തിരുവനന്തപുരം: ഇന്ത്യയിലെ ഡിജിറ്റൽ വിപ്ലവത്തിന്റെ തലതൊട്ടപ്പൻ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയാണെന്ന് കോണ്ഗ്രസ് പ്രവർത്തക സമിതിയംഗം എ.കെ. ആന്റണി. ഇത്രയേറെ അനുകന്പയുള്ള മറ്റൊരു നേതാവ് ഇന്ത്യൻ രാഷ്ട്രീയത്തിൽ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ദിരാഭവനിൽ 31-ാം രാജീവ് ഗാന്ധി രക്തസാക്ഷിത്വ അനുസ്മരണ ചടങ്ങിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
അമേരിക്കയിൽ ജോലി ചെയ്യുകയായിരുന്ന സാം പിട്രോഡയെ ഇന്ത്യയിലെത്തിച്ചാണ് രാജ്യം ഇപ്പോൾ കാണുന്ന ഡിജിറ്റൽ വിപ്ലവത്തിന് രാജീവ് ഗാന്ധി തുടക്കമിട്ടത്. അത് ഇന്ത്യയെ മാറ്റിമറിച്ചു. ലോകത്തിലെ വൻ ഡിജിറ്റൽ ശക്തിയാക്കി.
രാജീവ് ഗാന്ധിയുടെ അനുകന്പയും ഹൃദയ വിശാലതയും അന്നത്തെ പ്രതിപക്ഷ നേതാവ് അടൽ ബിഹാരി വാജ്പേയ് വരെ തുറന്നു സമ്മതിച്ചിട്ടുണ്ട്. ലോക്സഭയിൽ രാജീവ് ഗാന്ധിയെ അതിരൂക്ഷമായി കടന്നാക്രമിക്കുന്ന നേതാവായിരുന്നു വാജ്പേയി.
എന്നാൽ, വാജ്പേയിക്ക് ഗുരുതരമായ ഒരസുഖം ബാധിച്ചപ്പോൾ വിദഗ്ധ ചികിത്സ നൽകുന്നതിനു വേണ്ടി അദ്ദേഹത്തെ യുഎൻ സംഘത്തിൽ ഉൾപ്പെടുത്തി വിദേശത്തേക്ക് അയയ്ക്കാൻ രാജീവ് ഗാന്ധി തീരുമാനിച്ചു. തന്നെ കടന്നാക്രമിക്കുന്നവരോടു പോലും രാജീവ് ഗാന്ധി കാണിച്ചിരുന്ന അനുകന്പ എപ്പോഴും തന്നെ സ്പർശിച്ചിരുന്നെന്നും ആന്റണി അനുസ്മരിച്ചു.
മഹാത്മാഗാന്ധി സ്വപ്നം കണ്ട ഗ്രാമങ്ങളുടെ ശാക്തീകരണം രാജീവ് ഗാന്ധി യാഥാർഥ്യമാക്കിയത് പഞ്ചായത്ത് രാജ് നിയമം കൊണ്ടുവന്നതിലൂടെയാണ്. സ്ത്രീകൾക്ക് മൂന്നിലൊന്ന് സീറ്റുകൾ മാത്രമല്ല, ഔദ്യോഗിക പദവികളിലും സംവരണം ഏർപ്പെടുത്തി. 18 വയസുള്ളവർക്ക് വോട്ടവകാശം നല്കി. സ്ത്രീകളെയും യുവാക്കളെയും വളരെയധികം ശാക്തീകരിക്കാൻ ഈ നടപടികളിലൂടെ സാധിച്ചു. പാർട്ടി താത്പര്യംപോലും ബലികഴിച്ചാണ് പഞ്ചാബിലും അസമിലും മിസോറാമിലുമൊക്കെ രാഷ്ട്രീയ ഒത്തുതീർപ്പുകൾ ഉണ്ടാക്കിയത്. പാർട്ടിയുടെ താത്പര്യത്തേക്കാൾ രാജ്യത്തിന്റെ താത്പര്യത്തിനൊപ്പം നിന്ന നേതാവായിരുന്നു രാജീവ് ഗാന്ധി. ഇന്ന് രാജ്യതാത്പര്യത്തേക്കാൾ പാർട്ടി താത്പര്യത്തിനാണ് മേൽക്കൈ എന്നും ആന്റണി ചൂണ്ടിക്കാട്ടി.
