ജോണ്സണ് വേങ്ങത്തടം
കോട്ടയം: പോലീസ് വാഹനങ്ങളിൽ സണ്‍ഫിലിം, വിൻഡോ കർട്ടൻ, ബുൾ-ബാർ എന്നിവ ഉപയോഗിക്കാൻ പാടില്ലെന്നു ഡിജിപിയുടെ ഉത്തരവ്. മോട്ടോർവാഹന നിയമപ്രകാരമുള്ള സുരക്ഷാനിർദ്ദേശങ്ങൾ സർക്കാർ വാഹനങ്ങൾപോലും പാലിക്കുന്നില്ലെന്നു ഹൈക്കോടതി കഴിഞ്ഞ ദിവസം ചൂണ്ടികാട്ടിയതിനു പിന്നാലെയാണ് ഡിജിപിയുടെ ഉത്തരവ് പുറത്തിറങ്ങിയത്.
സർക്കാർ, പോലീസ് വാഹനങ്ങളിൽ സണ്‍ഫിലിമും വിൻഡോ കർട്ടനും പാടില്ലെന്നു 2020 ഡിസംബർ 14ന് ഡിജിപിയും 2020 ഡിസംബർ 30ന് ആഭ്യന്തരവകുപ്പും സർക്കുലർ ഇറക്കിയിരുന്നുവെങ്കിലും പല പോലീസ് ഉദ്യോഗസ്ഥരുടെയും സർക്കാർ ഉദ്യോഗസ്ഥരുടെയും വാഹനങ്ങളിൽ ഇതു പാലിക്കപ്പെട്ടിരുന്നില്ല.
സുരക്ഷാനിർദ്ദേശങ്ങൾ പാലിക്കാത്ത വാഹനങ്ങൾ ഓടിക്കുന്നവരുടെ ലൈസൻസ് പിടിച്ചെടുത്ത് ഇവരെ അയോഗ്യരാക്കണമെന്നും പോലീസ് ഉദ്യോഗസ്ഥർക്കും സർക്കാർ ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥർക്കും ഇതിനായി നടപടി സ്വീകരിക്കാനാവുമെന്നും സിംഗിൾബെഞ്ച് വ്യക്തമാക്കിയിരുന്നു.
പോലീസ് വാഹനങ്ങളിൽ നിയമലംഘനം നടക്കുന്നില്ലെന്നു പോലീസ് ഉദ്യോഗസ്ഥർ ഉറപ്പുവരുത്തണമെന്നും നിയമം ലംഘിക്കുന്നവർക്കെതിരേ വകുപ്പ് തല നടപടി ഉണ്ടാകുമെന്നും ഡിജിപിയുടെ സർക്കുലർ വ്യക്തമാക്കുന്നു.
കാറുകളുടെയും മറ്റുവാഹനങ്ങളുടെയും മുന്നിലും പിന്നിലും ഘടിപ്പിച്ചിരിക്കുന്ന ബുൾ ബാറുകൾ അപകടങ്ങൾക്കു വഴിയൊരുക്കുന്നതായി പരാതി ഉയർന്നതിനാലാണ് പോലീസ് വാഹനങ്ങളിൽനിന്നും ഇതൊഴിവാക്കാൻ ഡിജിപി നിർദേശിക്കുന്നത്.
കോട്ടയം: പോലീസ് വാഹനങ്ങളിൽ സണ്‍ഫിലിം, വിൻഡോ കർട്ടൻ, ബുൾ-ബാർ എന്നിവ ഉപയോഗിക്കാൻ പാടില്ലെന്നു ഡിജിപിയുടെ ഉത്തരവ്. മോട്ടോർവാഹന നിയമപ്രകാരമുള്ള സുരക്ഷാനിർദ്ദേശങ്ങൾ സർക്കാർ വാഹനങ്ങൾപോലും പാലിക്കുന്നില്ലെന്നു ഹൈക്കോടതി കഴിഞ്ഞ ദിവസം ചൂണ്ടികാട്ടിയതിനു പിന്നാലെയാണ് ഡിജിപിയുടെ ഉത്തരവ് പുറത്തിറങ്ങിയത്.
സർക്കാർ, പോലീസ് വാഹനങ്ങളിൽ സണ്‍ഫിലിമും വിൻഡോ കർട്ടനും പാടില്ലെന്നു 2020 ഡിസംബർ 14ന് ഡിജിപിയും 2020 ഡിസംബർ 30ന് ആഭ്യന്തരവകുപ്പും സർക്കുലർ ഇറക്കിയിരുന്നുവെങ്കിലും പല പോലീസ് ഉദ്യോഗസ്ഥരുടെയും സർക്കാർ ഉദ്യോഗസ്ഥരുടെയും വാഹനങ്ങളിൽ ഇതു പാലിക്കപ്പെട്ടിരുന്നില്ല.
സുരക്ഷാനിർദ്ദേശങ്ങൾ പാലിക്കാത്ത വാഹനങ്ങൾ ഓടിക്കുന്നവരുടെ ലൈസൻസ് പിടിച്ചെടുത്ത് ഇവരെ അയോഗ്യരാക്കണമെന്നും പോലീസ് ഉദ്യോഗസ്ഥർക്കും സർക്കാർ ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥർക്കും ഇതിനായി നടപടി സ്വീകരിക്കാനാവുമെന്നും സിംഗിൾബെഞ്ച് വ്യക്തമാക്കിയിരുന്നു.
പോലീസ് വാഹനങ്ങളിൽ നിയമലംഘനം നടക്കുന്നില്ലെന്നു പോലീസ് ഉദ്യോഗസ്ഥർ ഉറപ്പുവരുത്തണമെന്നും നിയമം ലംഘിക്കുന്നവർക്കെതിരേ വകുപ്പ് തല നടപടി ഉണ്ടാകുമെന്നും ഡിജിപിയുടെ സർക്കുലർ വ്യക്തമാക്കുന്നു.
കാറുകളുടെയും മറ്റുവാഹനങ്ങളുടെയും മുന്നിലും പിന്നിലും ഘടിപ്പിച്ചിരിക്കുന്ന ബുൾ ബാറുകൾ അപകടങ്ങൾക്കു വഴിയൊരുക്കുന്നതായി പരാതി ഉയർന്നതിനാലാണ് പോലീസ് വാഹനങ്ങളിൽനിന്നും ഇതൊഴിവാക്കാൻ ഡിജിപി നിർദേശിക്കുന്നത്.