തിരുവനന്തപുരം: സംസ്ഥാന ചരക്കുസേവന നികുതി വകുപ്പിന്റെ ഇന്റലിജൻസ് വിഭാഗം 2021- 22 സാന്പത്തിക വർഷം നടത്തിയ പരിശോധനകളിൽ സംസ്ഥാന വ്യാപകമായി 17,262 നികുതിവെട്ടിപ്പു കേസുകൾ പിടികൂടി.
രേഖകൾ ഇല്ലാതെയും അപൂർണവും തെറ്റായതുമായ വിവരങ്ങൾ അടങ്ങിയ രേഖകൾ ഉപയോഗിച്ചും നടത്തിയ നികുതി വെട്ടിപ്പു ശ്രമങ്ങളാണ് ഇന്റലിജൻസ് വിഭാഗം പിടികൂടിയത്. നികുതി, പിഴ ഇനങ്ങളിലായി 79.48 കോടി രൂപ ഇതുവഴി സർക്കാരിനു ലഭിച്ചു. ജിഎസ്ടി നിയമപ്രകാരം ഉപഭോക്താക്കൾക്ക് ബില്ല് നൽകുന്നു എന്ന് ഉറപ്പാക്കാൻ കഴിഞ്ഞ സാന്പത്തിക വർഷം സംസ്ഥാന വ്യാപകമായി 2881 ടെസ്റ്റ് പർച്ചേസുകളാണ് നടത്തിയത്. ക്രമക്കേടുകൾ കണ്ടെത്തിയ 1468 സ്ഥാപനങ്ങൾക്കെതിരെ കേസ് എടുക്കുകയും 20,000 രൂപ വീതം പിഴ ഈടാക്കുകയും ചെയ്തു. ചരക്കുസേവന നികുതി നിയമം നിലവിൽ വന്നതിനു ശേഷം ആദ്യമായാണ് ഒരു സാന്പത്തികവർഷം ഇത്രയധികം ടെസ്റ്റ് പർച്ചേസുകൾ നടത്തുന്നത്.
ഇന്റലിജൻസ് സ്ക്വാഡുകൾ നടത്തിയ രഹസ്യവിവരശേഖരണത്തിന്റെ അടിസ്ഥാനത്തിൽ 154 കട പരിശോധനകളും കഴിഞ്ഞ സാന്പത്തിക വർഷത്തിൽ നടത്തി. ഇതേത്തുടർന്ന് എടുത്ത 84 കേസുകളിൽ നിന്ന് 15.37 കോടി രൂപ സർക്കാരിനു ലഭിച്ചു.
രേഖകൾ ഇല്ലാതെയും അപൂർണവും തെറ്റായതുമായ വിവരങ്ങൾ അടങ്ങിയ രേഖകൾ ഉപയോഗിച്ചും നടത്തിയ നികുതി വെട്ടിപ്പു ശ്രമങ്ങളാണ് ഇന്റലിജൻസ് വിഭാഗം പിടികൂടിയത്. നികുതി, പിഴ ഇനങ്ങളിലായി 79.48 കോടി രൂപ ഇതുവഴി സർക്കാരിനു ലഭിച്ചു. ജിഎസ്ടി നിയമപ്രകാരം ഉപഭോക്താക്കൾക്ക് ബില്ല് നൽകുന്നു എന്ന് ഉറപ്പാക്കാൻ കഴിഞ്ഞ സാന്പത്തിക വർഷം സംസ്ഥാന വ്യാപകമായി 2881 ടെസ്റ്റ് പർച്ചേസുകളാണ് നടത്തിയത്. ക്രമക്കേടുകൾ കണ്ടെത്തിയ 1468 സ്ഥാപനങ്ങൾക്കെതിരെ കേസ് എടുക്കുകയും 20,000 രൂപ വീതം പിഴ ഈടാക്കുകയും ചെയ്തു. ചരക്കുസേവന നികുതി നിയമം നിലവിൽ വന്നതിനു ശേഷം ആദ്യമായാണ് ഒരു സാന്പത്തികവർഷം ഇത്രയധികം ടെസ്റ്റ് പർച്ചേസുകൾ നടത്തുന്നത്.
ഇന്റലിജൻസ് സ്ക്വാഡുകൾ നടത്തിയ രഹസ്യവിവരശേഖരണത്തിന്റെ അടിസ്ഥാനത്തിൽ 154 കട പരിശോധനകളും കഴിഞ്ഞ സാന്പത്തിക വർഷത്തിൽ നടത്തി. ഇതേത്തുടർന്ന് എടുത്ത 84 കേസുകളിൽ നിന്ന് 15.37 കോടി രൂപ സർക്കാരിനു ലഭിച്ചു.