തിരുവനന്തപുരം: കാട്ടുപന്നികളെ വടിവച്ചുകൊല്ലാൻ തദ്ദേശസ്വയം ഭരണ സ്ഥാപന അധ്യക്ഷന്മാർക്ക് അധികാരം നൽകിയ സംസ്ഥാന വനം വകുപ്പിന്റെ ഉത്തരവിനെതിരേ രംഗത്തുവന്ന ബിജെപി എംപി മേനക ഗാന്ധിക്ക് രേഖാമൂലം മറുപടി നൽകാൻ വനം പ്രിൻസിപ്പൽ സെക്രട്ടറിക്ക് വനം മന്ത്രി എ.കെ.ശശീന്ദ്രൻ നിർദേശം നൽകി.
നിലവിലുള്ള കേന്ദ്ര വന്യജീവി നിയമം അനുശാസിക്കുന്ന വിധത്തിൽ മാത്രമാണ് സംസ്ഥാന സർക്കാർ നടപടികൾ സ്വീകരിച്ചത്. സംസ്ഥാനത്തെ വനമേഖലയോട് ചേർന്ന് താമസിക്കുന്ന കർഷകരുടെയും മറ്റു ജനങ്ങളുടെയും ദുരിതത്തിന് ശാശ്വതമായ പരിഹാരമെന്ന നിലയിലാണ് സർക്കാർ ഇത്തരമൊരു നിലപാട് സ്വീകരിച്ചത്.
ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാനുള്ള സംസ്ഥാന സർക്കാരിന്റെ ബാധ്യതയാണ് ഇതിലൂടെ നിറവേറ്റാൻ ശ്രമിക്കുന്നത്. കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ ആവശ്യം നിരന്തരം നിരാകരിക്കുകയും ഇതുമായി ബന്ധപ്പെട്ട വിഷയത്തിൽ തുടർച്ചയായി തെറ്റിദ്ധാരണാജനകമായ പ്രസ്താവനകൾ നടത്തുകയും ചെയ്യുന്ന കേന്ദ്ര സർക്കാർ, ജനങ്ങളുടെ ദുരിതം കാണാൻ തയാറാകാത്ത സാഹചര്യത്തിലാണ് സംസ്ഥാന സർക്കാർ ഇത്തരമൊരു നീക്കം നടത്തിയതെന്നും വനംമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
നിലവിലുള്ള കേന്ദ്ര വന്യജീവി നിയമം അനുശാസിക്കുന്ന വിധത്തിൽ മാത്രമാണ് സംസ്ഥാന സർക്കാർ നടപടികൾ സ്വീകരിച്ചത്. സംസ്ഥാനത്തെ വനമേഖലയോട് ചേർന്ന് താമസിക്കുന്ന കർഷകരുടെയും മറ്റു ജനങ്ങളുടെയും ദുരിതത്തിന് ശാശ്വതമായ പരിഹാരമെന്ന നിലയിലാണ് സർക്കാർ ഇത്തരമൊരു നിലപാട് സ്വീകരിച്ചത്.
ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാനുള്ള സംസ്ഥാന സർക്കാരിന്റെ ബാധ്യതയാണ് ഇതിലൂടെ നിറവേറ്റാൻ ശ്രമിക്കുന്നത്. കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ ആവശ്യം നിരന്തരം നിരാകരിക്കുകയും ഇതുമായി ബന്ധപ്പെട്ട വിഷയത്തിൽ തുടർച്ചയായി തെറ്റിദ്ധാരണാജനകമായ പ്രസ്താവനകൾ നടത്തുകയും ചെയ്യുന്ന കേന്ദ്ര സർക്കാർ, ജനങ്ങളുടെ ദുരിതം കാണാൻ തയാറാകാത്ത സാഹചര്യത്തിലാണ് സംസ്ഥാന സർക്കാർ ഇത്തരമൊരു നീക്കം നടത്തിയതെന്നും വനംമന്ത്രിയുടെ ഓഫീസ് അറിയിച്ചു.