പാലാ: പുതിയ ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കുന്പോൾ സ്വാശ്രയ കോളജുകൾ നേരിടുന്ന വെല്ലുവിളികളെക്കുറിച്ചു കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി ജോണ് ബർളയുമായി കേരള കാത്തലിക് സ്വാശ്രയ ആർട്സ് ആൻഡ് സയൻസ് കോളജ് അസോസിയേഷൻ ഭാരവാഹികൾ ചർച്ച നടത്തി.
അസോസിയേഷന്റെ കീഴിലുള്ള മുഴുവൻ കോളജുകളെയും ഒരു കാത്തലിക് യൂണിവേഴ്സിറ്റി ആരംഭിച്ച് അതിന്റെ കീഴിൽ കൊണ്ടുവരണമെന്നു ഭാരവാഹികൾ ആവശ്യപ്പെട്ടു. ഇക്കാര്യം അനുഭാവപൂർവം പരിഗണിക്കാമെന്നു മന്ത്രി ഉറപ്പ് നൽകി.
പുതിയ ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കുന്പോൾ ന്യൂനപക്ഷ പദവിയുള്ള കോളജുകളെ ബാധിക്കുന്ന വിഷയങ്ങൾ പരിഹരിക്കാൻ നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
സംസ്ഥാന പ്രസിഡന്റ് റവ. ഡോ. ജിബി ജോസ് , വൈസ് പ്രസിഡന്റും തിരുവന്പാടി അൽഫോൻസ കോളജ് പ്രിൻസിപ്പലുമായ ഡോ. ചാക്കോ കാളംപറന്പിൽ, അസോസിയേഷന്റെ കാലിക്കറ്റ് സർവകലാശാല മേഖലാ പ്രസിഡന്റും നൈപുണ്യ കോളേജ് പ്രിൻസിപ്പാളുമായ റവ. ഡോ. പോളച്ചൻ എന്നിവർ സംഘത്തിലുണ്ടായിരുന്നു.
അസോസിയേഷന്റെ കീഴിലുള്ള മുഴുവൻ കോളജുകളെയും ഒരു കാത്തലിക് യൂണിവേഴ്സിറ്റി ആരംഭിച്ച് അതിന്റെ കീഴിൽ കൊണ്ടുവരണമെന്നു ഭാരവാഹികൾ ആവശ്യപ്പെട്ടു. ഇക്കാര്യം അനുഭാവപൂർവം പരിഗണിക്കാമെന്നു മന്ത്രി ഉറപ്പ് നൽകി.
പുതിയ ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കുന്പോൾ ന്യൂനപക്ഷ പദവിയുള്ള കോളജുകളെ ബാധിക്കുന്ന വിഷയങ്ങൾ പരിഹരിക്കാൻ നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
സംസ്ഥാന പ്രസിഡന്റ് റവ. ഡോ. ജിബി ജോസ് , വൈസ് പ്രസിഡന്റും തിരുവന്പാടി അൽഫോൻസ കോളജ് പ്രിൻസിപ്പലുമായ ഡോ. ചാക്കോ കാളംപറന്പിൽ, അസോസിയേഷന്റെ കാലിക്കറ്റ് സർവകലാശാല മേഖലാ പ്രസിഡന്റും നൈപുണ്യ കോളേജ് പ്രിൻസിപ്പാളുമായ റവ. ഡോ. പോളച്ചൻ എന്നിവർ സംഘത്തിലുണ്ടായിരുന്നു.