തിരുവനന്തപുരം: കേരള സാങ്കേതിക സർവകലാശാലയ്ക്ക് 566.98 കോടി രൂപ വരവും 614.72 കോടി രൂപ ചെലവും പ്രതീക്ഷിക്കുന്ന വാർഷിക ബജറ്റിന് സർവകലാശാലയുടെ ബോർഡ് ഓഫ് ഗവർണേഴ്സ് യോഗം അംഗീകാരം നൽകി. വൈസ് ചാൻസലർ ഡോ. എം. എസ്. രാജശ്രീയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ധനകാര്യ സമിതി അധ്യക്ഷൻ ഡോ.പി.കെ.ബിജുവാണ് ബജറ്റ് അവതരിപ്പിച്ചത്.
വിളപ്പിൽശാലയിൽ നിർമിക്കുന്ന സാങ്കേതിക സർവകലാശാല ആസ്ഥാനമന്ദിരത്തിന് 60 കോടിയും, വിവിധ എൻജിനീയറിംഗ് സ്കൂളുകൾക്കായി 50 കോടിയും, ഗവേഷണമേഖലയിലെ മികവിന്റെ കേന്ദ്രങ്ങൾക്ക് 30 കോടിയും, ട്രാൻസ്ലേഷണൽ റിസർച്ച് സെന്ററിന് 20 കോടിയും, സ്റ്റാർട്ടപ്പുകൾക്കും ഇന്നോവേഷൻ സെന്ററുകൾക്കും 19 കോടിയും വകയിരുത്തി
വിളപ്പിൽശാലയിൽ നിർമിക്കുന്ന സാങ്കേതിക സർവകലാശാല ആസ്ഥാനമന്ദിരത്തിന് 60 കോടിയും, വിവിധ എൻജിനീയറിംഗ് സ്കൂളുകൾക്കായി 50 കോടിയും, ഗവേഷണമേഖലയിലെ മികവിന്റെ കേന്ദ്രങ്ങൾക്ക് 30 കോടിയും, ട്രാൻസ്ലേഷണൽ റിസർച്ച് സെന്ററിന് 20 കോടിയും, സ്റ്റാർട്ടപ്പുകൾക്കും ഇന്നോവേഷൻ സെന്ററുകൾക്കും 19 കോടിയും വകയിരുത്തി