നെടുമ്പാശേരി: സംസ്ഥാന സർക്കാരിന്റെയും ഹജ്ജ് കമ്മിറ്റിയുടെയും നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന നെടുമ്പാശേരി ഹജ്ജ് ക്യാന്പ് ഇത്തവണ ഔദ്യോഗിക ഉദ്ഘാടന ചടങ്ങുകൾ ഒഴിവാക്കും. മുൻ വർഷങ്ങളിൽ മുഖ്യമന്ത്രി അടക്കമുള്ള പ്രമുഖരെത്തി വിപുലമായ ഉദ്ഘാടന ചടങ്ങുകളോടെയാണു ക്യാന്പ് ആരംഭിച്ചിരുന്നത്. എന്നാൽ ഇത്തവണ തൃക്കാക്കര നിയമസഭാ ഉപതിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജൂൺ അഞ്ച് വരെ എറണാകുളം ജില്ലയിൽ പെരുമാറ്റ ചട്ടം നിലനിൽക്കുന്നതാണു ഹജ്ജ് ക്യാന്പിന്റെ ഔദ്യോഗിക ഉദ്ഘാടന ചടങ്ങുകൾക്കു വിലങ്ങുതടിയായത്.
ജൂൺ മൂന്നിനാണു ക്യാന്പ് ആരംഭിക്കുന്നത്. നാലിനാണ് ആദ്യ വിമാനം പുറപ്പെടുന്നത്. ആദ്യ വിമാനം യാത്രയാകുമ്പോൾ നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലെ റൺവേയിൽ നടക്കുന്ന ഫ്ലാഗ് ഓഫ് ചടങ്ങിലും സർക്കാരിലെ മന്ത്രിമാർ അടക്കമുള്ള ഉന്നതർക്കു പങ്കെടുക്കാനാവില്ല. എന്നാൽ, ജൂൺ അഞ്ചിനു ശേഷം മന്ത്രിമാർ അടക്കമുള്ളവർ ക്യാന്പ് സന്ദർശിക്കാനെത്തും.
ജൂൺ മൂന്നിനാണു ക്യാന്പ് ആരംഭിക്കുന്നത്. നാലിനാണ് ആദ്യ വിമാനം പുറപ്പെടുന്നത്. ആദ്യ വിമാനം യാത്രയാകുമ്പോൾ നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലെ റൺവേയിൽ നടക്കുന്ന ഫ്ലാഗ് ഓഫ് ചടങ്ങിലും സർക്കാരിലെ മന്ത്രിമാർ അടക്കമുള്ള ഉന്നതർക്കു പങ്കെടുക്കാനാവില്ല. എന്നാൽ, ജൂൺ അഞ്ചിനു ശേഷം മന്ത്രിമാർ അടക്കമുള്ളവർ ക്യാന്പ് സന്ദർശിക്കാനെത്തും.