മുക്കം: കോൺഗ്രസ് നേതാക്കൾ ഉൾപ്പെട്ട മുക്കുപണ്ട പണയം വച്ച് പണം തട്ടിയ കേസിലെ പ്രതി കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറിയും കൊടിയത്തൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ ബാബു പൊലുകുന്നത്ത് പിടിയിൽ.
ബംഗളൂരുവിലെ രഹസ്യ കേന്ദ്രത്തിൽവച്ചാണ് ബാബു മുക്കം പോലീസിന്റെ പിടിയിലായത്. ഇലക്ട്രോണിക് സിറ്റിയിൽനിന്നു പത്ത് കിലോമീറ്റർ അകലെ ഹുസ്കർ എന്ന സ്ഥലത്ത് ഒളിവിൽ കഴിയുകയായിരുന്നു. ബന്ധുക്കളുടെ ഫോൺ കോളുകൾ പിന്തുടർന്ന് നടത്തിയ അന്വേഷണത്തിലാണു ബാബു പിടിയിലായത്. മുക്കം ഇൻസ്പെക്ടർ പ്രജീഷ്, ഷിബിൽ ജോസഫ്, അബ്ദുൽ റഷീദ്, ഹോം ഗാർഡ് ഷൈജു എന്നിവരടങ്ങിയ സംഘമാണ് ബാബുവിനെ പിടികൂടിയത്. ബാബുവിനെ ഇന്നലെ വൈകുന്നേരം ഏഴോടെ മുക്കം സ്റ്റേഷനിലെത്തിച്ചു. ഇന്ന് കോടതിയിൽ ഹാജരാക്കും. സംഭവം നടന്ന് രണ്ടാഴ്ച പിന്നിട്ടിട്ടും പ്രതിയെ പിടിക്കാത്ത പോലീസ് നടപടിക്കെതിരേ വ്യാപക പ്രതിഷേധമുയർന്നിരുന്നു.
ഗ്രാമീണ ബാങ്ക് കൊടിയത്തൂര്‍ ശാഖയിലെ മുൻ അപ്രൈസറും പന്നിക്കോട് സ്വദേശിയുമായ പരവരിയിൽ മോഹൻദാസ് (57) വ്യാഴാഴ്ച ജീവനൊടാക്കിയതോടെയാണു കേസ് വീണ്ടും സജീവമായത്. ദളിത് കോൺഗ്രസ് മുൻ ജില്ലാ സെക്രട്ടറി വിഷ്ണു കയ്യൂണുമ്മൽ, ബാബു പൊലുകുന്നത്ത്, കൊടിയത്തൂർ സ്വദേശികളായ മാട്ടുമുറിക്കൽ സന്തോഷ്കുമാർ, സന്തോഷിന്റെ ഭാര്യ ഷൈനി എന്നിവർ ചേർന്നാണ് ഗ്രാമീണ ബാങ്ക് കൊടിയത്തൂര്‍ ശാഖയിൽനിന്ന് 24.6 ലക്ഷം രൂപ തട്ടിയത്. കേരള ഗ്രാമീണ ബാങ്ക് കൊടിയത്തൂർ ശാഖയിൽ നിന്നും അഗസ്ത്യൻമുഴിയിലെ കാർഷിക - ഗ്രാമവികസന ബാങ്ക് ശാഖയിൽനിന്നുമായി 32 ലക്ഷത്തോളം രൂപയാണ് സംഘം തട്ടിയത്. പെരുമണ്ണ സർവീസ് സഹകരണ ബാങ്കിൽ മുക്കുപണ്ടം പണയം വയ്ക്കുന്നതിനിടെ സന്തോഷ് കുമാറിനെയും വിഷ്ണുവിനെയും പന്തീരാങ്കാവ് പോലീസ് പിടികൂടിയിരുന്നു. കേസിൽ ഉൾപ്പെട്ടവർ കേരള ഗ്രാമീണ ബാങ്കിന്റെ കൊടിയത്തൂർ ശാഖയിലും സ്വർണ്ണം പണയം വച്ചതായി ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണു കൊടിയത്തൂർ ഗ്രാമീൺ ബാങ്കിൽ പരിശോധന നടത്തിയത്. പരിശോധനയിൽ ഒന്‍പത് കവറുകളിലേതു മുക്കുപണ്ടമാണെന്നു കണ്ടെത്തിയിരുന്നു.
