കണ്ണൂർ: ചോദ്യപേപ്പർ ആവർത്തിച്ചതിൽ സർവകലാശാലയ്ക്കു കൂട്ടുത്തരവാദിത്വമുണ്ടെന്നു കണ്ണൂർ സർവകലാശാലാ പരീക്ഷാ കൺട്രോളർ ഡോ. പി.ജെ. വിൻസെന്റ്. കണ്ണൂർ സർവകലാശാലയിൽ മുൻവർഷത്തെ ചോദ്യപേപ്പർ അതേപോലെ ആവർത്തിച്ച സംഭവത്തിൽ രാജിവച്ചശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ധാർമിക ഉത്തരവാദിത്വമേറ്റെടുത്താണു സ്ഥാനമൊഴിയാൻ തീരുമാനിച്ചതെന്നു ഡോ. പി.ജെ. വിൻസെന്റ് പറഞ്ഞു. പരീക്ഷാ ചോദ്യകർത്താക്കളും ബോർഡ് ഓഫ് ക്വസ്റ്റ്യൻ പേപ്പർ സെറ്റേഴ്സിന്റെ ചെയർപേഴ്സൺ ഉൾപ്പെടെ സീഡ് ഓഫീസിലിരുന്നാണു ചോദ്യപേപ്പർ സൂക്ഷ്മപരിശോധന നടത്തിയിരുന്നത്. ഇതു കോവിഡ് കാലത്ത് നടത്താൻ കഴിഞ്ഞിരുന്നില്ല. ഓൺലൈനായാണു നടന്നത്. അതുകൊണ്ടാണു പല ചോദ്യപേപ്പറുകളിലും ആവർത്തനമുണ്ടായത്.
പഴയ ചോദ്യപേപ്പർ വീണ്ടും അയയ്ക്കേണ്ടേ അവസ്ഥയുണ്ടായിട്ടുണ്ട്. ഇതു മനുഷ്യസഹജമായ തെറ്റാണ്. ഇത് കോവിഡ് കാലത്തെ അപരാധമായി കണ്ടാൽ മതിയെന്നും അദ്ദേഹം പറഞ്ഞു. തെറ്റ് ആവർത്തിക്കില്ലെന്നും ഇനി ചോദ്യപേപ്പർ തയാറാക്കുമ്പോൾ കേന്ദ്രീകൃത സൂക്ഷ്മ പരിശോധന നടത്തുമെന്നും സാങ്കേതികമായ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള സംവിധാനങ്ങൾ തയാറായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ചോദ്യപേപ്പർ തയാറാക്കുന്ന സംഘത്തിന്റെ ഭാഗത്തുനിന്നു തെറ്റ് സംഭവിച്ചതാണ്. കഴിഞ്ഞതവണ ഡിജിറ്റലായി അയച്ചത് പിന്നീട് സാധാരണരീതിയിൽ അയച്ചതാണ്. ഇത് പരീക്ഷാ കൺട്രോളർക്ക് തുറന്നുനോക്കാൻ സാധിക്കുമോയെന്നും തുറന്നുനോക്കിയാലല്ലേ അത് പഴയ ചോദ്യപേപ്പറാണോയെന്ന് അറിയൂവെന്നും അദ്ദേഹം പറഞ്ഞു.
സാങ്കേതികമായ പ്രശ്നമാണിത്. ഇന്നത്തെ യൂണിവേഴ്സിറ്റി അവസ്ഥയിൽ അതിനുള്ള സാഹചര്യമില്ല. സോഫ്റ്റ്വെർ സംവിധാനം സജ്ജമാകുന്നതോടെ ചോദ്യപേപ്പർ ആവർത്തനം ഒഴിവാകും. നവംബറോടെ ഇതു പ്രാബല്യത്തിൽ വരും.
ധാർമിക ഉത്തരവാദിത്വമേറ്റെടുത്താണു സ്ഥാനമൊഴിയാൻ തീരുമാനിച്ചതെന്നു ഡോ. പി.ജെ. വിൻസെന്റ് പറഞ്ഞു. പരീക്ഷാ ചോദ്യകർത്താക്കളും ബോർഡ് ഓഫ് ക്വസ്റ്റ്യൻ പേപ്പർ സെറ്റേഴ്സിന്റെ ചെയർപേഴ്സൺ ഉൾപ്പെടെ സീഡ് ഓഫീസിലിരുന്നാണു ചോദ്യപേപ്പർ സൂക്ഷ്മപരിശോധന നടത്തിയിരുന്നത്. ഇതു കോവിഡ് കാലത്ത് നടത്താൻ കഴിഞ്ഞിരുന്നില്ല. ഓൺലൈനായാണു നടന്നത്. അതുകൊണ്ടാണു പല ചോദ്യപേപ്പറുകളിലും ആവർത്തനമുണ്ടായത്.
പഴയ ചോദ്യപേപ്പർ വീണ്ടും അയയ്ക്കേണ്ടേ അവസ്ഥയുണ്ടായിട്ടുണ്ട്. ഇതു മനുഷ്യസഹജമായ തെറ്റാണ്. ഇത് കോവിഡ് കാലത്തെ അപരാധമായി കണ്ടാൽ മതിയെന്നും അദ്ദേഹം പറഞ്ഞു. തെറ്റ് ആവർത്തിക്കില്ലെന്നും ഇനി ചോദ്യപേപ്പർ തയാറാക്കുമ്പോൾ കേന്ദ്രീകൃത സൂക്ഷ്മ പരിശോധന നടത്തുമെന്നും സാങ്കേതികമായ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള സംവിധാനങ്ങൾ തയാറായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ചോദ്യപേപ്പർ തയാറാക്കുന്ന സംഘത്തിന്റെ ഭാഗത്തുനിന്നു തെറ്റ് സംഭവിച്ചതാണ്. കഴിഞ്ഞതവണ ഡിജിറ്റലായി അയച്ചത് പിന്നീട് സാധാരണരീതിയിൽ അയച്ചതാണ്. ഇത് പരീക്ഷാ കൺട്രോളർക്ക് തുറന്നുനോക്കാൻ സാധിക്കുമോയെന്നും തുറന്നുനോക്കിയാലല്ലേ അത് പഴയ ചോദ്യപേപ്പറാണോയെന്ന് അറിയൂവെന്നും അദ്ദേഹം പറഞ്ഞു.
സാങ്കേതികമായ പ്രശ്നമാണിത്. ഇന്നത്തെ യൂണിവേഴ്സിറ്റി അവസ്ഥയിൽ അതിനുള്ള സാഹചര്യമില്ല. സോഫ്റ്റ്വെർ സംവിധാനം സജ്ജമാകുന്നതോടെ ചോദ്യപേപ്പർ ആവർത്തനം ഒഴിവാകും. നവംബറോടെ ഇതു പ്രാബല്യത്തിൽ വരും.