തിരുവനന്തപുരം: സാന്പത്തിക പ്രതിസന്ധി മറികടക്കാൻ പ്രതിദിന സർവീസുകൾ കൂട്ടാനൊരുങ്ങി കെഎസ്ആർടിസി. പ്രതിമാസ വരുമാനം 151 കോടി രൂപയിൽനിന്ന് 240 കോടി രൂപയായി ഉയർത്തുകയാണു ലക്ഷ്യം. ഇതിലൂടെ ശന്പള പ്രതിസന്ധി അടക്കം പരിഹരിക്കാനാവുമെന്ന പ്രതീക്ഷയിലാണ് മാനേജ്മെന്റ്.
പ്രതിദിന സർവീസുകളുടെ എണ്ണം ഉടൻതന്നെ വർധിപ്പിക്കാനുള്ള നടപടികൾ മാനേജ്മെന്റ് ആരംഭിച്ചു. ഇതിനായി ഓരോ യൂണിറ്റിനും നിശ്ചിത ടാർജറ്റ് നിശ്ചയിച്ച് നൽകി. ഇതിനു പുറമേ സർവീസ് കൂട്ടുന്പോൾ ആവശ്യമായ വരുന്ന അധിക ബസുകളുടെ എണ്ണം അറിയിക്കാൻ മാനേജ്മെന്റ് യൂണിറ്റുകൾക്ക് നിർദേശം നൽകി.
വരുമാനം വർധിപ്പിക്കാൻ സർവീസുകളുടെ എണ്ണം വർധിപ്പിക്കുന്നതിന് മാനേജ്മെന്റിനു യൂണിയനുകളുടെയും പിന്തുണയുണ്ട്. യൂണിയനുകളെക്കൂടി വിശ്വാസത്തിലെടുത്തു കൊണ്ടാണ് കെഎസ്ആർടിസി പുതിയ പരീക്ഷണത്തിനൊരുങ്ങുന്നത്.
നിലവിൽ പ്രതിദിനം 3800 സർവീസുകളാണു കെഎസ്ആർടിസി നടത്തുന്നത്. ആയിരത്തിലേറെ സർവീസുകൾ കൂടി വർധിപ്പിച്ചാൽ മാത്രമേ പ്രതിമാസം 240 കോടി എന്ന ടാർജറ്റിനടുത്തെത്താൻ കഴിയൂ എന്നാണ് പ്രാഥമിക വിലയിരുത്തൽ.
തിരക്ക് കൂടിയ രാവിലെയും വൈകുന്നേരവും കൂടുതൽ ബസുകൾ ഇറക്കാനാണു തീരുമാനം. ഇതിന്റെ ഭാഗമായി പരീക്ഷണാടിസ്ഥാനത്തിൽ ജീവനക്കാർക്കു സിംഗിൾ ഡ്യൂട്ടി നടപ്പാക്കും. രണ്ടു സ്പെല്ലുകളുടെ ഇടവേളയിൽ മണിക്കൂറിൽ 75 രൂപ എന്ന നിരക്കിൽ കണക്കാക്കി കണ്ടക്ടർക്കും ഡ്രൈവർക്കും നൽകാനാണ് ആലോചിക്കുന്നത്.
പ്രതിദിന സർവീസുകളുടെ എണ്ണം ഉടൻതന്നെ വർധിപ്പിക്കാനുള്ള നടപടികൾ മാനേജ്മെന്റ് ആരംഭിച്ചു. ഇതിനായി ഓരോ യൂണിറ്റിനും നിശ്ചിത ടാർജറ്റ് നിശ്ചയിച്ച് നൽകി. ഇതിനു പുറമേ സർവീസ് കൂട്ടുന്പോൾ ആവശ്യമായ വരുന്ന അധിക ബസുകളുടെ എണ്ണം അറിയിക്കാൻ മാനേജ്മെന്റ് യൂണിറ്റുകൾക്ക് നിർദേശം നൽകി.
വരുമാനം വർധിപ്പിക്കാൻ സർവീസുകളുടെ എണ്ണം വർധിപ്പിക്കുന്നതിന് മാനേജ്മെന്റിനു യൂണിയനുകളുടെയും പിന്തുണയുണ്ട്. യൂണിയനുകളെക്കൂടി വിശ്വാസത്തിലെടുത്തു കൊണ്ടാണ് കെഎസ്ആർടിസി പുതിയ പരീക്ഷണത്തിനൊരുങ്ങുന്നത്.
നിലവിൽ പ്രതിദിനം 3800 സർവീസുകളാണു കെഎസ്ആർടിസി നടത്തുന്നത്. ആയിരത്തിലേറെ സർവീസുകൾ കൂടി വർധിപ്പിച്ചാൽ മാത്രമേ പ്രതിമാസം 240 കോടി എന്ന ടാർജറ്റിനടുത്തെത്താൻ കഴിയൂ എന്നാണ് പ്രാഥമിക വിലയിരുത്തൽ.
തിരക്ക് കൂടിയ രാവിലെയും വൈകുന്നേരവും കൂടുതൽ ബസുകൾ ഇറക്കാനാണു തീരുമാനം. ഇതിന്റെ ഭാഗമായി പരീക്ഷണാടിസ്ഥാനത്തിൽ ജീവനക്കാർക്കു സിംഗിൾ ഡ്യൂട്ടി നടപ്പാക്കും. രണ്ടു സ്പെല്ലുകളുടെ ഇടവേളയിൽ മണിക്കൂറിൽ 75 രൂപ എന്ന നിരക്കിൽ കണക്കാക്കി കണ്ടക്ടർക്കും ഡ്രൈവർക്കും നൽകാനാണ് ആലോചിക്കുന്നത്.