തിരുവനന്തപുരം: കൊള്ളമുതൽ ഗത്യന്തരമില്ലാതെ തിരിച്ചു നൽകുന്നത് പോലെയാണ് കേന്ദ്ര സർക്കാർ ഇന്ധന നികുതി കുറച്ച നടപടിയെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപി. ഇന്ധന നികുതി കുറച്ചതിനും എൽപിജി സബ്സിഡി പുനഃസ്ഥാപിച്ചതിനും പിന്നിൽ വ്യക്തമായ രാഷ്ട്രീയ ലക്ഷ്യമുണ്ട്. ഗുജറാത്ത് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് നടക്കാൻ പോകുന്ന സാഹചര്യത്തിലുള്ള സ്വാഭാവിക നടപടിയാണിത്. തെരഞ്ഞെടുപ്പ് കഴിയുന്പോൾ വീണ്ടും വില വർധിപ്പിക്കുന്ന ചരിത്രമാണ് മോദി സർക്കാരിനുള്ളതെന്നും സുധാകരൻ പ്രസ്താവനയിൽ പറഞ്ഞു.
കേന്ദ്ര സർക്കാർ നികുതി കുറച്ചതിന്റെ ആനുപാതികമായിട്ടാണ് കേരളത്തിലും ഇന്ധനവിലയിൽ കുറവ് വന്നത്. കേന്ദ്ര സർക്കാർ ഇന്ധനവില വർധിപ്പിക്കുന്പോൾ സംസ്ഥാന സർക്കാരിനും വരുമാനം വർധിക്കുന്നുണ്ട്. കേരളം ഇന്ധന നികുതി വർധിപ്പിച്ചില്ലെന്ന് ധനമന്ത്രി പറയുന്പോഴും 2014 ന് ശേഷം ഇതുവരെ കേരളത്തിന്റെ ഇന്ധന നികുതി വരുമാനം 50 ശതമാനമാണ് ഉയർന്നത്. ആ നികുതി വരുമാനം കുറയുമെന്ന ഒറ്റക്കാരണം കൊണ്ടാണ് പെട്രോളിനെയും ഡീസലിനെയും ജിഎസ്ടിയിൽ ഉൾപ്പെടുത്തുന്നതിനെ കേരളം എതിർക്കുന്നത്.
അധികമായി ലഭിക്കുന്ന വരുമാനത്തിൽ ചെറിയ ഒരിളവ് നൽകിയെങ്കിലും കേരള ജനതയ്ക്ക് കൂടുതൽ ആശ്വാസം നൽകാനും സംസ്ഥാന സർക്കാർ തയാറാകണം. ഇതു മറച്ച് ജനങ്ങളെ വിഡ്ഢികളാക്കുന്ന പ്രസ്താവനയാണ് ധനമന്ത്രി നടത്തുന്നത്. സ്വന്തം നിലക്ക് നികുതി വേണ്ടെന്ന് വയ്ക്കാൻ ഇതുവരെ കേരള സർക്കാർ തയാറായില്ല. ഇതു ജനങ്ങളോടുള്ള വെല്ലുവിളിയാണ്.യുഡിഎഫ് സർക്കാരിന്റെ കാലത്ത് ഇന്ധനവില കൂടിയപ്പോൾ വർധിപ്പിച്ച വിലയുടെ നികുതി നാലുതവണ വേണ്ടെന്നുവയ്ക്കാൻ ഉമ്മൻചാണ്ടി സർക്കാർ തയാറായിട്ടുണ്ടെന്നും സുധാകരൻ പറഞ്ഞു.
കേന്ദ്ര സർക്കാർ നികുതി കുറച്ചതിന്റെ ആനുപാതികമായിട്ടാണ് കേരളത്തിലും ഇന്ധനവിലയിൽ കുറവ് വന്നത്. കേന്ദ്ര സർക്കാർ ഇന്ധനവില വർധിപ്പിക്കുന്പോൾ സംസ്ഥാന സർക്കാരിനും വരുമാനം വർധിക്കുന്നുണ്ട്. കേരളം ഇന്ധന നികുതി വർധിപ്പിച്ചില്ലെന്ന് ധനമന്ത്രി പറയുന്പോഴും 2014 ന് ശേഷം ഇതുവരെ കേരളത്തിന്റെ ഇന്ധന നികുതി വരുമാനം 50 ശതമാനമാണ് ഉയർന്നത്. ആ നികുതി വരുമാനം കുറയുമെന്ന ഒറ്റക്കാരണം കൊണ്ടാണ് പെട്രോളിനെയും ഡീസലിനെയും ജിഎസ്ടിയിൽ ഉൾപ്പെടുത്തുന്നതിനെ കേരളം എതിർക്കുന്നത്.
അധികമായി ലഭിക്കുന്ന വരുമാനത്തിൽ ചെറിയ ഒരിളവ് നൽകിയെങ്കിലും കേരള ജനതയ്ക്ക് കൂടുതൽ ആശ്വാസം നൽകാനും സംസ്ഥാന സർക്കാർ തയാറാകണം. ഇതു മറച്ച് ജനങ്ങളെ വിഡ്ഢികളാക്കുന്ന പ്രസ്താവനയാണ് ധനമന്ത്രി നടത്തുന്നത്. സ്വന്തം നിലക്ക് നികുതി വേണ്ടെന്ന് വയ്ക്കാൻ ഇതുവരെ കേരള സർക്കാർ തയാറായില്ല. ഇതു ജനങ്ങളോടുള്ള വെല്ലുവിളിയാണ്.യുഡിഎഫ് സർക്കാരിന്റെ കാലത്ത് ഇന്ധനവില കൂടിയപ്പോൾ വർധിപ്പിച്ച വിലയുടെ നികുതി നാലുതവണ വേണ്ടെന്നുവയ്ക്കാൻ ഉമ്മൻചാണ്ടി സർക്കാർ തയാറായിട്ടുണ്ടെന്നും സുധാകരൻ പറഞ്ഞു.