കൊച്ചി: കേരള സമൂഹത്തില്‍ ചില തീവ്രവാദ സംഘടനകളുടെ സാന്നിധ്യമുണ്ടെന്നും അവരുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ജാഗ്രത പുലര്‍ത്തണമെന്നും നിരവധി മുന്നറിയിപ്പുകള്‍ ലഭിച്ചിട്ടുള്ളതാണെന്നും സമീപകാലത്തെ ചില സംഭവങ്ങളില്‍നിന്ന് ഇത്തരം ആശങ്കകള്‍ക്ക് അടിസ്ഥാനമുണ്ടെന്നും വ്യക്തമായിട്ടുണ്ടെന്നും കെസിബിസി.
തീവ്രവാദ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് പലപ്പോഴും ആരോപണവിധേയമായിട്ടുള്ള ഒരു സംഘടനയുടെ പൊതുപരിപാടിക്കിടയില്‍ ഒരു കൊച്ചുകുട്ടി വിളിച്ചുകൊടുക്കുന്ന മുദ്രാവാക്യങ്ങള്‍ കേരളം നടുക്കത്തോടെയാണു കേട്ടത്. തങ്ങളെ എതിര്‍ക്കുന്നവരെ കൊന്നൊടുക്കാന്‍ മടിക്കുകയില്ല എന്ന ഭീഷണിയായിരുന്നു നൂറുകണക്കിനുപേര്‍ ഏറ്റുവിളിച്ച മുദ്രാവാക്യങ്ങളുടെ ഉള്ളടക്കം.
അതീവഗുരുതരമായ ആ വിഷയത്തില്‍പ്പോലും യുക്തമായ നടപടി സ്വീകരിക്കാന്‍ മടിച്ചുനില്ക്കുന്ന സര്‍ക്കാര്‍, ഇത്തരം തീവ്രവാദ പ്രവര്‍ത്തനങ്ങളെക്കുറിച്ച് പ്രസംഗത്തില്‍ പറഞ്ഞു എന്ന കുറ്റം ചുമത്തപ്പെട്ട വ്യക്തിയെ ജയിലിലാക്കാന്‍ കിണഞ്ഞു പരിശ്രമിക്കുകയും ചെയ്യുന്നു.
മത-വര്‍ഗീയ സംഘടനകളെ പ്രീണിപ്പിക്കുന്ന ഇത്തരം നിലപാടുകള്‍ രാജ്യസുരക്ഷയ്ക്കും സംസ്ഥാനത്തിന്റെ ഭാവിക്കും അത്യന്തം ദോഷകരമാണ്. നിയമത്തിനു മുന്നില്‍ എല്ലാവരെയും തുല്യരായി പരിഗണിക്കാനും കൂടുതല്‍ ഗൗരവമുള്ള കുറ്റങ്ങളെ അതര്‍ഹിക്കുന്ന പ്രാധാന്യത്തോടെ അന്വേഷണവിധേയമാക്കാനും നടപടികള്‍ സ്വീകരിക്കാനും സര്‍ക്കാര്‍ തയാറാകണം. അടുത്തിടെ കേരള ഹൈക്കോടതി തന്നെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ചില സംഘടനകളെക്കുറിച്ച് പരാമര്‍ശിക്കുകയുണ്ടായി.
ഇത്തരമൊരു സാഹചര്യത്തിലും ശരിയായ വിധത്തില്‍ ഇടപെടലുകള്‍ നടത്താന്‍ സര്‍ക്കാര്‍ തയാറാകാത്തത് ദുരൂഹമാണെന്നും കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറലും പിഒസി ഡയറക്ടറുമായ ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി പത്രക്കുറിപ്പില്‍ പറഞ്ഞു.
മതേതരത്വം നിലനിർത്താൻ സർക്കാർ തയാറാകണം: കത്തോലിക്ക കോൺഗ്രസ്
കൊച്ചി: ആലപ്പുഴയിൽ എസ്ഡിപിഐ - പോപ്പുലർ ഫ്രണ്ട് റാലിക്കിടെ കൊച്ചുകുട്ടിയെക്കൊണ്ട് പ്രകോപനപരമായ മുദ്രാവാക്യം വിളിപ്പിച്ചതിലും അത് ഏറ്റുചൊല്ലി വിദ്വേഷം പ്രചരിപ്പിച്ചതിലും സംഘാടകർക്കെതിരേ ശക്തമായ നിയമനടപടികൾ സ്വീകരിക്കാൻ സർക്കാർ തയാറാകണമെന്ന് കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമിതി ആവശ്യപ്പെട്ടു.