ബംഗളൂരുവിലെ രഹസ്യ കേന്ദ്രത്തിൽവച്ചാണ് ബാബു മുക്കം പോലീസിന്റെ പിടിയിലായത്. ഇലക്ട്രോണിക് സിറ്റിയിൽനിന്നു പത്ത് കിലോമീറ്റർ അകലെ ഹുസ്കർ എന്ന സ്ഥലത്ത് ഒളിവിൽ കഴിയുകയായിരുന്നു. ബന്ധുക്കളുടെ ഫോൺ കോളുകൾ പിന്തുടർന്ന് നടത്തിയ അന്വേഷണത്തിലാണു ബാബു പിടിയിലായത്. മുക്കം ഇൻസ്പെക്ടർ പ്രജീഷ്, ഷിബിൽ ജോസഫ്, അബ്ദുൽ റഷീദ്, ഹോം ഗാർഡ് ഷൈജു എന്നിവരടങ്ങിയ സംഘമാണ് ബാബുവിനെ പിടികൂടിയത്. ബാബുവിനെ ഇന്നലെ വൈകുന്നേരം ഏഴോടെ മുക്കം സ്റ്റേഷനിലെത്തിച്ചു. ഇന്ന് കോടതിയിൽ ഹാജരാക്കും. സംഭവം നടന്ന് രണ്ടാഴ്ച പിന്നിട്ടിട്ടും പ്രതിയെ പിടിക്കാത്ത പോലീസ് നടപടിക്കെതിരേ വ്യാപക പ്രതിഷേധമുയർന്നിരുന്നു.
ഗ്രാമീണ ബാങ്ക് കൊടിയത്തൂര്‍ ശാഖയിലെ മുൻ അപ്രൈസറും പന്നിക്കോട് സ്വദേശിയുമായ പരവരിയിൽ മോഹൻദാസ് (57) വ്യാഴാഴ്ച ജീവനൊടാക്കിയതോടെയാണു കേസ് വീണ്ടും സജീവമായത്. ദളിത് കോൺഗ്രസ് മുൻ ജില്ലാ സെക്രട്ടറി വിഷ്ണു കയ്യൂണുമ്മൽ, ബാബു പൊലുകുന്നത്ത്, കൊടിയത്തൂർ സ്വദേശികളായ മാട്ടുമുറിക്കൽ സന്തോഷ്കുമാർ, സന്തോഷിന്റെ ഭാര്യ ഷൈനി എന്നിവർ ചേർന്നാണ് ഗ്രാമീണ ബാങ്ക് കൊടിയത്തൂര്‍ ശാഖയിൽനിന്ന് 24.6 ലക്ഷം രൂപ തട്ടിയത്. കേരള ഗ്രാമീണ ബാങ്ക് കൊടിയത്തൂർ ശാഖയിൽ നിന്നും അഗസ്ത്യൻമുഴിയിലെ കാർഷിക - ഗ്രാമവികസന ബാങ്ക് ശാഖയിൽനിന്നുമായി 32 ലക്ഷത്തോളം രൂപയാണ് സംഘം തട്ടിയത്. പെരുമണ്ണ സർവീസ് സഹകരണ ബാങ്കിൽ മുക്കുപണ്ടം പണയം വയ്ക്കുന്നതിനിടെ സന്തോഷ് കുമാറിനെയും വിഷ്ണുവിനെയും പന്തീരാങ്കാവ് പോലീസ് പിടികൂടിയിരുന്നു. കേസിൽ ഉൾപ്പെട്ടവർ കേരള ഗ്രാമീണ ബാങ്കിന്റെ കൊടിയത്തൂർ ശാഖയിലും സ്വർണ്ണം പണയം വച്ചതായി ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണു കൊടിയത്തൂർ ഗ്രാമീൺ ബാങ്കിൽ പരിശോധന നടത്തിയത്. പരിശോധനയിൽ ഒന്‍പത് കവറുകളിലേതു മുക്കുപണ്ടമാണെന്നു കണ്ടെത്തിയിരുന്നു.