തിരുവനന്തപുരം: കേന്ദ്രം ആദ്യം നികുതി കുറയ്ക്കട്ടെ എന്നിട്ട് കേരളം കുറക്കുന്നത് ആലോചിക്കുമെന്നു പറഞ്ഞ പിണറായി സർക്കാർ വാക്കു പാലിക്കാൻ തയാറാകണമെന്നു മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
കേന്ദ്രം പെട്രോൾ- ഡീസൽ നികുതി കുറച്ചപ്പോൾ, കേരളത്തിൽ ആനുപാതികമായി നികുതിയിൽ കുറവുണ്ടായതിനെ സംസ്ഥാന സർക്കാർ നികുതി കുറച്ചെന്ന മട്ടിൽ ധനമന്ത്രിയും ഇടതുപക്ഷവും പ്രചരിപ്പിക്കുന്നതു ദൗർഭാഗ്യകരമാണ്. ഇടതുസർക്കാർ അധികാരത്തിൽ വന്നശേഷം സംസ്ഥാന നികുതിയിൽ നയാ പൈസയുടെ ഇളവു വരുത്തിയിട്ടില്ല.
ഇന്ധനവില കൂടിയപ്പോൾ, അന്നത്തെ യുഡിഎഫ് സർക്കാർ വർധിപ്പിച്ച വിലയുടെ നികുതി നാലു തവണ വേണ്ടെന്നു വച്ചത് ജനം മറന്നിട്ടില്ല. അന്നു സർക്കാരിനു കോടിക്കണക്കിനു രൂപയുടെ നഷ്ടമുണ്ടായെങ്കിലും അതുവഴി ആശ്വാസമാണു ജനങ്ങൾക്കു നല്കിയത്.
കേന്ദ്രത്തേക്കാൾ കൂടുതൽ ഇന്ധനനികുതി ലഭിക്കുന്നത് സംസ്ഥാനങ്ങൾക്കാണ്. ഇതിൽ നിന്നു നേരിയ ആശ്വാസംപോലും നല്കാതെ സർക്കാർ ഒളിച്ച് കളിക്കുകയാണ്. വിലക്കയറ്റം മൂലം പൊറുതി മുട്ടിയ ജനങ്ങൾക്ക് ആശ്വാസം നൽകാൻ കേന്ദ്രം കുറച്ചതിനു ആനുപാതികമായെങ്കിലും സംസ്ഥാനം കുറക്കാൻ തയാറാകണമെന്നു ചെന്നിത്തല ആവശ്യപ്പെട്ടു.
കേന്ദ്രം പെട്രോൾ- ഡീസൽ നികുതി കുറച്ചപ്പോൾ, കേരളത്തിൽ ആനുപാതികമായി നികുതിയിൽ കുറവുണ്ടായതിനെ സംസ്ഥാന സർക്കാർ നികുതി കുറച്ചെന്ന മട്ടിൽ ധനമന്ത്രിയും ഇടതുപക്ഷവും പ്രചരിപ്പിക്കുന്നതു ദൗർഭാഗ്യകരമാണ്. ഇടതുസർക്കാർ അധികാരത്തിൽ വന്നശേഷം സംസ്ഥാന നികുതിയിൽ നയാ പൈസയുടെ ഇളവു വരുത്തിയിട്ടില്ല.
ഇന്ധനവില കൂടിയപ്പോൾ, അന്നത്തെ യുഡിഎഫ് സർക്കാർ വർധിപ്പിച്ച വിലയുടെ നികുതി നാലു തവണ വേണ്ടെന്നു വച്ചത് ജനം മറന്നിട്ടില്ല. അന്നു സർക്കാരിനു കോടിക്കണക്കിനു രൂപയുടെ നഷ്ടമുണ്ടായെങ്കിലും അതുവഴി ആശ്വാസമാണു ജനങ്ങൾക്കു നല്കിയത്.
കേന്ദ്രത്തേക്കാൾ കൂടുതൽ ഇന്ധനനികുതി ലഭിക്കുന്നത് സംസ്ഥാനങ്ങൾക്കാണ്. ഇതിൽ നിന്നു നേരിയ ആശ്വാസംപോലും നല്കാതെ സർക്കാർ ഒളിച്ച് കളിക്കുകയാണ്. വിലക്കയറ്റം മൂലം പൊറുതി മുട്ടിയ ജനങ്ങൾക്ക് ആശ്വാസം നൽകാൻ കേന്ദ്രം കുറച്ചതിനു ആനുപാതികമായെങ്കിലും സംസ്ഥാനം കുറക്കാൻ തയാറാകണമെന്നു ചെന്നിത്തല ആവശ്യപ്പെട്ടു.