കണ്ണൂർ: കണ്ണൂർ സർവകലാശാലയിൽ പരീക്ഷാ നടത്തിപ്പിൽ വീണ്ടും ഗുരുതര വീഴ്ച. ഇന്നലെ നടന്ന നാലാം സെമസ്റ്റർ എംഎസ്സി മാത്തമാറ്റിക്സ് പരീക്ഷയുടെ ഇലക്ടീവ് പേപ്പറായ ഫോറിയർ ആൻഡ് വേവ്ലെറ്റ് അനാലിസിസാണ് കഴിഞ്ഞ വർഷത്തെ പേപ്പർ തനിയാവർത്തനമായത്. കഴിഞ്ഞ വർഷത്തെ അതേപടി ആവർത്തിച്ചാണ് പരീക്ഷ നടത്തിയിരിക്കുന്നത്. കൂടാതെ മറ്റ് ഒട്ടുമിക്ക വിഷയങ്ങളിലും ചോദ്യപേപ്പറിൽ സമാന വീഴ്ചകൾ ഉണ്ടായിരുന്നു.
ഇതിനു മുമ്പ് ബിരുദ പ്രോഗ്രാമായ സൈക്കോളജിയിലെ മൂന്നു ചോദ്യപേപ്പറും പഴയതു തന്നെ ആവർത്തിച്ച് പരീക്ഷ നടത്തിയ വിവാദം നടക്കുന്നതിനിടിയിലാണു വീണ്ടും ഗുരുതര വീഴ്ചയുണ്ടായത്.
ബിരുദപരീക്ഷയുടെ മൂന്നു ചോദ്യപേപ്പർ ആവർത്തിച്ചതിനെത്തുടർന്ന് സർവകലാശാല ാ വൈസ് ചാൻസലർ രണ്ടംഗ സമിതിയെ നിയോഗിച്ച് അന്വേഷണം നടത്തിയിരുന്നു.
പരീക്ഷാ കൺട്രോളർ അടക്കമുള്ളവർക്കു ഗുരുതര വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇത് വലിയ ഗൗരവമുള്ള വിഷയമായി ഉയർന്നുവരികയും ചെയ്തിരുന്നു.
റിപ്പോർട്ട് തേടും: വിസി
ഇന്നലെ നടന്ന നാലാം സെമസ്റ്റർ എംഎസ്സി മാത്തമാറ്റിക്സ് പരീക്ഷയുടെ ഇലക്ടീവ് പേപ്പറായ ഫോറിയർ ആൻഡ് വേവ്ലെറ്റ് അനാലിസിസ് കഴിഞ്ഞ വർഷത്തെ തനിയാവർത്തനമായ സംഭവത്തിൽ പരീക്ഷാ കൺട്രോളറിൽനിന്നു റിപ്പോർട്ട് തേടുമെന്ന് കണ്ണൂർ സർവകലാശാലാ വൈസ് ചാൻസലർ ഡോ. ഗോപിനാഥ് രവീന്ദ്രൻ പറഞ്ഞു.
പരീക്ഷാ കൺട്രോളർ ഇന്നു രാജിവയ്ക്കും
കണ്ണൂർ സർവകലാശാലയിൽ മുൻവർഷത്തെ ചോദ്യപേപ്പർ അതേപോലെ ആവർത്തിച്ച സംഭവത്തിൽ പരീക്ഷാ കൺട്രോളർ ഡോ. പി.ജെ. വിൻസെന്റ് സ്ഥാനമൊഴിഞ്ഞു. പരീക്ഷാ കൺട്രോളറായുള്ള ഡെപ്യൂട്ടേഷൻ റദ്ദാക്കണമെന്ന ആവശ്യം വൈസ് ചാൻസലർ ഡോ. ഗോപിനാഥ് രവീന്ദ്രൻ അംഗീകരിച്ചതിനു പിന്നാലെയാണ് സ്ഥാനമൊഴിയുന്നത്. ഇന്ന് ഉച്ചയോടെ സ്ഥാനമൊഴിയുന്ന വിൻസെന്റ് ബുധനാഴ്ച തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ പോളിറ്റിക്കൽ സയൻസ് വിഭാഗം അധ്യാപക തസ്തികയിലേക്കു മടങ്ങും.