കേരളത്തിൽ നിലവിലുള്ള സമാധാനാന്തരീക്ഷവും മതമൈത്രിയും തകർക്കുന്ന രീതിയിലുള്ള ഇത്തരം വിധ്വംസക പ്രവർത്തനങ്ങൾക്ക് അറുതിവരുത്താൻ ശക്തമായ നടപടികൾ ആവശ്യമാണ്. സർക്കാരും പ്രതിപക്ഷവും നടത്തുന്ന പ്രീണന രാഷ്ട്രീയത്തിന്റെ ഫലമാണ് ഇത്തരം വർഗീയ നിലപാടുകളും വിധ്വംസകപ്രവർത്തനങ്ങളും. ഇത്തരം സംഘടനകളുടെ വോട്ട് നേടാൻവേണ്ടി ഭരണ, പ്രതിപക്ഷങ്ങൾ നടത്തുന്ന ശ്രമങ്ങൾ അപലപനീയമാണ്. എന്തുവിലകൊടുത്തും കേരളത്തിൽ മതേതരത്വം നിലനിർത്താൻ സർക്കാർ തയാറാകണം.
കേരളത്തിൽ കഴിഞ്ഞ കുറച്ചു കാലങ്ങളായി ചില തീവ്രവാദ സംഘടനകളുടെ സാന്നിധ്യമുണ്ടെന്നുള്ള കാര്യം നിരവധി തവണ സർക്കാരിന്റെയും ബന്ധപ്പെട്ട അധികാരികളുടെയും ശ്രദ്ധയിൽപ്പെടുത്തിയിട്ടുള്ളതാണ്.
അടുത്തകാലത്ത് കേരള ഹൈക്കോടതിതന്നെ തീവ്രവാദ പ്രവർത്തനങ്ങൾ നടത്തുന്ന ചില സംഘടനകളെക്കുറിച്ച് പരാമർശിച്ചിട്ടും ഇക്കാര്യങ്ങളിലുള്ള സർക്കാർ നിലപാടുകൾ ദുരൂഹവും സംശയാസ്പദവുമാണെന്നും യോഗം വിലയിരുത്തി. തൃക്കാക്കര തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ഇടത്, വലതു മുന്നണികൾ നിലപാട് വ്യക്തമാക്കണം.
തീവ്രവാദ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് പലപ്പോഴും ആരോപണവിധേയമായിട്ടുള്ള എസ്ഡിപിഐ - പോപ്പുലർ ഫ്രണ്ട് സംഘടനയുടെ പ്രവർത്തകർ, തങ്ങളെ എതിർക്കുന്നവരെ കൊന്നൊടുക്കാൻ മടിക്കുകയില്ല എന്ന് നിരന്തരം സാമൂഹ്യ മാധ്യമങ്ങളിലൂടെയും പ്രകടനങ്ങളിലൂടെയും വെല്ലുവിളികൾ നടത്തുമ്പോഴും അനങ്ങാതിരിക്കുന്ന സർക്കാർ, ഇത്തരം തീവ്രവാദ പ്രവർത്തനങ്ങളെക്കുറിച്ച് പ്രസംഗത്തിൽ പറഞ്ഞു എന്ന കുറ്റം ചുമത്തപ്പെട്ട വ്യക്തിയെ ജയിലിലാക്കാൻ കിണഞ്ഞു ശ്രമിക്കുകയും ചെയ്യുന്നു. മത - വർഗീയ സംഘടനകളെ പ്രീണിപ്പിക്കുന്ന ഇത്തരം നിലപാടുകൾ രാജ്യസുരക്ഷയ്ക്കും സംസ്ഥാനത്തിന്റെ ഭാവിക്കും അത്യന്തം ദോഷകരമാണ്. ഇത്തരം സംഘടനകളെ നിരോധിക്കാനും അമർച്ച ചെയ്യാനും സർക്കാർ തയാറാകണമെന്നും കത്തോലിക്ക കോൺഗ്രസ് ആവശ്യപ്പെട്ടു.
