കൊച്ചി: തൃക്കാക്കരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഡോ. ജോ ജോസഫിന്റേതെന്ന പേരില്‍ വ്യാജ അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. പാലക്കാട് സ്വദേശികളായ അബ്ദുൾ ഷുക്കൂര്‍ (49), ശിവദാസന്‍ (41) എന്നിവരെയാണ് തൃക്കാക്കര പോലീസ് പിടികൂടിയത്.
ഇവര്‍ സ്ഥാനാര്‍ഥിയുടേതെന്ന പേരില്‍ തങ്ങള്‍ക്ക് ലഭിച്ച വീഡിയോ ഫേസ്ബുക്ക്, വാട്സ് ആപ് വഴി പലര്‍ക്കും കൈമാറുകയും പേജില്‍ ലൈക്ക് ചെയ്യുകയും ചെയ്തതായി കണ്ടെത്തി. പ്രതികളെ കോടതിയില്‍ ഹാജരാക്കി. വീഡിയോ ഫേസ്ബുക്കില്‍ അപ്ലോഡ് ചെയ്തയാളെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതമാക്കി. ഇയാളെക്കുറിച്ചുള്ള വിവരങ്ങള്‍ കൈമാറണമെന്ന് ഫേസ്ബുക്ക് അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് തൃക്കാക്കര പോലീസ് പറഞ്ഞു. കേസില്‍ അഞ്ചാം പ്രതിയാണ് ശിവദാസന്‍.
ഇവര്‍ സ്ഥാനാര്‍ഥിയുടേതെന്ന പേരില്‍ തങ്ങള്‍ക്ക് ലഭിച്ച വീഡിയോ ഫേസ്ബുക്ക്, വാട്സ് ആപ് വഴി പലര്‍ക്കും കൈമാറുകയും പേജില്‍ ലൈക്ക് ചെയ്യുകയും ചെയ്തതായി കണ്ടെത്തി. പ്രതികളെ കോടതിയില്‍ ഹാജരാക്കി. വീഡിയോ ഫേസ്ബുക്കില്‍ അപ്ലോഡ് ചെയ്തയാളെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതമാക്കി. ഇയാളെക്കുറിച്ചുള്ള വിവരങ്ങള്‍ കൈമാറണമെന്ന് ഫേസ്ബുക്ക് അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് തൃക്കാക്കര പോലീസ് പറഞ്ഞു. കേസില്‍ അഞ്ചാം പ്രതിയാണ് ശിവദാസന്‍.