കൊച്ചി: സര്‍ക്കാര്‍ ആശുപത്രികളിൽ അനുഭവപ്പെടുന്ന മരുന്നുക്ഷാമം സര്‍ക്കാരിന്റെ സൃഷ്ടിയാണെന്നും ഇതുസംബന്ധിച്ച് നിഷ്പക്ഷമായ അന്വേഷണം ആവശ്യമാണെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎൽഎ.
പ്രമേഹം ഉള്‍പ്പെടെ ജീവിതശൈലീ രോഗങ്ങള്‍ക്കുള്ള മരുന്നിനും കിടപ്പുരോഗികളെ പരിചരിക്കാനുള്ള സാമഗ്രികള്‍ക്കും കടുത്തക്ഷാമമാണ്. കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍നിന്ന് ആവശ്യപ്പെടുന്ന അളവില്‍ മരുന്നുകളും മറ്റ് അവശ്യവസ്തുക്കളും ലഭിക്കാത്തതു മൂലം വീടുകളിലെ കിടപ്പുരോഗികളുടെ പരിചരണം അവതാളത്തിലായെന്നും തിരുവഞ്ചൂർ പറഞ്ഞു.
കെഎംസിഎല്‍ സമയബന്ധിതമായി മരുന്ന് എത്തിച്ചുനല്കാത്തതാണ് പ്രതിസന്ധിക്കു കാരണം. ഇത് അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണം. തൃക്കാക്കരയിൽ ജാതിതിരിച്ച് വോട്ടര്‍മാരെ കാണുന്ന മന്ത്രിമാര്‍ ജനാധിപത്യകേരളത്തിന് അപമാനമാണ്. ജനങ്ങളെ രണ്ടുചേരിയില്‍ ആക്കാനാണ് സര്‍ക്കാര്‍ ശ്രമമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പ്രമേഹം ഉള്‍പ്പെടെ ജീവിതശൈലീ രോഗങ്ങള്‍ക്കുള്ള മരുന്നിനും കിടപ്പുരോഗികളെ പരിചരിക്കാനുള്ള സാമഗ്രികള്‍ക്കും കടുത്തക്ഷാമമാണ്. കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍നിന്ന് ആവശ്യപ്പെടുന്ന അളവില്‍ മരുന്നുകളും മറ്റ് അവശ്യവസ്തുക്കളും ലഭിക്കാത്തതു മൂലം വീടുകളിലെ കിടപ്പുരോഗികളുടെ പരിചരണം അവതാളത്തിലായെന്നും തിരുവഞ്ചൂർ പറഞ്ഞു.
കെഎംസിഎല്‍ സമയബന്ധിതമായി മരുന്ന് എത്തിച്ചുനല്കാത്തതാണ് പ്രതിസന്ധിക്കു കാരണം. ഇത് അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണം. തൃക്കാക്കരയിൽ ജാതിതിരിച്ച് വോട്ടര്‍മാരെ കാണുന്ന മന്ത്രിമാര്‍ ജനാധിപത്യകേരളത്തിന് അപമാനമാണ്. ജനങ്ങളെ രണ്ടുചേരിയില്‍ ആക്കാനാണ് സര്‍ക്കാര്‍ ശ്രമമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.