യുഡിഎഫ് കണ്വീനർ എം.എം ഹസൻ, കെപിസിസി മുൻ പ്രസിഡന്റ് തെന്നല ബാലകൃഷ്ണ പിള്ള തുടങ്ങിയവർ പ്രസംഗിച്ചു.
അമേരിക്കയിൽ ജോലി ചെയ്യുകയായിരുന്ന സാം പിട്രോഡയെ ഇന്ത്യയിലെത്തിച്ചാണ് രാജ്യം ഇപ്പോൾ കാണുന്ന ഡിജിറ്റൽ വിപ്ലവത്തിന് രാജീവ് ഗാന്ധി തുടക്കമിട്ടത്. അത് ഇന്ത്യയെ മാറ്റിമറിച്ചു. ലോകത്തിലെ വൻ ഡിജിറ്റൽ ശക്തിയാക്കി.
രാജീവ് ഗാന്ധിയുടെ അനുകന്പയും ഹൃദയ വിശാലതയും അന്നത്തെ പ്രതിപക്ഷ നേതാവ് അടൽ ബിഹാരി വാജ്പേയ് വരെ തുറന്നു സമ്മതിച്ചിട്ടുണ്ട്. ലോക്സഭയിൽ രാജീവ് ഗാന്ധിയെ അതിരൂക്ഷമായി കടന്നാക്രമിക്കുന്ന നേതാവായിരുന്നു വാജ്പേയി.
എന്നാൽ, വാജ്പേയിക്ക് ഗുരുതരമായ ഒരസുഖം ബാധിച്ചപ്പോൾ വിദഗ്ധ ചികിത്സ നൽകുന്നതിനു വേണ്ടി അദ്ദേഹത്തെ യുഎൻ സംഘത്തിൽ ഉൾപ്പെടുത്തി വിദേശത്തേക്ക് അയയ്ക്കാൻ രാജീവ് ഗാന്ധി തീരുമാനിച്ചു. തന്നെ കടന്നാക്രമിക്കുന്നവരോടു പോലും രാജീവ് ഗാന്ധി കാണിച്ചിരുന്ന അനുകന്പ എപ്പോഴും തന്നെ സ്പർശിച്ചിരുന്നെന്നും ആന്റണി അനുസ്മരിച്ചു.
മഹാത്മാഗാന്ധി സ്വപ്നം കണ്ട ഗ്രാമങ്ങളുടെ ശാക്തീകരണം രാജീവ് ഗാന്ധി യാഥാർഥ്യമാക്കിയത് പഞ്ചായത്ത് രാജ് നിയമം കൊണ്ടുവന്നതിലൂടെയാണ്. സ്ത്രീകൾക്ക് മൂന്നിലൊന്ന് സീറ്റുകൾ മാത്രമല്ല, ഔദ്യോഗിക പദവികളിലും സംവരണം ഏർപ്പെടുത്തി. 18 വയസുള്ളവർക്ക് വോട്ടവകാശം നല്കി. സ്ത്രീകളെയും യുവാക്കളെയും വളരെയധികം ശാക്തീകരിക്കാൻ ഈ നടപടികളിലൂടെ സാധിച്ചു. പാർട്ടി താത്പര്യംപോലും ബലികഴിച്ചാണ് പഞ്ചാബിലും അസമിലും മിസോറാമിലുമൊക്കെ രാഷ്ട്രീയ ഒത്തുതീർപ്പുകൾ ഉണ്ടാക്കിയത്. പാർട്ടിയുടെ താത്പര്യത്തേക്കാൾ രാജ്യത്തിന്റെ താത്പര്യത്തിനൊപ്പം നിന്ന നേതാവായിരുന്നു രാജീവ് ഗാന്ധി. ഇന്ന് രാജ്യതാത്പര്യത്തേക്കാൾ പാർട്ടി താത്പര്യത്തിനാണ് മേൽക്കൈ എന്നും ആന്റണി ചൂണ്ടിക്കാട്ടി.
യുഡിഎഫ് കണ്വീനർ എം.എം ഹസൻ, കെപിസിസി മുൻ പ്രസിഡന്റ് തെന്നല ബാലകൃഷ്ണ പിള്ള തുടങ്ങിയവർ പ്രസംഗിച്ചു.