കൊച്ചി: നടിയെ പീഡിപ്പിച്ച കേസില്‍ നടനും നിര്‍മാതാവുമായ വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പ്രതിക്ക് ഇടക്കാല മുന്‍കൂര്‍ ജാമ്യം നല്കുന്നതില് നിലപാട് അറിയിക്കാന്‍ സര്‍ക്കാര്‍ സമയം തേടിയതിനെത്തുടര്‍ന്ന് ഹൈക്കോടതി ഹര്‍ജി ഇന്നു പരിഗണിക്കാനായി മാറ്റി.
ദുബായിലുള്ള വിജയ് ബാബു നാട്ടില്‍ മടങ്ങിയെത്തിയശേഷം ഹര്‍ജി പരിഗണിക്കാമെന്ന് ഇന്നലെ ജസ്റ്റീസ് എന്‍. ഗോപിനാഥ് വ്യക്തമാക്കിയെങ്കിലും നിലവിലെ സാഹചര്യത്തില്‍ എയര്‍പോര്‍ട്ടിലിറങ്ങുന്ന സമയം തന്നെ അറസ്റ്റ് ചെയ്യുമെന്ന് വിജയ് ബാബുവിന്റെ അഭിഭാഷകന് മറുപടി നല്കി.
ഇടക്കാല മുന്‍കൂര്‍ ജാമ്യം നല്കി അറസ്റ്റ് ഒഴിവാക്കാമെന്നും തുടര്‍ന്ന് രണ്ടു ദിവസത്തിനുള്ളില്‍ മുന്‍കൂര്‍ ജാമ്യ ഹര്‍ജി പരിഗണിക്കാമെന്നും സിംഗിള്‍ ബെഞ്ച് പറഞ്ഞെങ്കിലും സര്‍ക്കാരിനു വേണ്ടി ഹാജരായ അഡീ. പ്രോസിക്യൂഷന് ഡയറക്ടര്‍ ജനറല്‍ ഗ്രേഷ്യസ് കുര്യാക്കോസ് ഇതിനോടു യോജിച്ചില്ല. പ്രതിക്കെതിരേ ഗുരുതരമായ ആരോപണങ്ങളാണ് നിലവിലുള്ളത്.
കേസ് രജിസ്റ്റര്‍ ചെയ്തശേഷം നിയമനടപടികളില്‍നിന്നു രക്ഷപ്പെടാനാണ് വിദേശത്തേക്കു കടന്നത്. ഇപ്പോള്‍ തിരിച്ചെത്താന്‍ ഉപാധികള്‍ വയ്ക്കുകയാണ്. അറസ്റ്റ് ചെയ്യാന്‍ പ്രതിയുടെ കാലു പിടിക്കില്ല. കോടതിയെ സമ്മര്‍ദത്തിലാക്കി പ്രതി സ്വയം വ്യവസ്ഥകള്‍ നിശ്ചയിക്കുകയാണെന്നും ഗ്രേഷ്യസ് കുര്യാക്കോസ് വാദിച്ചു.
എന്നാല്‍ വിദേശത്തുള്ള പ്രതിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കാന്‍ നിയമപരമായി തടസമുള്ളതിനാലാണ് ഇങ്ങനെയൊരു നിര്‍ദേശം നല്‍കിയതെന്നും പ്രതി നാട്ടിലെത്തിയശേഷം തുടര്‍ നടപടി സ്വീകരിക്കുകയല്ലേ ഉചിതമെന്നും കോടതി ചോദിച്ചു.
പ്രതി 30നു മടങ്ങിയെത്തിയില്ലെങ്കില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളുമെന്നും സിംഗിള്‍ ബെഞ്ച് വാക്കാല്‍ പറഞ്ഞു. എന്നാല്‍ ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ നിലപാട് അറിയേണ്ടതുണ്ടെന്ന് വ്യക്തമാക്കി അഡീ. പ്രോസിക്യൂഷന് ഡയറക്ടര്‍ ജനറല്‍ ഹര്‍ജി ഇന്നത്തേക്ക് മാറ്റാന്‍ ആവശ്യപ്പെട്ടു.
