തിരുവനന്തപുരം: സ്ത്രീകളുടെ പുരോഗതിയുടെ പാതയിലെ തടസങ്ങൾ നീക്കുന്നതിൽ കേരളം ഉജ്വല മാതൃകയാണെന്നു രാ ഷ്ട്രപതി രാംനാഥ് കോവിന്ദ്.
ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി നിയമസഭാ മന്ദിരത്തിൽ വനിതാ സാമാജികരുടെ ദേശീയ സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു രാഷ്ട്രപതി.
ആരോഗ്യം , വിദ്യാഭ്യാസം, തൊഴിൽ മേഖലകളിൽ സ്ത്രീകളുടെ സാധ്യതകൾ മുതലാ യവ കൂടുതൽ പ്രയോജനപ്പെടുത്താൻ കേരളത്തിനു കഴിയുന്നുണ്ട്. ആരോഗ്യ പ്രവർത്തകരുടെ കാര്യത്തിൽ കേരളത്തിന്റെ സംഭാവന വലുതാണ്. കോവിഡ് പ്രതിസന്ധി ഘട്ടത്തിൽ ഈ സംസ്ഥാനത്തെ സ്ത്രീകൾ നിസ്വാർഥമായ പരിചരണത്തിന്റെ മാതൃകയായി മാറി.
നീതിപീഠത്തിന്റെ ഉന്നതപദവിയിലെത്തിയ ആദ്യ വനിതയായ ജസ്റ്റീസ് എം. ഫാത്തിമാബീവിയെ ഇന്ത്യയ്ക്കു സമ്മാനിച്ച നാടായ കേരളം വനിതാ നിയമസഭാംഗങ്ങളുടെ ദേശീയ സമ്മേളനത്തിന് ആതിഥേയത്വം വഹിക്കുന്നുവെന്നത് അഭിമാനാർഹമാണെന്നും രാഷ്ട്രപതി പറഞ്ഞു.
ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി നിയമസഭാ മന്ദിരത്തിൽ വനിതാ സാമാജികരുടെ ദേശീയ സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു രാഷ്ട്രപതി.
ആരോഗ്യം , വിദ്യാഭ്യാസം, തൊഴിൽ മേഖലകളിൽ സ്ത്രീകളുടെ സാധ്യതകൾ മുതലാ യവ കൂടുതൽ പ്രയോജനപ്പെടുത്താൻ കേരളത്തിനു കഴിയുന്നുണ്ട്. ആരോഗ്യ പ്രവർത്തകരുടെ കാര്യത്തിൽ കേരളത്തിന്റെ സംഭാവന വലുതാണ്. കോവിഡ് പ്രതിസന്ധി ഘട്ടത്തിൽ ഈ സംസ്ഥാനത്തെ സ്ത്രീകൾ നിസ്വാർഥമായ പരിചരണത്തിന്റെ മാതൃകയായി മാറി.
നീതിപീഠത്തിന്റെ ഉന്നതപദവിയിലെത്തിയ ആദ്യ വനിതയായ ജസ്റ്റീസ് എം. ഫാത്തിമാബീവിയെ ഇന്ത്യയ്ക്കു സമ്മാനിച്ച നാടായ കേരളം വനിതാ നിയമസഭാംഗങ്ങളുടെ ദേശീയ സമ്മേളനത്തിന് ആതിഥേയത്വം വഹിക്കുന്നുവെന്നത് അഭിമാനാർഹമാണെന്നും രാഷ്ട്രപതി പറഞ്ഞു.