തൃശൂർ: ഗാന്ധിജിയെ വെടിവച്ചുകൊന്ന നാഥുറാം വിനായക് ഗോഡ്സെയാണ് രാജ്യത്തിന്റെ നായകൻ എന്ന വിവാദ പരാമർശവുമായി ഹിന്ദുമഹാസഭ ദേശീയ അധ്യക്ഷൻ മുന്നാകുമാർ ശർമ. ഗാന്ധിവധം ശരിയായ നടപടിയായിരുന്നുവെന്നും തൃശൂർ പ്രസ്ക്ലബ്ബിൽ നടത്തിയ പത്രസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
ഗാന്ധി ഒരു തെറ്റായിരുന്നുവെന്നും ഗോഡ്സേയാണു ശരിയെന്നും ശർമ അഭിപ്രായപ്പെട്ടു. പാക്കിസ്ഥാനും ഇന്ത്യയുമായി രാജ്യത്തെ വിഭജിക്കുകയാണ് ഗാന്ധിയും നെഹ്റുവും ചെയ്തത്. രാജ്യത്തിന്റെ ഐക്യവും ഏകതയും കാത്തുസൂക്ഷിക്കുന്നതിനാണ് ഗോഡ്സെ ഗാന്ധിജിയെ വധിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഗാന്ധി ഒരു തെറ്റായിരുന്നുവെന്നും ഗോഡ്സേയാണു ശരിയെന്നും ശർമ അഭിപ്രായപ്പെട്ടു. പാക്കിസ്ഥാനും ഇന്ത്യയുമായി രാജ്യത്തെ വിഭജിക്കുകയാണ് ഗാന്ധിയും നെഹ്റുവും ചെയ്തത്. രാജ്യത്തിന്റെ ഐക്യവും ഏകതയും കാത്തുസൂക്ഷിക്കുന്നതിനാണ് ഗോഡ്സെ ഗാന്ധിജിയെ വധിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.