പെരിന്തൽമണ്ണ: പാലക്കാട് ജില്ലയിലെ അഗളി സ്വദേശിയും ജിദ്ദയിൽ പ്രവാസിയുമായിരുന്ന വാക്യതൊടി അബ്ദുൾ ജലീൽ (42) കൊല്ലപ്പെട്ട സംഭവത്തിന് പിന്നിൽ സ്വർണക്കടത്തു സംഘങ്ങളുടെ കുടിപ്പകയാണെന്ന സംശയം ബലപ്പെടുന്നു.
15ന് നെടുന്പാശേരി വിമാനത്താവളം വഴി നാട്ടിലെത്തിയ ജലീലിനെ സ്വർണക്കടത്ത് സംഘം തട്ടികൊണ്ടു പോയി ദിവസങ്ങളോളം തടവിൽ പാർപ്പിച്ച് ക്രൂരമായി മർദിച്ച് അവശനാക്കുകയും പിന്നീട് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് അക്രമികൾ രക്ഷപ്പെടുകയുമായിരുന്നുവെന്നു പോലീസ് വ്യക്തമാക്കി. അഞ്ചു പേരെ പോലീസ് ഇന്നലെ അറസ്റ്റ് ചെയ്തു. മുഖ്യപ്രതിക്കായി തെരച്ചിൽ തുടരുകയാണ്.
ആക്കപ്പറന്പ് സ്വദേശികളായ കോഴിക്കാട്ടിൽ അൽത്താഫ് (31), ആക്കപ്പറന്പ് കല്ലിടുന്പ് സ്വദേശി ചോലക്കൽ വീട്ടിൽ റഫീഖ് മുഹമ്മദ് മുസ്തഫ എന്ന മുത്തു (34), എടത്തനാട്ടുകര സ്വദേശി പാറക്കോട്ടു വീട്ടിൽ അനസ് ബാബു എന്ന മണി(40), പെരിന്തൽമണ്ണ പൂന്താനം സ്വദേശി കോണിക്കുഴിയിൽ അബ്ദുൾ അലി എന്ന അലിമോൻ(40), പൂന്താനം കൊണ്ടിപ്പറന്പ് പുത്തൻപരിയാരത്ത് വീട്ടിൽ മണികണ്ഠൻ എന്ന ഉണ്ണി(38)എന്നിവരാണ് അറസ്റ്റിലായത്. പ്രധാന പ്രതി യഹിയയെ പിടികൂടാനായിട്ടില്ല.
15ന് നെടുന്പാശേരി വിമാനത്താവളം വഴി നാട്ടിലെത്തിയ ജലീലിനെ സ്വർണക്കടത്ത് സംഘം തട്ടികൊണ്ടു പോയി ദിവസങ്ങളോളം തടവിൽ പാർപ്പിച്ച് ക്രൂരമായി മർദിച്ച് അവശനാക്കുകയും പിന്നീട് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് അക്രമികൾ രക്ഷപ്പെടുകയുമായിരുന്നുവെന്നു പോലീസ് വ്യക്തമാക്കി. അഞ്ചു പേരെ പോലീസ് ഇന്നലെ അറസ്റ്റ് ചെയ്തു. മുഖ്യപ്രതിക്കായി തെരച്ചിൽ തുടരുകയാണ്.
ആക്കപ്പറന്പ് സ്വദേശികളായ കോഴിക്കാട്ടിൽ അൽത്താഫ് (31), ആക്കപ്പറന്പ് കല്ലിടുന്പ് സ്വദേശി ചോലക്കൽ വീട്ടിൽ റഫീഖ് മുഹമ്മദ് മുസ്തഫ എന്ന മുത്തു (34), എടത്തനാട്ടുകര സ്വദേശി പാറക്കോട്ടു വീട്ടിൽ അനസ് ബാബു എന്ന മണി(40), പെരിന്തൽമണ്ണ പൂന്താനം സ്വദേശി കോണിക്കുഴിയിൽ അബ്ദുൾ അലി എന്ന അലിമോൻ(40), പൂന്താനം കൊണ്ടിപ്പറന്പ് പുത്തൻപരിയാരത്ത് വീട്ടിൽ മണികണ്ഠൻ എന്ന ഉണ്ണി(38)എന്നിവരാണ് അറസ്റ്റിലായത്. പ്രധാന പ്രതി യഹിയയെ പിടികൂടാനായിട്ടില്ല.