കൊച്ചി: എയ്ഡഡ് അധ്യാപക നിയമനം പിഎസ് സിക്കു വിടുമെന്നുള്ള സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഏ.കെ. ബാലന്റെ പ്രസ്താവന ദുരുദ്ദേശ്യപരവും അപലപനീയവുമാണെന്നു കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ സമിതി .
ഭരണഘടന ഉറപ്പുനൽകുന്ന ന്യൂനപക്ഷ അവകാശപരിധിക്കകത്തു നിന്നുകൊണ്ട് വിദ്യാഭ്യാസസ്ഥാപനങ്ങൾ നടത്തുന്നതിന് സർക്കാർ നിയന്ത്രണങ്ങൾ വീണ്ടും വീണ്ടും കൊണ്ടുവന്നുകൊണ്ടിരിക്കുന്നു. ഇത് അംഗീകരിക്കില്ല . എന്തിനും ഏതിനും വിമോചന സമരത്തെ വലിച്ചിഴച്ചു കേരള ജനതയെ രാഷ്ട്രീയമായി ബ്ലാക്മെയിൽ ചെയ്യുന്ന സിപിഎം നയം ഭൂഷണമല്ല .
ഇത് സർക്കാർ നയമാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. സർ സിപിയുടെയും മുണ്ടശേരിയുടെയും കാലം മുതൽ ക്രിസ്ത്യൻ വിദ്യാഭ്യാസ സ്ഥാപനങ്ങളെ സ്ഥാപിത താൽപര്യങ്ങൾക്കായി പിടിച്ചെടുക്കുവാനുള്ള ശ്രമങ്ങളുടെ തുടർച്ചയാണ് സിപിഎം നേതാവിന്റെ ഈ പ്രസ്താവന.
ക്രിസ്ത്യൻ വിദ്യാഭ്യാസ സ്ഥാപനങ്ങളിലൂടെ പകർന്നു നൽകിയ ശാസ്ത്രീയ വിദ്യാഭ്യാസത്തിന്റെ ഫലമായാണ് മലയാളികൾക്ക് ലോകമെമ്പാടും തൊഴിൽ അവസരങ്ങൾ ഒരുങ്ങിയത് എന്ന് മറക്കരുത് . ജാതി, മത ഭേദമെന്യേ സാധാരണക്കാർക്ക് ഉന്നത മൂല്യമുള്ള വിദ്യാഭ്യാസം നൽകിയിട്ടുള്ളതും ഇപ്പോൾ നൽകിക്കൊണ്ടിരിക്കുന്നതും ക്രൈസ്തവ സ്ഥാപനങ്ങളാണ് .
ഇത്തരം സ്ഥാപനങ്ങൾ സമുദായത്തിന്റെ സമ്പത്തും മനുഷ്യവിഭവശേഷിയും വിനിയോഗിച്ചാണ് കെട്ടിപ്പെടുത്തിട്ടുള്ളത് . ഈ സ്ഥാപനങ്ങളിൽ കണ്ണുവച്ച് രാഷ്ട്രീയ ലക്ഷ്യത്തോടെ നടത്തുന്ന കുത്സിത ശ്രമങ്ങളെ എന്തുവില കൊടുത്തും എതിർക്കുമെന്നും കത്തോലിക്ക കോൺഗ്രസ് വ്യക്തമാക്കി. ഗ്ലോബൽ പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലം അധ്യക്ഷത വഹിച്ചു.
ഡയറക്ടർ ഫാ. ജിയോ കടവി , ജനറൽ സെക്രട്ടറി രാജീവ് കൊച്ചുപറമ്പിൽ, ഡോ. ജോബി കാക്കശേരി, ഡോ.ജോസ്കുട്ടി ജെ. ഒഴുകയിൽ, മാത്യു വർക്കി നിരപ്പേൽ കൊല്ലടിക്കോട്, ബേബി നെട്ടനാനി, ബെന്നി ആന്റണി, ചാർളി മാത്യു, ബാബു കദളിമറ്റം, ഐപ്പച്ചൻ തടിക്കാട്ട്, ചാക്കോച്ചൻ കാരാമയിൽ, വർഗീസ് ആന്റണി തുടങ്ങിയവർ പ്രസംഗിച്ചു.
