത്. പ്രധാനമായും ഇതരസംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ചാണു വില്പന. ഒഡീഷയില്നിന്നാണു പ്രതി കഞ്ചാവ് എത്തിച്ചത്.
പ്രിവന്റീവ് ഓഫീസർ എം.കെ. സന്തോഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ പി.പി. സുഹൈൽ, എം.സജിത്ത്, ടി.അനീഷ്, കെ.പി.റോഷി, എക്സൈസ് കമ്മീഷണർ സ്ക്വാഡ് അംഗങ്ങളായ പി. ജലീഷ്, കെ. ബിനീഷ്, സൈബർ സെൽ അംഗങ്ങളായ ടി. സനലേഷ്, സുഹീഷ് എന്നിവർ ചേർന്നാണ് ഇയാളെ പിടികൂടിയത്.
എക്സൈസ് കമ്മീഷണറുടെ ഉത്തരമേഖല സ്ക്വാഡിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കണ്ണൂർ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ സിനു കൊയില്യത്തിന്റെ നേതൃത്വത്തിൽ കണ്ണൂർ പിള്ളയാർ കോവിലിനടുത്തുള്ള ഒരു ലോഡ്ജ് പരിസരത്തുവച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
നാട്ടിലേക്കു പോയി തിരിച്ചുവരുന്പോൾ കൊണ്ടുവരുന്ന കഞ്ചാവ് ലോഡ്ജുകളിൽ മാസ വാടകയ്ക്ക് മുറിയെടുത്തശേഷം ചെറു പൊതികളാക്കി വിൽക്കുന്ന രീതിയാണ് ഇയാളുടേത്. പ്രധാനമായും ഇതരസംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ചാണു വില്പന. ഒഡീഷയില്നിന്നാണു പ്രതി കഞ്ചാവ് എത്തിച്ചത്.
പ്രിവന്റീവ് ഓഫീസർ എം.കെ. സന്തോഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ പി.പി. സുഹൈൽ, എം.സജിത്ത്, ടി.അനീഷ്, കെ.പി.റോഷി, എക്സൈസ് കമ്മീഷണർ സ്ക്വാഡ് അംഗങ്ങളായ പി. ജലീഷ്, കെ. ബിനീഷ്, സൈബർ സെൽ അംഗങ്ങളായ ടി. സനലേഷ്, സുഹീഷ് എന്നിവർ ചേർന്നാണ് ഇയാളെ പിടികൂടിയത്.