കോഴിക്കോട്: ആധുനിക വൈദ്യശാസ്ത്രത്തിലെ ഏറ്റവും നൂതനമായ ചികിത്സാ ശാഖകളിലൊന്നായ എമര്‍ജന്‍സി മെഡിസിന്റെ ഏഷ്യയിലെ ഏറ്റവും വലിയ കോണ്‍ക്ലേവിന് 27നു കോഴിക്കോട്ട് തുടക്കമാവും.
മിനി ബൈപാസില്‍ സരോവരത്തെ ഹോട്ടല്‍ ട്രൈപ്പന്റയില്‍ നടക്കുന്ന കോണ്‍ക്ളേവില്‍ നാനൂറോളം പ്രതിനിധികള്‍ സംബന്ധിക്കുമെന്നു സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ആസ്റ്റര്‍ മിംസ് കോഴിക്കോട്, കോട്ടക്കല്‍, കണ്ണൂര്‍ , ആസ്റ്റര്‍ മെഡ്സിറ്റി കൊച്ചി, ആസ്റ്റര്‍ മദര്‍ അരീക്കോട് എന്നിവയുടെ നേതൃത്വത്തിലാണ് കോണ്‍ക്ലേവ് സംഘടിപ്പിക്കുന്നത്.
27ന് വൈകുന്നേരം ആറിന് ആരോഗ്യ സർവകലാശാല വൈസ് ചാന്‍സലര്‍ മോഹനന് കുന്നുമ്മല്‍ ഉദ്ഘാടനം ചെയ്യും. ഡോക്ടര്‍മാര്‍, നഴ്സുമാര്‍, പാരാമെഡിക്കല്‍ ജീവനക്കാര്‍ തുടങ്ങി എമര്‍ജന്‍സി മെഡിസിനുമായി ബന്ധപ്പെട്ട മേഖലയിലുള്ളവരെല്ലാം പ്രതിനിധികളായി പെങ്കടുക്കും.
നാലു ഘട്ടങ്ങളിലായാണ് കോണ്‍ക്ലേവ് പുരോഗമിക്കുന്നത്. ഇതില്‍ ആദ്യ ഘട്ടം അടിയന്തര ജീവന് രക്ഷാ ഉപാധികളെക്കുറിച്ച് സാധാരണക്കാരെ ബോധവത്കരിക്കുക എന്നതാണ്.18 കേന്ദ്രങ്ങളില്‍ നടത്തിയ ബോധവത്കരണ പരിപാടികളില്‍ പതിനായിരത്തോളം പേര് പങ്കാളികളായി. പ്രി കോണ്‍ഫറന്‍സ് വര്‍ക്ക്ഷോപ്പാണ് രണ്ടാം ഘട്ടമായി നടന്നത്.
മിനി ബൈപാസില്‍ സരോവരത്തെ ഹോട്ടല്‍ ട്രൈപ്പന്റയില്‍ നടക്കുന്ന കോണ്‍ക്ളേവില്‍ നാനൂറോളം പ്രതിനിധികള്‍ സംബന്ധിക്കുമെന്നു സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ആസ്റ്റര്‍ മിംസ് കോഴിക്കോട്, കോട്ടക്കല്‍, കണ്ണൂര്‍ , ആസ്റ്റര്‍ മെഡ്സിറ്റി കൊച്ചി, ആസ്റ്റര്‍ മദര്‍ അരീക്കോട് എന്നിവയുടെ നേതൃത്വത്തിലാണ് കോണ്‍ക്ലേവ് സംഘടിപ്പിക്കുന്നത്.
27ന് വൈകുന്നേരം ആറിന് ആരോഗ്യ സർവകലാശാല വൈസ് ചാന്‍സലര്‍ മോഹനന് കുന്നുമ്മല്‍ ഉദ്ഘാടനം ചെയ്യും. ഡോക്ടര്‍മാര്‍, നഴ്സുമാര്‍, പാരാമെഡിക്കല്‍ ജീവനക്കാര്‍ തുടങ്ങി എമര്‍ജന്‍സി മെഡിസിനുമായി ബന്ധപ്പെട്ട മേഖലയിലുള്ളവരെല്ലാം പ്രതിനിധികളായി പെങ്കടുക്കും.
നാലു ഘട്ടങ്ങളിലായാണ് കോണ്‍ക്ലേവ് പുരോഗമിക്കുന്നത്. ഇതില്‍ ആദ്യ ഘട്ടം അടിയന്തര ജീവന് രക്ഷാ ഉപാധികളെക്കുറിച്ച് സാധാരണക്കാരെ ബോധവത്കരിക്കുക എന്നതാണ്.18 കേന്ദ്രങ്ങളില്‍ നടത്തിയ ബോധവത്കരണ പരിപാടികളില്‍ പതിനായിരത്തോളം പേര് പങ്കാളികളായി. പ്രി കോണ്‍ഫറന്‍സ് വര്‍ക്ക്ഷോപ്പാണ് രണ്ടാം ഘട്ടമായി നടന്നത്.