ഗ്ലോബൽ പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലം അധ്യക്ഷത വഹിച്ചു. ഡയറക്ടർ ഫാ. ജിയോ കടവി, ജനറൽ സെക്രട്ടറി രാജീവ് കൊച്ചുപറമ്പിൽ, ട്രഷറർ ഡോ. ജോബി കാക്കശേരി, ഭാരവാഹികളായ ഡോ. ജോസുകുട്ടി ജെ. ഒഴുകയിൽ , രാജേഷ് ജോൺ, ബേബി നെട്ടനാനി, ബെന്നി ആന്റണി, ബേബി പെരുമാലിൽ എന്നിവർ പ്രസംഗിച്ചു.
തീവ്രവാദ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് പലപ്പോഴും ആരോപണവിധേയമായിട്ടുള്ള ഒരു സംഘടനയുടെ പൊതുപരിപാടിക്കിടയില്‍ ഒരു കൊച്ചുകുട്ടി വിളിച്ചുകൊടുക്കുന്ന മുദ്രാവാക്യങ്ങള്‍ കേരളം നടുക്കത്തോടെയാണു കേട്ടത്. തങ്ങളെ എതിര്‍ക്കുന്നവരെ കൊന്നൊടുക്കാന്‍ മടിക്കുകയില്ല എന്ന ഭീഷണിയായിരുന്നു നൂറുകണക്കിനുപേര്‍ ഏറ്റുവിളിച്ച മുദ്രാവാക്യങ്ങളുടെ ഉള്ളടക്കം.
അതീവഗുരുതരമായ ആ വിഷയത്തില്‍പ്പോലും യുക്തമായ നടപടി സ്വീകരിക്കാന്‍ മടിച്ചുനില്ക്കുന്ന സര്‍ക്കാര്‍, ഇത്തരം തീവ്രവാദ പ്രവര്‍ത്തനങ്ങളെക്കുറിച്ച് പ്രസംഗത്തില്‍ പറഞ്ഞു എന്ന കുറ്റം ചുമത്തപ്പെട്ട വ്യക്തിയെ ജയിലിലാക്കാന്‍ കിണഞ്ഞു പരിശ്രമിക്കുകയും ചെയ്യുന്നു.
മത-വര്‍ഗീയ സംഘടനകളെ പ്രീണിപ്പിക്കുന്ന ഇത്തരം നിലപാടുകള്‍ രാജ്യസുരക്ഷയ്ക്കും സംസ്ഥാനത്തിന്റെ ഭാവിക്കും അത്യന്തം ദോഷകരമാണ്. നിയമത്തിനു മുന്നില്‍ എല്ലാവരെയും തുല്യരായി പരിഗണിക്കാനും കൂടുതല്‍ ഗൗരവമുള്ള കുറ്റങ്ങളെ അതര്‍ഹിക്കുന്ന പ്രാധാന്യത്തോടെ അന്വേഷണവിധേയമാക്കാനും നടപടികള്‍ സ്വീകരിക്കാനും സര്‍ക്കാര്‍ തയാറാകണം. അടുത്തിടെ കേരള ഹൈക്കോടതി തന്നെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ചില സംഘടനകളെക്കുറിച്ച് പരാമര്‍ശിക്കുകയുണ്ടായി.
ഇത്തരമൊരു സാഹചര്യത്തിലും ശരിയായ വിധത്തില്‍ ഇടപെടലുകള്‍ നടത്താന്‍ സര്‍ക്കാര്‍ തയാറാകാത്തത് ദുരൂഹമാണെന്നും കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറലും പിഒസി ഡയറക്ടറുമായ ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി പത്രക്കുറിപ്പില്‍ പറഞ്ഞു.
മതേതരത്വം നിലനിർത്താൻ സർക്കാർ തയാറാകണം: കത്തോലിക്ക കോൺഗ്രസ്
കൊച്ചി: ആലപ്പുഴയിൽ എസ്ഡിപിഐ - പോപ്പുലർ ഫ്രണ്ട് റാലിക്കിടെ കൊച്ചുകുട്ടിയെക്കൊണ്ട് പ്രകോപനപരമായ മുദ്രാവാക്യം വിളിപ്പിച്ചതിലും അത് ഏറ്റുചൊല്ലി വിദ്വേഷം പ്രചരിപ്പിച്ചതിലും സംഘാടകർക്കെതിരേ ശക്തമായ നിയമനടപടികൾ സ്വീകരിക്കാൻ സർക്കാർ തയാറാകണമെന്ന് കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമിതി ആവശ്യപ്പെട്ടു.