തുടര്‍ന്നാണ് ഹര്‍ജി മാറ്റിയത്. നേരത്തേ കോടതി നിര്‍ദേശിച്ചതനുസരിച്ച് 30നു കൊച്ചിയില്‍ തിരിച്ചെത്തുന്നതിനുള്ള ഫ്ളൈറ്റ് ടിക്കറ്റിന്റെ പകര്‍പ്പ് വിജയ് ബാബു അഭിഭാഷകന് മുഖേന ഹാജരാക്കിയിരുന്നു.
ദുബായിലുള്ള വിജയ് ബാബു നാട്ടില്‍ മടങ്ങിയെത്തിയശേഷം ഹര്‍ജി പരിഗണിക്കാമെന്ന് ഇന്നലെ ജസ്റ്റീസ് എന്‍. ഗോപിനാഥ് വ്യക്തമാക്കിയെങ്കിലും നിലവിലെ സാഹചര്യത്തില്‍ എയര്‍പോര്‍ട്ടിലിറങ്ങുന്ന സമയം തന്നെ അറസ്റ്റ് ചെയ്യുമെന്ന് വിജയ് ബാബുവിന്റെ അഭിഭാഷകന് മറുപടി നല്കി.
ഇടക്കാല മുന്‍കൂര്‍ ജാമ്യം നല്കി അറസ്റ്റ് ഒഴിവാക്കാമെന്നും തുടര്‍ന്ന് രണ്ടു ദിവസത്തിനുള്ളില്‍ മുന്‍കൂര്‍ ജാമ്യ ഹര്‍ജി പരിഗണിക്കാമെന്നും സിംഗിള്‍ ബെഞ്ച് പറഞ്ഞെങ്കിലും സര്‍ക്കാരിനു വേണ്ടി ഹാജരായ അഡീ. പ്രോസിക്യൂഷന് ഡയറക്ടര്‍ ജനറല്‍ ഗ്രേഷ്യസ് കുര്യാക്കോസ് ഇതിനോടു യോജിച്ചില്ല. പ്രതിക്കെതിരേ ഗുരുതരമായ ആരോപണങ്ങളാണ് നിലവിലുള്ളത്.
കേസ് രജിസ്റ്റര്‍ ചെയ്തശേഷം നിയമനടപടികളില്‍നിന്നു രക്ഷപ്പെടാനാണ് വിദേശത്തേക്കു കടന്നത്. ഇപ്പോള്‍ തിരിച്ചെത്താന്‍ ഉപാധികള്‍ വയ്ക്കുകയാണ്. അറസ്റ്റ് ചെയ്യാന്‍ പ്രതിയുടെ കാലു പിടിക്കില്ല. കോടതിയെ സമ്മര്‍ദത്തിലാക്കി പ്രതി സ്വയം വ്യവസ്ഥകള്‍ നിശ്ചയിക്കുകയാണെന്നും ഗ്രേഷ്യസ് കുര്യാക്കോസ് വാദിച്ചു.
എന്നാല്‍ വിദേശത്തുള്ള പ്രതിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കാന്‍ നിയമപരമായി തടസമുള്ളതിനാലാണ് ഇങ്ങനെയൊരു നിര്‍ദേശം നല്‍കിയതെന്നും പ്രതി നാട്ടിലെത്തിയശേഷം തുടര്‍ നടപടി സ്വീകരിക്കുകയല്ലേ ഉചിതമെന്നും കോടതി ചോദിച്ചു.
പ്രതി 30നു മടങ്ങിയെത്തിയില്ലെങ്കില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളുമെന്നും സിംഗിള്‍ ബെഞ്ച് വാക്കാല്‍ പറഞ്ഞു. എന്നാല്‍ ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ നിലപാട് അറിയേണ്ടതുണ്ടെന്ന് വ്യക്തമാക്കി അഡീ. പ്രോസിക്യൂഷന് ഡയറക്ടര്‍ ജനറല്‍ ഹര്‍ജി ഇന്നത്തേക്ക് മാറ്റാന്‍ ആവശ്യപ്പെട്ടു.
തുടര്‍ന്നാണ് ഹര്‍ജി മാറ്റിയത്. നേരത്തേ കോടതി നിര്‍ദേശിച്ചതനുസരിച്ച് 30നു കൊച്ചിയില്‍ തിരിച്ചെത്തുന്നതിനുള്ള ഫ്ളൈറ്റ് ടിക്കറ്റിന്റെ പകര്‍പ്പ് വിജയ് ബാബു അഭിഭാഷകന് മുഖേന ഹാജരാക്കിയിരുന്നു.