തിരുവനന്തപുരം: മത്സ്യത്തൊഴിലാളികളുടെ തൊഴിൽ അവകാശവും ആവാസ മേഖലയും സംരക്ഷിക്കാൻ വനാവകാശ നിയമ മാതൃകയിൽ നിയമ നിർമാണം നടത്തണമെന്നു നാഷണൽ ഫിഷ് വർക്കേഴ്സ് ഫോറം സംഘടിപ്പിച്ച മച്മാർ സംഘർഷയാത്ര ആവശ്യപ്പെട്ടു.
കടൽതീരം സംരക്ഷിക്കാൻ കൊണ്ടു വന്ന തീരപരിപാലന നിയമത്തിന്റെ അന്തഃസത്ത പൂർണമായി ഇല്ലാതാക്കി, കോർപറേറ്റ് താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനായി ഭേദഗതികൾ കൊണ്ടു വന്നത്. ഭേദഗതികളുടെ ചുവടു പിടിച്ചു സംസ്ഥാനത്തെ തീരമേഖലയുടെ 40 ശതമാനത്തിലേറെയും കോർപറേറ്റ്, ടൂറിസം, വ്യവസായ ലോബികൾ കൈയടക്കി.
തീരപരിപാലന നിയമം ലംഘിച്ചു നടത്തുന്ന വിഴിഞ്ഞം രാജ്യാന്തര തുറമുഖ നിർമാണവും ആലപ്പാട്ടെയും തോട്ടപ്പള്ളിയിലേയും കരിമണൽ ഖനനവും കൊച്ചി അഴിമുഖത്തിന്റെ ആഴം കൂട്ടാനുള്ള ഡ്രഡ്ജ്ജിഗുമെല്ലാം നിയമ വിരുദ്ധവും അഴിമതി നിറഞ്ഞതുമാണെന്നു നാഷണൽ ഫിഷ് വർക്കേഴ്സ് ഫോറം ചെയർമാൻ ലീയോകോളോസോയും ജനറൽ സെക്രട്ടറി ഒലൻസിയോ സീമോസസും ആരോപിച്ചു.
മച്മാർ ഇന്നലെ തിരുവനന്തപുരം തീരത്തെത്തി. കേരള തീരത്ത് യാത്ര ഇന്നും തുടരും. കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷന്റെ നേതൃത്വത്തിൽ തീരദേശത്തു യാത്രയ്ക്കു വിവിധയിടങ്ങളിൽ സ്വീകരണം നൽകുമെന്നു സംസ്ഥാന പ്രസിഡന്റ് ജാക്സണ് പൊള്ളയിൽ, ഭാരവാഹികളായ ആന്റോ ഏലിയാസ്, എസ്. സ്റ്റീഫൻ, സിസ്റ്റർ മേഴ്സി മാത്യു തുടങ്ങിയവർ അറിയിച്ചു. നിയമനിർമാണം ആവശ്യപ്പെട്ടുള്ള യാത്ര രാജ്യത്തെ ഒൻപത് തീരദേശ സംസ്ഥാനങ്ങളിലൂടെയാണ് സഞ്ചരിക്കുന്നത്.
കടൽതീരം സംരക്ഷിക്കാൻ കൊണ്ടു വന്ന തീരപരിപാലന നിയമത്തിന്റെ അന്തഃസത്ത പൂർണമായി ഇല്ലാതാക്കി, കോർപറേറ്റ് താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനായി ഭേദഗതികൾ കൊണ്ടു വന്നത്. ഭേദഗതികളുടെ ചുവടു പിടിച്ചു സംസ്ഥാനത്തെ തീരമേഖലയുടെ 40 ശതമാനത്തിലേറെയും കോർപറേറ്റ്, ടൂറിസം, വ്യവസായ ലോബികൾ കൈയടക്കി.
തീരപരിപാലന നിയമം ലംഘിച്ചു നടത്തുന്ന വിഴിഞ്ഞം രാജ്യാന്തര തുറമുഖ നിർമാണവും ആലപ്പാട്ടെയും തോട്ടപ്പള്ളിയിലേയും കരിമണൽ ഖനനവും കൊച്ചി അഴിമുഖത്തിന്റെ ആഴം കൂട്ടാനുള്ള ഡ്രഡ്ജ്ജിഗുമെല്ലാം നിയമ വിരുദ്ധവും അഴിമതി നിറഞ്ഞതുമാണെന്നു നാഷണൽ ഫിഷ് വർക്കേഴ്സ് ഫോറം ചെയർമാൻ ലീയോകോളോസോയും ജനറൽ സെക്രട്ടറി ഒലൻസിയോ സീമോസസും ആരോപിച്ചു.
മച്മാർ ഇന്നലെ തിരുവനന്തപുരം തീരത്തെത്തി. കേരള തീരത്ത് യാത്ര ഇന്നും തുടരും. കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷന്റെ നേതൃത്വത്തിൽ തീരദേശത്തു യാത്രയ്ക്കു വിവിധയിടങ്ങളിൽ സ്വീകരണം നൽകുമെന്നു സംസ്ഥാന പ്രസിഡന്റ് ജാക്സണ് പൊള്ളയിൽ, ഭാരവാഹികളായ ആന്റോ ഏലിയാസ്, എസ്. സ്റ്റീഫൻ, സിസ്റ്റർ മേഴ്സി മാത്യു തുടങ്ങിയവർ അറിയിച്ചു. നിയമനിർമാണം ആവശ്യപ്പെട്ടുള്ള യാത്ര രാജ്യത്തെ ഒൻപത് തീരദേശ സംസ്ഥാനങ്ങളിലൂടെയാണ് സഞ്ചരിക്കുന്നത്.