കേരളത്തിൽ നിലവിലുള്ള സമാധാനാന്തരീക്ഷവും മതമൈത്രിയും തകർക്കുന്ന രീതിയിലുള്ള ഇത്തരം വിധ്വംസക പ്രവർത്തനങ്ങൾക്ക് അറുതിവരുത്താൻ ശക്തമായ നടപടികൾ ആവശ്യമാണ്. സർക്കാരും പ്രതിപക്ഷവും നടത്തുന്ന പ്രീണന രാഷ്ട്രീയത്തിന്റെ ഫലമാണ് ഇത്തരം വർഗീയ നിലപാടുകളും വിധ്വംസകപ്രവർത്തനങ്ങളും. ഇത്തരം സംഘടനകളുടെ വോട്ട് നേടാൻവേണ്ടി ഭരണ, പ്രതിപക്ഷങ്ങൾ നടത്തുന്ന ശ്രമങ്ങൾ അപലപനീയമാണ്. എന്തുവിലകൊടുത്തും കേരളത്തിൽ മതേതരത്വം നിലനിർത്താൻ സർക്കാർ തയാറാകണം.
കേരളത്തിൽ കഴിഞ്ഞ കുറച്ചു കാലങ്ങളായി ചില തീവ്രവാദ സംഘടനകളുടെ സാന്നിധ്യമുണ്ടെന്നുള്ള കാര്യം നിരവധി തവണ സർക്കാരിന്റെയും ബന്ധപ്പെട്ട അധികാരികളുടെയും ശ്രദ്ധയിൽപ്പെടുത്തിയിട്ടുള്ളതാണ്.
അടുത്തകാലത്ത് കേരള ഹൈക്കോടതിതന്നെ തീവ്രവാദ പ്രവർത്തനങ്ങൾ നടത്തുന്ന ചില സംഘടനകളെക്കുറിച്ച് പരാമർശിച്ചിട്ടും ഇക്കാര്യങ്ങളിലുള്ള സർക്കാർ നിലപാടുകൾ ദുരൂഹവും സംശയാസ്പദവുമാണെന്നും യോഗം വിലയിരുത്തി. തൃക്കാക്കര തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ഇടത്, വലതു മുന്നണികൾ നിലപാട് വ്യക്തമാക്കണം.
തീവ്രവാദ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് പലപ്പോഴും ആരോപണവിധേയമായിട്ടുള്ള എസ്ഡിപിഐ - പോപ്പുലർ ഫ്രണ്ട് സംഘടനയുടെ പ്രവർത്തകർ, തങ്ങളെ എതിർക്കുന്നവരെ കൊന്നൊടുക്കാൻ മടിക്കുകയില്ല എന്ന് നിരന്തരം സാമൂഹ്യ മാധ്യമങ്ങളിലൂടെയും പ്രകടനങ്ങളിലൂടെയും വെല്ലുവിളികൾ നടത്തുമ്പോഴും അനങ്ങാതിരിക്കുന്ന സർക്കാർ, ഇത്തരം തീവ്രവാദ പ്രവർത്തനങ്ങളെക്കുറിച്ച് പ്രസംഗത്തിൽ പറഞ്ഞു എന്ന കുറ്റം ചുമത്തപ്പെട്ട വ്യക്തിയെ ജയിലിലാക്കാൻ കിണഞ്ഞു ശ്രമിക്കുകയും ചെയ്യുന്നു. മത - വർഗീയ സംഘടനകളെ പ്രീണിപ്പിക്കുന്ന ഇത്തരം നിലപാടുകൾ രാജ്യസുരക്ഷയ്ക്കും സംസ്ഥാനത്തിന്റെ ഭാവിക്കും അത്യന്തം ദോഷകരമാണ്. ഇത്തരം സംഘടനകളെ നിരോധിക്കാനും അമർച്ച ചെയ്യാനും സർക്കാർ തയാറാകണമെന്നും കത്തോലിക്ക കോൺഗ്രസ് ആവശ്യപ്പെട്ടു.
ഗ്ലോബൽ പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലം അധ്യക്ഷത വഹിച്ചു. ഡയറക്ടർ ഫാ. ജിയോ കടവി, ജനറൽ സെക്രട്ടറി രാജീവ് കൊച്ചുപറമ്പിൽ, ട്രഷറർ ഡോ. ജോബി കാക്കശേരി, ഭാരവാഹികളായ ഡോ. ജോസുകുട്ടി ജെ. ഒഴുകയിൽ , രാജേഷ് ജോൺ, ബേബി നെട്ടനാനി, ബെന്നി ആന്റണി, ബേബി പെരുമാലിൽ എന്നിവർ പ്രസംഗിച്ചു.