കൊച്ചി: പെട്രോള്‍, ഡീസല്‍, സ്റ്റീല്‍, സിമന്റ് എന്നിവയുടെ വില കുറയ്ക്കാനുള്ള നടപടികള്‍ ഫലം കാണണമെങ്കില്‍ പ്രഖ്യാപിക്കപ്പെട്ട നികുതി ഇളവുകള്‍ പൂര്‍ണമായും ഉപയോക്താക്കള്‍ക്ക് കൈമാറുന്നുവെന്ന് ഉറപ്പാക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കര്‍ശന ഇടപെടല്‍ നടത്തണമെന്നു ഗവൺമെന്റ് കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന്. പെട്രോളും ഡീസലും നേരിട്ടു വാങ്ങുന്നവര്‍ക്ക് മാത്രമേ വിലക്കുറവ് അനുഭവപ്പെടൂ.
പെട്രോള്‍, ഡീസല്‍ വില കുറഞ്ഞതിന്റെ പേരില്‍ വിപണിയിൽ ഒരു സാധനത്തിന്റെയും വില കുറയില്ല. യാത്രാ നിരക്കും കൂലി നിരക്കും കുറയില്ല. അതിനാല്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ വിപണിയില്‍ ഇടപെട്ട് വിലകള്‍ കുറപ്പിക്കാന്‍ കര്‍ശന നടപടി സ്വീകരിക്കണം. ആവശ്യമെങ്കില്‍ പുതിയ നിയമനിര്‍മാണം നടത്തണമെന്നും അസോസിയേഷന് ആവശ്യപ്പെട്ടു.
സാധനങ്ങളുടെ ഓരോ മാസത്തെയും ശരാശരി വിലകളുടെ അടിസ്ഥാനത്തില്‍ കരാര്‍ തുകയ്ക്കു മാറ്റം വരുത്തുന്ന വിലവ്യതിയാന വ്യവസ്ഥ എല്ലാ കരാറുകളിലും ഉള്‍പ്പെടുത്താതെ സര്‍ക്കാര്‍ പ്രവൃത്തികൾ മുന്നോട്ടു കൊണ്ടുപോകാനാകില്ലെന്നും അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് വര്‍ഗീസ് കണ്ണമ്പള്ളി പറഞ്ഞു.
പെട്രോള്‍, ഡീസല്‍ വില കുറഞ്ഞതിന്റെ പേരില്‍ വിപണിയിൽ ഒരു സാധനത്തിന്റെയും വില കുറയില്ല. യാത്രാ നിരക്കും കൂലി നിരക്കും കുറയില്ല. അതിനാല്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ വിപണിയില്‍ ഇടപെട്ട് വിലകള്‍ കുറപ്പിക്കാന്‍ കര്‍ശന നടപടി സ്വീകരിക്കണം. ആവശ്യമെങ്കില്‍ പുതിയ നിയമനിര്‍മാണം നടത്തണമെന്നും അസോസിയേഷന് ആവശ്യപ്പെട്ടു.
സാധനങ്ങളുടെ ഓരോ മാസത്തെയും ശരാശരി വിലകളുടെ അടിസ്ഥാനത്തില്‍ കരാര്‍ തുകയ്ക്കു മാറ്റം വരുത്തുന്ന വിലവ്യതിയാന വ്യവസ്ഥ എല്ലാ കരാറുകളിലും ഉള്‍പ്പെടുത്താതെ സര്‍ക്കാര്‍ പ്രവൃത്തികൾ മുന്നോട്ടു കൊണ്ടുപോകാനാകില്ലെന്നും അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് വര്‍ഗീസ് കണ്ണമ്പള്ളി പറഞ്ഞു.