തിരുവനന്തപുരം: കൃഷിക്കും ജീവനും സ്വത്തിനും നാശം വരുത്തുന്ന കാട്ടുപന്നികളെ വെടിവച്ചു കൊല്ലാനുള്ള അധികാരം തദ്ദേശ സ്ഥാപന അധ്യക്ഷന്മാർക്കും നൽകാനുള്ള നിയമ ഭേദഗതി ഓർഡിനൻസിന് മന്ത്രിസഭയുടെ അംഗീകാരം.
വനാതിർത്തിയോടുചേർന്നു നിൽക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കാണ് തീരുമാനം ബാധകം. ഓർഡിനൻസിൽ ഗവർണർ ഒപ്പിടുന്നതോടെ തീരുമാനം നടപ്പാക്കാനാകും.
പുതിയ നിയമഭേദഗതി അനുസരിച്ച് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, മുനിസിപ്പൽ ചെയർമാൻ, കോർപറേഷൻ മേയർ എന്നിവരെ വന്യജീവി നിയമപ്രകാരം ഓണററി വൈൽഡ്ലൈഫ് വാർഡനായി സർക്കാരിനു നിയമിക്കാം.
ഗ്രാമപഞ്ചായത്ത് സെക്രട്ടറി, മുനിസിപ്പൽ സെക്രട്ടറി, കോർപറേഷൻ സെക്രട്ടറി എന്നിവരെ അധികാരപ്പെട്ട ഉദ്യോഗസ്ഥരായി ചീഫ് വൈൽഡ് ലൈഫ് വാർഡന് നിയമിക്കാം. തോക്ക് ലൈസൻസുള്ള വിദഗ്ധരെ വെടിവയ്ക്കാനായി നിയോഗിക്കാം.
നിലവിൽ കാട്ടുപന്നികളെ വെടിവയ്ക്കാനുള്ള ഉത്തരവിടാൻ ഫോറസ്റ്റ് ചീഫ് വൈൽഡ് ലൈഫ് വാർഡനാണ് അധികാരം. ഇദ്ദേഹത്തിന്റെ നിർദേശപ്രകാരം വൈൽഡ് ലൈഫ് വാർഡനും ഉത്തരവിടാം.
എന്നാൽ, വിഷപ്രയോഗം, സ്ഫോടകവസ്തു പ്രയോഗം, ഷോക്കേൽപ്പിക്കൽ എന്നീ മാർഗങ്ങളിലൂടെ കൊല്ലാൻ പാടില്ല. നൂറ് ഏക്കർ വരെ വിസ്തൃതിയുള്ള ചെറിയ വനപ്രദേശത്തെ കാട്ടുപന്നികളെ വനംവകുപ്പുതന്നെ നിയന്ത്രിക്കും.
കാട്ടുപന്നികളെ ഇല്ലായ്മ ചെയ്യുന്ന വേളയിൽ മനുഷ്യജീവനും സ്വത്തിനും വളർത്തുമൃഗങ്ങൾക്കും ഇതര വന്യജീവികൾക്കും നാശനഷ്ടമുണ്ടാകുന്നില്ലെന്ന് ബന്ധപ്പെട്ടർ ഉറപ്പുവരുത്തണം.
കൊല്ലപ്പെടുന്ന കാട്ടുപന്നിയുടെ ജഡം ശാസ്ത്രീയമായി മറവു ചെയ്യണം. അതിന്റെ വിവരങ്ങൾ തദ്ദേശ സ്ഥാപനങ്ങൾ രജിസ്റ്ററിൽ സൂക്ഷിക്കണം. കൊല്ലുന്നതിനും ജഡം സംസ്കരിക്കുന്നതിനും ജനജാഗ്രതാ സമിതികളുടെ സേവനം തദ്ദേശസ്ഥാപനങ്ങൾക്ക് ആവശ്യമെങ്കിൽ ഉപയോഗിക്കാം.
കുരുക്കിട്ടു പിടിക്കരുത്
തിരുവനന്തപുരം: കൃഷിനാശം വരുത്തുന്ന കാട്ടുപന്നിയെ കുരുക്കിട്ടു പിടിച്ചു കൊല്ലാനുള്ള തീരുമാനവും വെടിവച്ചു കൊല്ലുന്നതിനൊപ്പം വനം വകുപ്പു മന്ത്രിസഭായോഗത്തിന്റെ പരിഗണനയ്ക്കായി സമർപ്പിച്ചിരുന്നു.
