പയ്യന്നൂർ: വികസനമെന്ന വ്യാജേന കേരള ജനതയുടെ മേൽ അടിച്ചേൽപ്പിക്കാൻ പോകുന്ന കെ-റെയിൽ സിൽവർലൈൻ വിനാശ പദ്ധതിയാണെന്നും ഡാർക്ക് ലൈനാകുമെന്നും പ്രമുഖ സാമൂഹിക പ്രവർത്തക മേധാ പട്കർ. പയ്യന്നൂർ മമ്പലം കാനത്ത് കെ-റെയിൽ പദ്ധതിക്കെതിരേ സമരം ചെയ്യുന്ന പ്രവർത്തകരുടെ വീടുകൾ സന്ദർശിച്ചു സംസാരിക്കുകയായിരുന്നു അവർ.
ഇതു മറ്റൊരു ബുള്ളറ്റ് ട്രെയിൻ പദ്ധതിയാണ്. യാതൊരു നിയന്ത്രണവുമില്ലാതെ നമ്മുടെ വിഭവങ്ങൾ കൊള്ളയടിക്കാനുള്ള വിദേശ പദ്ധതിയാണ്. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതു സർക്കാർ ഇതു കേരളത്തിൽ നടപ്പാക്കുന്നതു തന്നെ ആശ്ചര്യകരമാണ്. വിദേശീയരെ അടക്കം ആകർഷിക്കുന്ന കേരളത്തിന്റെ മനോഹരമായ പ്രകൃതിയെയും പരിഗണിച്ചാണു വികസന പദ്ധതികൾ ആസൂത്രണം ചെയ്യേണ്ടത്.
പൊതുഗതാഗതത്തിനു വേണ്ടിയല്ല ഈ പദ്ധതി. വിദേശ വായ്പയടക്കം വാങ്ങി ഒന്നര ലക്ഷം കോടി രൂപയോളം മുടക്കി നിർമിക്കുന്ന സിൽവർലൈൻ പദ്ധതി കേരളത്തിന്റെ പ്രകൃതിയെ തകിടം മറിക്കും. ഇത് ജനാധിപത്യ വിരുദ്ധവും തികച്ചും ജനവിരുദ്ധവുമായ പദ്ധതിയാണ്. ജനകീയ പ്രക്ഷോഭത്തിലൂടെ ഇതിനെ പരാജയപ്പെടുത്തണമെന്നും മേധാ പട്കർ പറഞ്ഞു.
ഇതുവരെ സമരരംഗത്തൊന്നും വരാത്ത സാധാരണ സ്ത്രീകളാണ് ഈ പ്രക്ഷോഭത്തിന്റെ മുൻ നിരയിൽ. നിലനില്പിനു വേണ്ടി അവർ നടത്തുന്ന സമരത്തിനു മുന്നിൽ ഏതു സർക്കാരിനും മുട്ടുമടക്കേണ്ടിവരും. മോഹന വാഗ്ദാനങ്ങൾക്ക് അവർ വശംവദരാകില്ലെന്നും മേധാ പട്കർ പറഞ്ഞു.
പയ്യന്നൂർ കാനത്തെ കെ-റെയിൽ വിരുദ്ധ സമര പ്രവർത്തകരായ കിഴക്കെ വീട്ടിൽ യശോദാമ്മ, പി.വി. രോഹിണി, കെ.വി. പ്രീതി എന്നിവർ ചേർന്ന് മേധാ പട്കറെ സ്വീകരിച്ചു. പരിസ്ഥിതി പ്രവർത്തകൻ സി.ആർ. നീലകണ്ഠൻ, കെ-റെയിൽ പ്രതിരോധ സമിതി ചെയർമാൻ ടി.പി. പദ്മനാഭൻ, കൺവീനർ വി.കെ. രവീന്ദ്രൻ, ഡോ. ഡി.സുരേന്ദ്രൻ, കെ. രാമചന്ദ്രൻ, അമ്പലത്തറ കുഞ്ഞിക്കൃഷ്ണൻ , പിലാക്കൽ അശോകൻ, ടി.വി. രഘു , സി.വി. ബാലൻ, കെ. ജയപ്രകാശ് തുടങ്ങിയവർ സംബന്ധിച്ചു.
ഇതു മറ്റൊരു ബുള്ളറ്റ് ട്രെയിൻ പദ്ധതിയാണ്. യാതൊരു നിയന്ത്രണവുമില്ലാതെ നമ്മുടെ വിഭവങ്ങൾ കൊള്ളയടിക്കാനുള്ള വിദേശ പദ്ധതിയാണ്. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതു സർക്കാർ ഇതു കേരളത്തിൽ നടപ്പാക്കുന്നതു തന്നെ ആശ്ചര്യകരമാണ്. വിദേശീയരെ അടക്കം ആകർഷിക്കുന്ന കേരളത്തിന്റെ മനോഹരമായ പ്രകൃതിയെയും പരിഗണിച്ചാണു വികസന പദ്ധതികൾ ആസൂത്രണം ചെയ്യേണ്ടത്.
പൊതുഗതാഗതത്തിനു വേണ്ടിയല്ല ഈ പദ്ധതി. വിദേശ വായ്പയടക്കം വാങ്ങി ഒന്നര ലക്ഷം കോടി രൂപയോളം മുടക്കി നിർമിക്കുന്ന സിൽവർലൈൻ പദ്ധതി കേരളത്തിന്റെ പ്രകൃതിയെ തകിടം മറിക്കും. ഇത് ജനാധിപത്യ വിരുദ്ധവും തികച്ചും ജനവിരുദ്ധവുമായ പദ്ധതിയാണ്. ജനകീയ പ്രക്ഷോഭത്തിലൂടെ ഇതിനെ പരാജയപ്പെടുത്തണമെന്നും മേധാ പട്കർ പറഞ്ഞു.
ഇതുവരെ സമരരംഗത്തൊന്നും വരാത്ത സാധാരണ സ്ത്രീകളാണ് ഈ പ്രക്ഷോഭത്തിന്റെ മുൻ നിരയിൽ. നിലനില്പിനു വേണ്ടി അവർ നടത്തുന്ന സമരത്തിനു മുന്നിൽ ഏതു സർക്കാരിനും മുട്ടുമടക്കേണ്ടിവരും. മോഹന വാഗ്ദാനങ്ങൾക്ക് അവർ വശംവദരാകില്ലെന്നും മേധാ പട്കർ പറഞ്ഞു.
പയ്യന്നൂർ കാനത്തെ കെ-റെയിൽ വിരുദ്ധ സമര പ്രവർത്തകരായ കിഴക്കെ വീട്ടിൽ യശോദാമ്മ, പി.വി. രോഹിണി, കെ.വി. പ്രീതി എന്നിവർ ചേർന്ന് മേധാ പട്കറെ സ്വീകരിച്ചു. പരിസ്ഥിതി പ്രവർത്തകൻ സി.ആർ. നീലകണ്ഠൻ, കെ-റെയിൽ പ്രതിരോധ സമിതി ചെയർമാൻ ടി.പി. പദ്മനാഭൻ, കൺവീനർ വി.കെ. രവീന്ദ്രൻ, ഡോ. ഡി.സുരേന്ദ്രൻ, കെ. രാമചന്ദ്രൻ, അമ്പലത്തറ കുഞ്ഞിക്കൃഷ്ണൻ , പിലാക്കൽ അശോകൻ, ടി.വി. രഘു , സി.വി. ബാലൻ, കെ. ജയപ്രകാശ് തുടങ്ങിയവർ സംബന്ധിച്ചു.