വൈ.എസ്. ജയകുമാർ
തിരുവനന്തപുരം: ഇടവപ്പാതി മഴ കുറയുമെന്ന കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ വിലയിരുത്തൽ അടിസ്ഥാനമാക്കി ഇടുക്കി ഡാമിൽ വേനൽ മഴയിൽ ഒഴുകിയെത്തിയ ജലം സംഭരിച്ചു നിർത്തുന്നു. ജൂണ്‍, ജൂലൈ മാസങ്ങളിൽ മഴ തീരെ കുറയുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ വിലയിരുത്തൽ.
ഏപ്രിൽ രണ്ടാം വാരം കേരളത്തിലാരംഭിച്ച മഴ പല ഘട്ടങ്ങളിലായി ശക്തിപ്രാപിക്കുകയും ഏതാനും ഡാമുകളിലെ ജലനിരപ്പ് നിലവിൽ ജൂലൈ മാസം അവസാനത്തേതിനു തുല്യമാകുകയും ചെയ്തിരിക്കുകയാണ്. ഇടുക്കി ഡാം സംഭരണശേഷിയുടെ 40 ശതമാനം നിറഞ്ഞിട്ട് ദിവസങ്ങളായി.
98 ശതമാനം ജലം സംഭരിക്കാൻ കഴിയുന്ന ഇടുക്കി ഡാമിൽ 58 ശതമാനം ജലംകൂടി സംഭരിക്കാനാകും. മണ്‍സൂണിൽ ഇടുക്കിയിൽ സംഭരിക്കുന്ന ജലംകൊ ണ്ട് വേനലിൽ വൈദ്യുതി ഉത്പാദിപ്പിക്കുന്ന രീതിയാണ് വൈദ്യുതി ബോർഡ് പിന്തുടരുന്നത്. മെയ് മാസത്തിൽ വേനൽ മഴ കനത്ത വർഷങ്ങളിൽ ജൂണ്‍, ജൂലൈ മാസങ്ങളിൽ മഴ തീരെ കുറഞ്ഞതായാണ് നേരത്തേയുള്ള കണക്ക് വെളിപ്പെടുത്തുന്നത്.
വേനൽ മഴ ശക്തമായപ്പോൾ പകൽ വൈദ്യുതി ഉത്പാദിപ്പിക്കുകയും വിപണിയിൽ വില്പന തുടങ്ങുകയും ചെയ്തു. പല ദിവസങ്ങളിലും യൂണിറ്റിന് 12 രൂപ വരെ വില്പന നടത്തി.
ഇന്നലെ പകൽ വിപണി വില യൂണിറ്റിന് നാലു രൂപയായി താഴ്ന്നതിനാൽ ഉത്പാദനം തീരെ കുറച്ചു. ഇടുക്കി ഡാമിൽ 8758 ലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള ജലം ഇപ്പോഴുണ്ട്. ഇടുക്കിയിൽ 21900 ലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള ജലം സംഭരിക്കാനാകും.
തിരുവനന്തപുരം: ഇടവപ്പാതി മഴ കുറയുമെന്ന കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ വിലയിരുത്തൽ അടിസ്ഥാനമാക്കി ഇടുക്കി ഡാമിൽ വേനൽ മഴയിൽ ഒഴുകിയെത്തിയ ജലം സംഭരിച്ചു നിർത്തുന്നു. ജൂണ്‍, ജൂലൈ മാസങ്ങളിൽ മഴ തീരെ കുറയുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ വിലയിരുത്തൽ.
ഏപ്രിൽ രണ്ടാം വാരം കേരളത്തിലാരംഭിച്ച മഴ പല ഘട്ടങ്ങളിലായി ശക്തിപ്രാപിക്കുകയും ഏതാനും ഡാമുകളിലെ ജലനിരപ്പ് നിലവിൽ ജൂലൈ മാസം അവസാനത്തേതിനു തുല്യമാകുകയും ചെയ്തിരിക്കുകയാണ്. ഇടുക്കി ഡാം സംഭരണശേഷിയുടെ 40 ശതമാനം നിറഞ്ഞിട്ട് ദിവസങ്ങളായി.
98 ശതമാനം ജലം സംഭരിക്കാൻ കഴിയുന്ന ഇടുക്കി ഡാമിൽ 58 ശതമാനം ജലംകൂടി സംഭരിക്കാനാകും. മണ്‍സൂണിൽ ഇടുക്കിയിൽ സംഭരിക്കുന്ന ജലംകൊ ണ്ട് വേനലിൽ വൈദ്യുതി ഉത്പാദിപ്പിക്കുന്ന രീതിയാണ് വൈദ്യുതി ബോർഡ് പിന്തുടരുന്നത്. മെയ് മാസത്തിൽ വേനൽ മഴ കനത്ത വർഷങ്ങളിൽ ജൂണ്‍, ജൂലൈ മാസങ്ങളിൽ മഴ തീരെ കുറഞ്ഞതായാണ് നേരത്തേയുള്ള കണക്ക് വെളിപ്പെടുത്തുന്നത്.
വേനൽ മഴ ശക്തമായപ്പോൾ പകൽ വൈദ്യുതി ഉത്പാദിപ്പിക്കുകയും വിപണിയിൽ വില്പന തുടങ്ങുകയും ചെയ്തു. പല ദിവസങ്ങളിലും യൂണിറ്റിന് 12 രൂപ വരെ വില്പന നടത്തി.
ഇന്നലെ പകൽ വിപണി വില യൂണിറ്റിന് നാലു രൂപയായി താഴ്ന്നതിനാൽ ഉത്പാദനം തീരെ കുറച്ചു. ഇടുക്കി ഡാമിൽ 8758 ലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള ജലം ഇപ്പോഴുണ്ട്. ഇടുക്കിയിൽ 21900 ലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള ജലം സംഭരിക്കാനാകും.