എന്നാൽ, മൃഗങ്ങളെ ഇഞ്ചിഞ്ചായി കൊല്ലാൻ പാടില്ലെന്നു നിർദേശിക്കുന്ന (ക്രൂവൽറ്റി എഗൻസ്റ്റ് അനിമൽസ് )എന്ന കേന്ദ്ര നിയമത്തിൽ ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ള സാഹചര്യത്തിലാണ് കുരുക്കിട്ടു പിടികൂടാനുള്ള നിർദേശം മന്ത്രിസഭ ഒഴിവാക്കിയത്.
കർഷകരുടെ ആശങ്കകൾക്ക് അറുതിയില്ല
കൃഷിക്കും ജീവനും സ്വത്തിനും വിനാശം വരുത്തുന്ന കാട്ടു പന്നികളെ നിയമാനൃസൃതമായി നശിപ്പിക്കുന്നതിനുള്ള അധികാരം തദ്ദേശസ്ഥാപന അധ്യക്ഷന്മാർക്ക് കൈമാറിക്കൊണ്ടുള്ള നിയമേദഗതി മന്ത്രിസഭ അംഗീകരിച്ചെങ്കിലും അതു കർഷകരുടെ ആശങ്കകൾക്ക് പരിഹാരമാവില്ലെന്നു പരക്കെ ആക്ഷേപം.
കാട്ടുപന്നികളെ വെടിവയ്ക്കാനുള്ള ഉത്തരവ് പുറപ്പെടുവിക്കാൻ ചീഫ് വൈൽഡ് ലൈഫ് വാർഡന് അധികാരമുണ്ട്. ഈ അധികാരം തദ്ദേശ സ്വയംഭരണ അധ്യക്ഷന്മാർക്കു നല്കുന്നതൊഴിച്ചാൽ നിയമ ഭേദഗതികൊണ്ടു കർഷകർക്ക് പുതുതായി ഒരു സംരക്ഷണവും ലഭിക്കുന്നില്ലെന്ന് ഇൻഫാം അടക്കമുള്ള കർഷക സംഘടനകൾ പ്രതികരിച്ചു.
രൂക്ഷമാകുന്ന കാട്ടുപന്നി ശല്യത്തിന് ശ്വാശതപരിഹാരം കാണാൻ ശ്രമിക്കാതെ പഞ്ചായത്ത് ഭരണസമിതിക്ക് അധികാരം കൈമാറിയെന്ന് വരുത്തിത്തീർക്കാനാണ് സർക്കാർ ശ്രമമെന്നും സംഘടനകൾ ആരോപിച്ചു.
വനാതിർത്തിയോടുചേർന്നു നിൽക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കാണ് തീരുമാനം ബാധകം. ഓർഡിനൻസിൽ ഗവർണർ ഒപ്പിടുന്നതോടെ തീരുമാനം നടപ്പാക്കാനാകും.
പുതിയ നിയമഭേദഗതി അനുസരിച്ച് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, മുനിസിപ്പൽ ചെയർമാൻ, കോർപറേഷൻ മേയർ എന്നിവരെ വന്യജീവി നിയമപ്രകാരം ഓണററി വൈൽഡ്ലൈഫ് വാർഡനായി സർക്കാരിനു നിയമിക്കാം.
ഗ്രാമപഞ്ചായത്ത് സെക്രട്ടറി, മുനിസിപ്പൽ സെക്രട്ടറി, കോർപറേഷൻ സെക്രട്ടറി എന്നിവരെ അധികാരപ്പെട്ട ഉദ്യോഗസ്ഥരായി ചീഫ് വൈൽഡ് ലൈഫ് വാർഡന് നിയമിക്കാം. തോക്ക് ലൈസൻസുള്ള വിദഗ്ധരെ വെടിവയ്ക്കാനായി നിയോഗിക്കാം.
നിലവിൽ കാട്ടുപന്നികളെ വെടിവയ്ക്കാനുള്ള ഉത്തരവിടാൻ ഫോറസ്റ്റ് ചീഫ് വൈൽഡ് ലൈഫ് വാർഡനാണ് അധികാരം. ഇദ്ദേഹത്തിന്റെ നിർദേശപ്രകാരം വൈൽഡ് ലൈഫ് വാർഡനും ഉത്തരവിടാം.
എന്നാൽ, വിഷപ്രയോഗം, സ്ഫോടകവസ്തു പ്രയോഗം, ഷോക്കേൽപ്പിക്കൽ എന്നീ മാർഗങ്ങളിലൂടെ കൊല്ലാൻ പാടില്ല. നൂറ് ഏക്കർ വരെ വിസ്തൃതിയുള്ള ചെറിയ വനപ്രദേശത്തെ കാട്ടുപന്നികളെ വനംവകുപ്പുതന്നെ നിയന്ത്രിക്കും.
