തിരുവനന്തപുരം: പരിശീലന പറക്കലിനിടെ, പരിശീലകൻ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് പരാതിപ്പെട്ട ശേഷം നാടുവിട്ട ഏവിയേഷൻ അക്കാദമിയിലെ വിദ്യാർഥിനിയെ കന്യാകുമാരിയിൽ നിന്ന് പോലീസ് കണ്ടെത്തി. കണ്ണൂർ സ്വദേശിനിയെ കാണാതായെന്ന് വെള്ളിയാഴ്ചയാണ് വലിയതുറ പോലീസിന് വീട്ടുകാർ പരാതിനൽകിയത്.
ജീവനൊടുക്കാൻ പോകുന്നതായി ബന്ധുക്കൾക്ക് സന്ദേശം അയച്ചശേഷം മൊബൈൽ സ്വിച്ച് ഓഫാക്കി പെണ്‍കുട്ടിയെ കാണാതാകുകയായിരുന്നു. മൊബൈൽ വിവരങ്ങൾ പിന്തുടർന്ന് നടത്തിയ തെരച്ചിലിനൊടുവിൽ ഇന്നലെ കന്യാകുമാരിയിൽനിന്ന് പോലീസ് ഇവരെ കണ്ടെത്തുകയായിരുന്നു. പരാതി നൽകിയതിന്റെ പേരിൽ അപമാനിക്കപ്പെട്ടതിന്റെ വിഷമം മൂലം നാടുവിട്ടെന്നാണ് കുട്ടിയുടെ മൊഴി.
മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കിയ ശേഷം പെണ്‍കുട്ടിയെ മാതാപിതാക്കൾക്കൊപ്പം വിട്ടു. ജനുവരിയിൽ പരിശീലനത്തിന്റെ ഭാഗമായി വിമാനം പറപ്പിക്കുന്നതിനിടെ അക്കാദമിയിലെ ചീഫ് ഫ്ളൈയിംഗ് ഇൻസ്ട്രക്ടർ പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് മാർച്ചിൽ വിദ്യാർഥി പരാതിപ്പെട്ടത്. മൂന്നു വർഷമായി പൈലറ്റ് പരിശീലനത്തിലായിരുന്നു കുട്ടി. പരിശീലകനെതിരെ വലിയതുറ പോലീസ് കേസെടുത്തെങ്കിലും ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചതിനാൽ അറസ്റ്റ് ചെയ്തിരുന്നില്ല.
ജീവനൊടുക്കാൻ പോകുന്നതായി ബന്ധുക്കൾക്ക് സന്ദേശം അയച്ചശേഷം മൊബൈൽ സ്വിച്ച് ഓഫാക്കി പെണ്‍കുട്ടിയെ കാണാതാകുകയായിരുന്നു. മൊബൈൽ വിവരങ്ങൾ പിന്തുടർന്ന് നടത്തിയ തെരച്ചിലിനൊടുവിൽ ഇന്നലെ കന്യാകുമാരിയിൽനിന്ന് പോലീസ് ഇവരെ കണ്ടെത്തുകയായിരുന്നു. പരാതി നൽകിയതിന്റെ പേരിൽ അപമാനിക്കപ്പെട്ടതിന്റെ വിഷമം മൂലം നാടുവിട്ടെന്നാണ് കുട്ടിയുടെ മൊഴി.
മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കിയ ശേഷം പെണ്‍കുട്ടിയെ മാതാപിതാക്കൾക്കൊപ്പം വിട്ടു. ജനുവരിയിൽ പരിശീലനത്തിന്റെ ഭാഗമായി വിമാനം പറപ്പിക്കുന്നതിനിടെ അക്കാദമിയിലെ ചീഫ് ഫ്ളൈയിംഗ് ഇൻസ്ട്രക്ടർ പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് മാർച്ചിൽ വിദ്യാർഥി പരാതിപ്പെട്ടത്. മൂന്നു വർഷമായി പൈലറ്റ് പരിശീലനത്തിലായിരുന്നു കുട്ടി. പരിശീലകനെതിരെ വലിയതുറ പോലീസ് കേസെടുത്തെങ്കിലും ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചതിനാൽ അറസ്റ്റ് ചെയ്തിരുന്നില്ല.