സൈക്കോളജി പരീക്ഷയുടെ മൂന്നു ചോദ്യപേപ്പറും ബോട്ടണി പരീക്ഷയുടെ ചോദ്യപേപ്പറിൽ 95 ശതമാനം ചോദ്യങ്ങളും മുൻ വർഷത്തെ ചോദ്യപേപ്പറിൽനിന്ന് ആവർത്തിച്ചതാണ് വിവാദങ്ങൾക്കു വഴിവച്ചത്. ഇതിനു പിന്നാലെ പരീക്ഷാ കൺട്രോളർക്കെതിരേ രൂക്ഷവിമർശനങ്ങളും വിദ്യാർഥികൾക്കിടയിൽനിന്നുണ്ടായി. ബിഎസ്സി സൈക്കോളജി മൂന്നാം സെമസ്റ്ററിലെ സൈക്കോളജി ഓഫ് ഇൻഡിവിജ്വൽ ഡിഫറൻസസ്, ന്യൂറോ ബയോളജിക്കൽ പെർസ്പെക്ടീവ് എന്നീ പരീക്ഷകളുടെ ചോദ്യപേപ്പറുകളാണ് കഴിഞ്ഞവർഷത്തേത് ആവർത്തിച്ചത്. തുടർന്ന് സർവകലാശാല ഈ പരീക്ഷകൾ റദ്ദാക്കി.
പരീക്ഷാ നടത്തിപ്പ് യാതൊരു മാനദണ്ഡവും പാലിക്കാതെ: സെനറ്റ് അംഗം
സർവകലാശാല പരീക്ഷയ്ക്ക് വിദ്യാർഥികൾ നൽകുന്ന പ്രാധാന്യം പോലും കണ്ണൂർ സർവകലാശാല അധികൃതർ നൽകുന്നില്ലെന്ന് സെനറ്റ് അംഗം ഡോ. ആർ.കെ. ബിജു അഭിപ്രായപ്പെട്ടു. യാതൊരുവിധ മാനദണ്ഡവും പാലിക്കാതെയാണ് സർവകലാശാല പരീക്ഷ നടത്തുന്നത്. വിദ്യാർഥികളുടെ ക്ഷമ സർവകലാശാല ഇനിയും പരീക്ഷിക്കരുതെന്നും പരീക്ഷയുടെ നിലവാരം തകർക്കുന്നതിന് വിസി കൂട്ടു നിൽക്കുകയാണെന്നും ഡോ. ആർ. കെ. ബിജു പറഞ്ഞു.
ഇതിനു മുമ്പ് ബിരുദ പ്രോഗ്രാമായ സൈക്കോളജിയിലെ മൂന്നു ചോദ്യപേപ്പറും പഴയതു തന്നെ ആവർത്തിച്ച് പരീക്ഷ നടത്തിയ വിവാദം നടക്കുന്നതിനിടിയിലാണു വീണ്ടും ഗുരുതര വീഴ്ചയുണ്ടായത്.
ബിരുദപരീക്ഷയുടെ മൂന്നു ചോദ്യപേപ്പർ ആവർത്തിച്ചതിനെത്തുടർന്ന് സർവകലാശാല ാ വൈസ് ചാൻസലർ രണ്ടംഗ സമിതിയെ നിയോഗിച്ച് അന്വേഷണം നടത്തിയിരുന്നു.
പരീക്ഷാ കൺട്രോളർ അടക്കമുള്ളവർക്കു ഗുരുതര വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇത് വലിയ ഗൗരവമുള്ള വിഷയമായി ഉയർന്നുവരികയും ചെയ്തിരുന്നു.
റിപ്പോർട്ട് തേടും: വിസി
ഇന്നലെ നടന്ന നാലാം സെമസ്റ്റർ എംഎസ്സി മാത്തമാറ്റിക്സ് പരീക്ഷയുടെ ഇലക്ടീവ് പേപ്പറായ ഫോറിയർ ആൻഡ് വേവ്ലെറ്റ് അനാലിസിസ് കഴിഞ്ഞ വർഷത്തെ തനിയാവർത്തനമായ സംഭവത്തിൽ പരീക്ഷാ കൺട്രോളറിൽനിന്നു റിപ്പോർട്ട് തേടുമെന്ന് കണ്ണൂർ സർവകലാശാലാ വൈസ് ചാൻസലർ ഡോ. ഗോപിനാഥ് രവീന്ദ്രൻ പറഞ്ഞു.
