ഏറ്റുമാനൂർ: അമിത വേഗത്തിൽ വാഹനങ്ങളെ മറികടന്നെത്തിയ സ്വകാര്യ ബസ് സ്കൂട്ടറിൽ ഇടിച്ച് സ്കൂട്ടറിൽ സഞ്ചരിച്ചിരുന്ന കോളജ് വിദ്യാർഥിനി മരിച്ചു.
ഇന്നലെ രാവിലെ 10 ന് ഏറ്റുമാനൂർ തവളക്കുഴി ജംഗ്ഷനിലുണ്ടായ അപകടത്തിൽ മണിമല മുക്കട ആലയംകവല കൊച്ചുകാലായിൽ മനോഹരന്റെ മകൾ സനില (19) ആണ് മരിച്ചത്. സ്കൂട്ടർ ഓടിച്ചിരുന്ന സനിലയുടെ പിതൃസഹോദര പുത്രൻ കൂത്താട്ടുകുളം സ്വദേശി രാജരത്ന(25)ത്തിനെ പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോട്ടയം ബിസിഎം കോളജ് വിദ്യാർഥിനിയാണ് സനില. കൂത്താട്ടുകുളത്തു നിന്നും കോട്ടയത്തേക്ക് പോകുന്പോഴാണ് അപകടം സംഭവിച്ചത്.
കോട്ടയം - എറണാകുളം റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസാണ് സ്കൂട്ടറിൽ ഇടിച്ചത്. ബസ് എറണാകുളത്തേക്ക് പോകുകയായിരുന്നു. ബിസിഎം കോളജിൽ ഡിഗ്രി രണ്ടാംവർഷ (ഇക്കണോമിക്സ്) വിദ്യാർഥിനിയാണ് സനില. പൊന്നമ്മയാണ് സനിലയുടെ അമ്മ. സഹോദരൻ: സജിത്.
ഇന്നലെ രാവിലെ 10 ന് ഏറ്റുമാനൂർ തവളക്കുഴി ജംഗ്ഷനിലുണ്ടായ അപകടത്തിൽ മണിമല മുക്കട ആലയംകവല കൊച്ചുകാലായിൽ മനോഹരന്റെ മകൾ സനില (19) ആണ് മരിച്ചത്. സ്കൂട്ടർ ഓടിച്ചിരുന്ന സനിലയുടെ പിതൃസഹോദര പുത്രൻ കൂത്താട്ടുകുളം സ്വദേശി രാജരത്ന(25)ത്തിനെ പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോട്ടയം ബിസിഎം കോളജ് വിദ്യാർഥിനിയാണ് സനില. കൂത്താട്ടുകുളത്തു നിന്നും കോട്ടയത്തേക്ക് പോകുന്പോഴാണ് അപകടം സംഭവിച്ചത്.
കോട്ടയം - എറണാകുളം റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസാണ് സ്കൂട്ടറിൽ ഇടിച്ചത്. ബസ് എറണാകുളത്തേക്ക് പോകുകയായിരുന്നു. ബിസിഎം കോളജിൽ ഡിഗ്രി രണ്ടാംവർഷ (ഇക്കണോമിക്സ്) വിദ്യാർഥിനിയാണ് സനില. പൊന്നമ്മയാണ് സനിലയുടെ അമ്മ. സഹോദരൻ: സജിത്.