കാട്ടുപന്നികളെ ഇല്ലായ്മ ചെയ്യുന്ന വേളയിൽ മനുഷ്യജീവനും സ്വത്തിനും വളർത്തുമൃഗങ്ങൾക്കും ഇതര വന്യജീവികൾക്കും നാശനഷ്ടമുണ്ടാകുന്നില്ലെന്ന് ബന്ധപ്പെട്ടർ ഉറപ്പുവരുത്തണം.
കൊല്ലപ്പെടുന്ന കാട്ടുപന്നിയുടെ ജഡം ശാസ്ത്രീയമായി മറവു ചെയ്യണം. അതിന്റെ വിവരങ്ങൾ തദ്ദേശ സ്ഥാപനങ്ങൾ രജിസ്റ്ററിൽ സൂക്ഷിക്കണം. കൊല്ലുന്നതിനും ജഡം സംസ്കരിക്കുന്നതിനും ജനജാഗ്രതാ സമിതികളുടെ സേവനം തദ്ദേശസ്ഥാപനങ്ങൾക്ക് ആവശ്യമെങ്കിൽ ഉപയോഗിക്കാം.
കുരുക്കിട്ടു പിടിക്കരുത്
തിരുവനന്തപുരം: കൃഷിനാശം വരുത്തുന്ന കാട്ടുപന്നിയെ കുരുക്കിട്ടു പിടിച്ചു കൊല്ലാനുള്ള തീരുമാനവും വെടിവച്ചു കൊല്ലുന്നതിനൊപ്പം വനം വകുപ്പു മന്ത്രിസഭായോഗത്തിന്റെ പരിഗണനയ്ക്കായി സമർപ്പിച്ചിരുന്നു.
എന്നാൽ, മൃഗങ്ങളെ ഇഞ്ചിഞ്ചായി കൊല്ലാൻ പാടില്ലെന്നു നിർദേശിക്കുന്ന (ക്രൂവൽറ്റി എഗൻസ്റ്റ് അനിമൽസ് )എന്ന കേന്ദ്ര നിയമത്തിൽ ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ള സാഹചര്യത്തിലാണ് കുരുക്കിട്ടു പിടികൂടാനുള്ള നിർദേശം മന്ത്രിസഭ ഒഴിവാക്കിയത്.
കർഷകരുടെ ആശങ്കകൾക്ക് അറുതിയില്ല
കൃഷിക്കും ജീവനും സ്വത്തിനും വിനാശം വരുത്തുന്ന കാട്ടു പന്നികളെ നിയമാനൃസൃതമായി നശിപ്പിക്കുന്നതിനുള്ള അധികാരം തദ്ദേശസ്ഥാപന അധ്യക്ഷന്മാർക്ക് കൈമാറിക്കൊണ്ടുള്ള നിയമേദഗതി മന്ത്രിസഭ അംഗീകരിച്ചെങ്കിലും അതു കർഷകരുടെ ആശങ്കകൾക്ക് പരിഹാരമാവില്ലെന്നു പരക്കെ ആക്ഷേപം.
കാട്ടുപന്നികളെ വെടിവയ്ക്കാനുള്ള ഉത്തരവ് പുറപ്പെടുവിക്കാൻ ചീഫ് വൈൽഡ് ലൈഫ് വാർഡന് അധികാരമുണ്ട്. ഈ അധികാരം തദ്ദേശ സ്വയംഭരണ അധ്യക്ഷന്മാർക്കു നല്കുന്നതൊഴിച്ചാൽ നിയമ ഭേദഗതികൊണ്ടു കർഷകർക്ക് പുതുതായി ഒരു സംരക്ഷണവും ലഭിക്കുന്നില്ലെന്ന് ഇൻഫാം അടക്കമുള്ള കർഷക സംഘടനകൾ പ്രതികരിച്ചു.
രൂക്ഷമാകുന്ന കാട്ടുപന്നി ശല്യത്തിന് ശ്വാശതപരിഹാരം കാണാൻ ശ്രമിക്കാതെ പഞ്ചായത്ത് ഭരണസമിതിക്ക് അധികാരം കൈമാറിയെന്ന് വരുത്തിത്തീർക്കാനാണ് സർക്കാർ ശ്രമമെന്നും സംഘടനകൾ ആരോപിച്ചു.