പരീക്ഷാ കൺട്രോളർ ഇന്നു രാജിവയ്ക്കും
കണ്ണൂർ സർവകലാശാലയിൽ മുൻവർഷത്തെ ചോദ്യപേപ്പർ അതേപോലെ ആവർത്തിച്ച സംഭവത്തിൽ പരീക്ഷാ കൺട്രോളർ ഡോ. പി.ജെ. വിൻസെന്റ് സ്ഥാനമൊഴിഞ്ഞു. പരീക്ഷാ കൺട്രോളറായുള്ള ഡെപ്യൂട്ടേഷൻ റദ്ദാക്കണമെന്ന ആവശ്യം വൈസ് ചാൻസലർ ഡോ. ഗോപിനാഥ് രവീന്ദ്രൻ അംഗീകരിച്ചതിനു പിന്നാലെയാണ് സ്ഥാനമൊഴിയുന്നത്. ഇന്ന് ഉച്ചയോടെ സ്ഥാനമൊഴിയുന്ന വിൻസെന്റ് ബുധനാഴ്ച തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ പോളിറ്റിക്കൽ സയൻസ് വിഭാഗം അധ്യാപക തസ്തികയിലേക്കു മടങ്ങും.
സൈക്കോളജി പരീക്ഷയുടെ മൂന്നു ചോദ്യപേപ്പറും ബോട്ടണി പരീക്ഷയുടെ ചോദ്യപേപ്പറിൽ 95 ശതമാനം ചോദ്യങ്ങളും മുൻ വർഷത്തെ ചോദ്യപേപ്പറിൽനിന്ന് ആവർത്തിച്ചതാണ് വിവാദങ്ങൾക്കു വഴിവച്ചത്. ഇതിനു പിന്നാലെ പരീക്ഷാ കൺട്രോളർക്കെതിരേ രൂക്ഷവിമർശനങ്ങളും വിദ്യാർഥികൾക്കിടയിൽനിന്നുണ്ടായി. ബിഎസ്സി സൈക്കോളജി മൂന്നാം സെമസ്റ്ററിലെ സൈക്കോളജി ഓഫ് ഇൻഡിവിജ്വൽ ഡിഫറൻസസ്, ന്യൂറോ ബയോളജിക്കൽ പെർസ്പെക്ടീവ് എന്നീ പരീക്ഷകളുടെ ചോദ്യപേപ്പറുകളാണ് കഴിഞ്ഞവർഷത്തേത് ആവർത്തിച്ചത്. തുടർന്ന് സർവകലാശാല ഈ പരീക്ഷകൾ റദ്ദാക്കി.
പരീക്ഷാ നടത്തിപ്പ് യാതൊരു മാനദണ്ഡവും പാലിക്കാതെ: സെനറ്റ് അംഗം
സർവകലാശാല പരീക്ഷയ്ക്ക് വിദ്യാർഥികൾ നൽകുന്ന പ്രാധാന്യം പോലും കണ്ണൂർ സർവകലാശാല അധികൃതർ നൽകുന്നില്ലെന്ന് സെനറ്റ് അംഗം ഡോ. ആർ.കെ. ബിജു അഭിപ്രായപ്പെട്ടു. യാതൊരുവിധ മാനദണ്ഡവും പാലിക്കാതെയാണ് സർവകലാശാല പരീക്ഷ നടത്തുന്നത്. വിദ്യാർഥികളുടെ ക്ഷമ സർവകലാശാല ഇനിയും പരീക്ഷിക്കരുതെന്നും പരീക്ഷയുടെ നിലവാരം തകർക്കുന്നതിന് വിസി കൂട്ടു നിൽക്കുകയാണെന്നും ഡോ. ആർ. കെ. ബിജു പറഞ്ഞു.