കൊച്ചി: അന്താരാഷ്ട്ര-ആഭ്യന്തര വിമാന യാത്രകള്‍ക്കുള്ള ടിക്കറ്റ് നിരക്ക് അടിക്കടി വര്‍ധിക്കുന്നത് പ്രവാസി ജോലിക്കാരെയും ആഭ്യന്തര വിനോദ സഞ്ചാരികളെയും കടുത്ത പ്രതിസന്ധിയിലാക്കിയെന്ന് ട്രാവല്‍ ഏജന്റ്സ് അസോസിയേഷന് ഓഫ് ഇന്ത്യ കേരള ചാപ്റ്റര്‍. ആഭ്യന്തര ടൂറിസം ഉള്‍പ്പെടെയുള്ളവയെ നിരക്ക് വര്‍ധന കാര്യമായി ബാധിച്ചിട്ടുണ്ടെന്നും സംഘടന ചൂണ്ടിക്കാട്ടി.
നേരത്തേ 2,500 രൂപ ടിക്കറ്റ് നിരക്കുണ്ടായിരുന്ന കൊച്ചി-തിരുവനന്തപുരം യാത്രയ്ക്ക് ഇപ്പോള്‍ 5,500 രൂപയാണ് നല്‍കേണ്ടി വരുന്നത്. ഇത്തരത്തില്‍ കൊച്ചിയില്‍നിന്നു 3,500 രൂപ വരെ പരമാവധി ടിക്കറ്റ് നിരക്കുണ്ടായിരുന്ന ബംഗളൂരു, മുംബൈ, ഹൈദരാബാദ്, ചെന്നൈ തുടങ്ങിയ നഗരങ്ങളിലേക്ക് 7,500 രൂപ വരെ നിരക്ക് വര്‍ധിച്ചിട്ടുണ്ട്.
വീസ അനുവദിക്കുന്നതിലെ കാലതാമസവും അമിതമായ വിമാന നിരക്കുകളും കുറയ്ക്കുന്നതിന് സര്‍ക്കാര്‍ എയര്‍ലൈനുകളുമായും എംബസികളുമായും ചര്‍ച്ച നടത്തി പരിഹാരം കാണണമെന്ന് സംഘടനാ ഭാരവാഹികൾ ആവശ്യപ്പെട്ടു.
നേരത്തേ 2,500 രൂപ ടിക്കറ്റ് നിരക്കുണ്ടായിരുന്ന കൊച്ചി-തിരുവനന്തപുരം യാത്രയ്ക്ക് ഇപ്പോള്‍ 5,500 രൂപയാണ് നല്‍കേണ്ടി വരുന്നത്. ഇത്തരത്തില്‍ കൊച്ചിയില്‍നിന്നു 3,500 രൂപ വരെ പരമാവധി ടിക്കറ്റ് നിരക്കുണ്ടായിരുന്ന ബംഗളൂരു, മുംബൈ, ഹൈദരാബാദ്, ചെന്നൈ തുടങ്ങിയ നഗരങ്ങളിലേക്ക് 7,500 രൂപ വരെ നിരക്ക് വര്‍ധിച്ചിട്ടുണ്ട്.
വീസ അനുവദിക്കുന്നതിലെ കാലതാമസവും അമിതമായ വിമാന നിരക്കുകളും കുറയ്ക്കുന്നതിന് സര്‍ക്കാര്‍ എയര്‍ലൈനുകളുമായും എംബസികളുമായും ചര്‍ച്ച നടത്തി പരിഹാരം കാണണമെന്ന് സംഘടനാ ഭാരവാഹികൾ ആവശ്യപ്പെട്ടു.