ഭരണഘടന ഉറപ്പുനൽകുന്ന ന്യൂനപക്ഷ അവകാശപരിധിക്കകത്തു നിന്നുകൊണ്ട് വിദ്യാഭ്യാസസ്ഥാപനങ്ങൾ നടത്തുന്നതിന് സർക്കാർ നിയന്ത്രണങ്ങൾ വീണ്ടും വീണ്ടും കൊണ്ടുവന്നുകൊണ്ടിരിക്കുന്നു. ഇത് അംഗീകരിക്കില്ല . എന്തിനും ഏതിനും വിമോചന സമരത്തെ വലിച്ചിഴച്ചു കേരള ജനതയെ രാഷ്ട്രീയമായി ബ്ലാക്മെയിൽ ചെയ്യുന്ന സിപിഎം നയം ഭൂഷണമല്ല .
ഇത് സർക്കാർ നയമാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. സർ സിപിയുടെയും മുണ്ടശേരിയുടെയും കാലം മുതൽ ക്രിസ്ത്യൻ വിദ്യാഭ്യാസ സ്ഥാപനങ്ങളെ സ്ഥാപിത താൽപര്യങ്ങൾക്കായി പിടിച്ചെടുക്കുവാനുള്ള ശ്രമങ്ങളുടെ തുടർച്ചയാണ് സിപിഎം നേതാവിന്റെ ഈ പ്രസ്താവന.
ക്രിസ്ത്യൻ വിദ്യാഭ്യാസ സ്ഥാപനങ്ങളിലൂടെ പകർന്നു നൽകിയ ശാസ്ത്രീയ വിദ്യാഭ്യാസത്തിന്റെ ഫലമായാണ് മലയാളികൾക്ക് ലോകമെമ്പാടും തൊഴിൽ അവസരങ്ങൾ ഒരുങ്ങിയത് എന്ന് മറക്കരുത് . ജാതി, മത ഭേദമെന്യേ സാധാരണക്കാർക്ക് ഉന്നത മൂല്യമുള്ള വിദ്യാഭ്യാസം നൽകിയിട്ടുള്ളതും ഇപ്പോൾ നൽകിക്കൊണ്ടിരിക്കുന്നതും ക്രൈസ്തവ സ്ഥാപനങ്ങളാണ് .
ഇത്തരം സ്ഥാപനങ്ങൾ സമുദായത്തിന്റെ സമ്പത്തും മനുഷ്യവിഭവശേഷിയും വിനിയോഗിച്ചാണ് കെട്ടിപ്പെടുത്തിട്ടുള്ളത് . ഈ സ്ഥാപനങ്ങളിൽ കണ്ണുവച്ച് രാഷ്ട്രീയ ലക്ഷ്യത്തോടെ നടത്തുന്ന കുത്സിത ശ്രമങ്ങളെ എന്തുവില കൊടുത്തും എതിർക്കുമെന്നും കത്തോലിക്ക കോൺഗ്രസ് വ്യക്തമാക്കി. ഗ്ലോബൽ പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലം അധ്യക്ഷത വഹിച്ചു.
ഡയറക്ടർ ഫാ. ജിയോ കടവി , ജനറൽ സെക്രട്ടറി രാജീവ് കൊച്ചുപറമ്പിൽ, ഡോ. ജോബി കാക്കശേരി, ഡോ.ജോസ്കുട്ടി ജെ. ഒഴുകയിൽ, മാത്യു വർക്കി നിരപ്പേൽ കൊല്ലടിക്കോട്, ബേബി നെട്ടനാനി, ബെന്നി ആന്റണി, ചാർളി മാത്യു, ബാബു കദളിമറ്റം, ഐപ്പച്ചൻ തടിക്കാട്ട്, ചാക്കോച്ചൻ കാരാമയിൽ, വർഗീസ് ആന്റണി തുടങ്ങിയവർ പ്രസംഗിച്ചു.