തിരുവനന്തപുരം: മേയ് മാസത്തെ ശമ്പളം, സമയത്ത് നൽകുന്നതിന് കൂടുതൽ സർക്കാർ സഹായം തേടി കെഎസ്ആർടിസി. 65 കോടി രൂപ ധനസഹായം ആവശ്യപ്പെട്ട് കെഎസ്ആർടിസി മാനേജ്മെന്റ് ധനവകുപ്പിന് കത്ത് നൽകി. പതിവായി നൽകുന്ന 30 കോടിക്ക് പുറമെ 35 കോടി രൂപ കൂടി വേണമെന്നാണ് ആവശ്യം. മേയ് മാസത്തെ അവസാന പ്രവൃത്തിദിവസമായ 31ന് ആണ് ശമ്പളം നൽകേണ്ടത്. ഗതാഗത മന്ത്രിയുമായി മുന്പ് നടത്തിയ ചർച്ചയിൽ, ഓരോ മാസത്തേയും ശമ്പളം പിറ്റേ മാസം അഞ്ചാം തീയതിക്ക് മുൻപായി നൽകാമെന്ന ഉറപ്പു നൽകിയിരുന്നു.
അതേസമയം ഏപ്രിൽ മാസത്തെ ശമ്പള വിതരണം ഏറെക്കുറെ ഇന്നലയോടെ പൂർത്തിയായി.സർക്കാർ അധികമായി 20 കോടി രൂപ കൂടി നൽകിയതോടെയാണ് പ്രശ്നപരിഹാരമായത്. എന്നാൽ എണ്ണൂറോളം ഉന്നത ഉദ്യോഗസ്ഥർക്ക് ഏപ്രിൽ മാസത്തെ ശമ്പളം വിതരണം ചെയ്തിട്ടില്ലെന്നാണ് വിവരം. കഴിഞ്ഞ മാസത്തെക്കാൾ വലിയ പ്രതിസന്ധിയാണ് ഈ മാസം കെഎസ്ആർടിസിക്ക് മുമ്പിലുള്ളത്.
ടിക്കറ്റ് വരുമാനം കൊണ്ട് മാത്രം ശമ്പളം നൽകാനാവില്ല. 30 കോടിയിൽ കൂടുതൽ പ്രതീക്ഷിക്കേണ്ടെന്ന് സർക്കാർ ആവർത്തിച്ച് വ്യക്തമാക്കുന്നു . പക്ഷെ 65 കോടിയില്ലാതെ മുന്നോട്ട് നീങ്ങാനാകില്ലെന്നാണ് കെഎസ്ആർടിസി മാനേജ്മെന്റ് വ്യക്തമാക്കുന്നത്.
അതേസമയം അഞ്ചാം തീയതിക്കു മുൻപ് ശമ്പളം ലഭിക്കണമെന്ന ആവശ്യം ശക്തമാക്കുകയാണ് യൂണിയനുകൾ. ഇതടക്കമുള്ള ആവശ്യങ്ങളുമായി ആറാം തീയതി മുതൽ വിവിധ കെഎസ്ആർടിസി തൊഴിലാളി യൂണിയനുകൾ പ്രക്ഷോഭം തുടങ്ങും.
അതേസമയം ഏപ്രിൽ മാസത്തെ ശമ്പള വിതരണം ഏറെക്കുറെ ഇന്നലയോടെ പൂർത്തിയായി.സർക്കാർ അധികമായി 20 കോടി രൂപ കൂടി നൽകിയതോടെയാണ് പ്രശ്നപരിഹാരമായത്. എന്നാൽ എണ്ണൂറോളം ഉന്നത ഉദ്യോഗസ്ഥർക്ക് ഏപ്രിൽ മാസത്തെ ശമ്പളം വിതരണം ചെയ്തിട്ടില്ലെന്നാണ് വിവരം. കഴിഞ്ഞ മാസത്തെക്കാൾ വലിയ പ്രതിസന്ധിയാണ് ഈ മാസം കെഎസ്ആർടിസിക്ക് മുമ്പിലുള്ളത്.
ടിക്കറ്റ് വരുമാനം കൊണ്ട് മാത്രം ശമ്പളം നൽകാനാവില്ല. 30 കോടിയിൽ കൂടുതൽ പ്രതീക്ഷിക്കേണ്ടെന്ന് സർക്കാർ ആവർത്തിച്ച് വ്യക്തമാക്കുന്നു . പക്ഷെ 65 കോടിയില്ലാതെ മുന്നോട്ട് നീങ്ങാനാകില്ലെന്നാണ് കെഎസ്ആർടിസി മാനേജ്മെന്റ് വ്യക്തമാക്കുന്നത്.
അതേസമയം അഞ്ചാം തീയതിക്കു മുൻപ് ശമ്പളം ലഭിക്കണമെന്ന ആവശ്യം ശക്തമാക്കുകയാണ് യൂണിയനുകൾ. ഇതടക്കമുള്ള ആവശ്യങ്ങളുമായി ആറാം തീയതി മുതൽ വിവിധ കെഎസ്ആർടിസി തൊഴിലാളി യൂണിയനുകൾ പ്രക്ഷോഭം തുടങ്ങും.