തിരുവനന്തപുരം: തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് ഭരണത്തിന്റെ വിലയിരുത്തലാകുമോയെന്ന ചോദ്യത്തിന് വ്യക്തമായ മറുപടി നൽകാതെ മുഖ്യമന്ത്രി പിണറായി വിജയൻ.
തൃക്കാക്കരയിൽ നിന്ന് എൽഡിഎഫ് 100 തികയ്ക്കുമോയെന്ന് ചോദിച്ചപ്പോൾ 100 തികയ്ക്കുമെന്ന നിലയ്ക്കാണല്ലോ നമ്മൾ കാണുന്നതെന്നും മുഖ്യമന്ത്രി മറുപടി നൽകി. ബാക്കി റിസൾട്ട് വന്ന ശേഷം നോക്കാമെന്നായിരുന്നു പിണറായിയുടെ മറുപടി.
തൃക്കാക്കരയിലെ ഫലം സിൽവർലൈൻ പദ്ധതി നടപ്പാക്കാനുള്ള തീരുമാനത്തിനുള്ള അംഗീകാരമായി മാറുമോയെന്ന ചോദ്യത്തിന്, അതുമായി ബന്ധപ്പെട്ടാകണം എല്ലാ വിധിയുമെന്ന് കാണേണ്ടതില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. വിനാശത്തിന്റെ ഒരു വർഷമാണ് കടന്നുപോകുന്നതെന്ന പ്രതിപക്ഷത്തിന്റെ ആക്ഷേപം അവരെ സംബന്ധിച്ച് തീർത്തും ശരിയാണ്. പ്രതിപക്ഷത്തിന്റെ വിനാശമാണ് സംഭവിക്കാൻ പോകുന്നത്.
കെ.വി. തോമസിന്റേത് ധീരമായ നിലപാടാണ്. അദ്ദേഹത്തിന്റെ വരവ് ഇടതുമുന്നണിക്ക് ഗുണം ചെയ്യും. വികസനത്തിന് എതിരു നിൽക്കുന്നവരാണ് യുഡിഎഫ്. വികസനത്തിന് അനുകൂല നിലപാട് എൽഡിഎഫ് സ്വീകരിച്ചു. നാടിന്റെ വികസനം ആഗ്രഹിക്കുന്നതിനാൽ കെ.വി. തോമസ് അതിനോട് യോജിച്ചു.
തൃക്കാക്കരയിൽ പ്രചാരണത്തിന് മന്ത്രിമാർ ജാതിയും മതവും നോക്കി പോകുന്നുവെന്ന പ്രതിപക്ഷനേതാവിന്റെ ആരോപണം ശുദ്ധ അസംബന്ധമാണ്. വസ്തുതയെ വസ്തുതയായി കാണേണ്ടേ. അവിടെ നടക്കുന്ന പ്രചാരണം എല്ലാവർക്കുമറിയാം. അദ്ദേഹത്തെ പോലൊരാൾ ഇങ്ങനെ എന്തും വിളിച്ചുപറയാൻ പാടുണ്ടോയെന്നും മുഖ്യമന്ത്രി ചോദിച്ചു.
തൃക്കാക്കരയിൽ നിന്ന് എൽഡിഎഫ് 100 തികയ്ക്കുമോയെന്ന് ചോദിച്ചപ്പോൾ 100 തികയ്ക്കുമെന്ന നിലയ്ക്കാണല്ലോ നമ്മൾ കാണുന്നതെന്നും മുഖ്യമന്ത്രി മറുപടി നൽകി. ബാക്കി റിസൾട്ട് വന്ന ശേഷം നോക്കാമെന്നായിരുന്നു പിണറായിയുടെ മറുപടി.
തൃക്കാക്കരയിലെ ഫലം സിൽവർലൈൻ പദ്ധതി നടപ്പാക്കാനുള്ള തീരുമാനത്തിനുള്ള അംഗീകാരമായി മാറുമോയെന്ന ചോദ്യത്തിന്, അതുമായി ബന്ധപ്പെട്ടാകണം എല്ലാ വിധിയുമെന്ന് കാണേണ്ടതില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. വിനാശത്തിന്റെ ഒരു വർഷമാണ് കടന്നുപോകുന്നതെന്ന പ്രതിപക്ഷത്തിന്റെ ആക്ഷേപം അവരെ സംബന്ധിച്ച് തീർത്തും ശരിയാണ്. പ്രതിപക്ഷത്തിന്റെ വിനാശമാണ് സംഭവിക്കാൻ പോകുന്നത്.
കെ.വി. തോമസിന്റേത് ധീരമായ നിലപാടാണ്. അദ്ദേഹത്തിന്റെ വരവ് ഇടതുമുന്നണിക്ക് ഗുണം ചെയ്യും. വികസനത്തിന് എതിരു നിൽക്കുന്നവരാണ് യുഡിഎഫ്. വികസനത്തിന് അനുകൂല നിലപാട് എൽഡിഎഫ് സ്വീകരിച്ചു. നാടിന്റെ വികസനം ആഗ്രഹിക്കുന്നതിനാൽ കെ.വി. തോമസ് അതിനോട് യോജിച്ചു.
തൃക്കാക്കരയിൽ പ്രചാരണത്തിന് മന്ത്രിമാർ ജാതിയും മതവും നോക്കി പോകുന്നുവെന്ന പ്രതിപക്ഷനേതാവിന്റെ ആരോപണം ശുദ്ധ അസംബന്ധമാണ്. വസ്തുതയെ വസ്തുതയായി കാണേണ്ടേ. അവിടെ നടക്കുന്ന പ്രചാരണം എല്ലാവർക്കുമറിയാം. അദ്ദേഹത്തെ പോലൊരാൾ ഇങ്ങനെ എന്തും വിളിച്ചുപറയാൻ പാടുണ്ടോയെന്നും മുഖ്യമന്ത്രി ചോദിച്ചു.