പാലാ: വിശുദ്ധ കുർബാനയിൽനിന്നു ശക്തി സംഭരിച്ച് കരുണാദ്രസ്നേഹം പങ്കുവച്ച വ്യക്തിയായിരുന്നു തിരുഹൃദയോപാസകനായ ധന്യൻ കദളിക്കാട്ടിൽ മത്തായി അച്ചനെന്നു കോതമംഗലം രൂപതാധ്യക്ഷൻ മാർ ജോർജ് മഠത്തിക്കണ്ടത്തിൽ. ധന്യൻ കദളിക്കാട്ടിൽ മത്തായി അച്ചന്റെ 87-ാം ചരമവാർഷികദിനമായ ഇന്നലെ അദ്ദേഹത്തിന്റെ കബറിടം സ്ഥിതി ചെയ്യുന്ന പാലാ എസ്എച്ച് പ്രൊവിൻഷ്യൽ ഹൗസ് കപ്പേളയിൽ നടന്ന സമൂഹബലിക്ക് മുഖ്യകാർമ്മികത്വം വഹിച്ചു സന്ദേശം നൽകുകയായിരുന്നു അദ്ദേഹം.
കദളിക്കാട്ടിലച്ചൻ സ്ഥാപിച്ച തിരുഹൃദയ സന്യാസിനീസമൂഹത്തിലൂടെ അദ്ദേഹത്തിന്റെ പ്രേഷിതപ്രവർത്തനങ്ങൾ ലോകമെങ്ങും തുടരുന്നതു ശ്ലാഘനീയമെന്നും അദ്ദേഹം പറഞ്ഞു. കബറിടത്തിൽ നടന്ന പ്രാർഥനയ്ക്ക് പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് മുഖ്യകാർമ്മികത്വം വഹിക്കുകയും ശ്രാദ്ധവെഞ്ചരിപ്പ് നിർവഹിക്കുകയും ചെയ്തു. ജോസ് കെ മാണി എംപി, മാണി സി കാപ്പൻ എംഎൽഎ, പാലാ മുനിസിപ്പൽ ചെയർമാൻ ആന്റോ ജോസ് പടിഞ്ഞാറേക്കര, ജില്ലാ പഞ്ചായത്തംഗം രാജേഷ് വാളിപ്ലാക്കൽ തുടങ്ങിയവർ പങ്കെടുത്തു.
ശ്രാദ്ധദിവസമായ ഇന്നലെ നടന്ന സമൂഹബലിയിൽ ഫാ.പീറ്റർ പാറേമാൻ, ഫാ.ജോണി എടക്കര, റവ.ഡോ.വിൻസെന്റ് കദളിക്കാട്ടിൽ, ഫാ.ജോസഫ് വടക്കേടം എന്നിവർ സഹകാർമ്മികരായിരുന്നു.
കദളിക്കാട്ടിലച്ചൻ സ്ഥാപിച്ച തിരുഹൃദയ സന്യാസിനീസമൂഹത്തിലൂടെ അദ്ദേഹത്തിന്റെ പ്രേഷിതപ്രവർത്തനങ്ങൾ ലോകമെങ്ങും തുടരുന്നതു ശ്ലാഘനീയമെന്നും അദ്ദേഹം പറഞ്ഞു. കബറിടത്തിൽ നടന്ന പ്രാർഥനയ്ക്ക് പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് മുഖ്യകാർമ്മികത്വം വഹിക്കുകയും ശ്രാദ്ധവെഞ്ചരിപ്പ് നിർവഹിക്കുകയും ചെയ്തു. ജോസ് കെ മാണി എംപി, മാണി സി കാപ്പൻ എംഎൽഎ, പാലാ മുനിസിപ്പൽ ചെയർമാൻ ആന്റോ ജോസ് പടിഞ്ഞാറേക്കര, ജില്ലാ പഞ്ചായത്തംഗം രാജേഷ് വാളിപ്ലാക്കൽ തുടങ്ങിയവർ പങ്കെടുത്തു.
ശ്രാദ്ധദിവസമായ ഇന്നലെ നടന്ന സമൂഹബലിയിൽ ഫാ.പീറ്റർ പാറേമാൻ, ഫാ.ജോണി എടക്കര, റവ.ഡോ.വിൻസെന്റ് കദളിക്കാട്ടിൽ, ഫാ.ജോസഫ് വടക്കേടം എന്നിവർ സഹകാർമ്മികരായിരുന്നു.