കണ്ണൂർ: കണ്ണൂർ-തളിപ്പറമ്പ് ദേശീയപാതയിൽ പള്ളിക്കുളത്ത് ഗ്യാസ് സിലിണ്ടർ ലോറി ബൈക്കിലിടിച്ച് അച്ഛനും കൊച്ചുമകനും മരിച്ചു. കണ്ണൂർ ഇടച്ചേരി കൊമ്പ്രക്കാവിനു സമീപം നവനീതത്തിൽ മഹേഷ് ബാബു (60), മകൾ നവ്യയുടെ മകൻ ആഗ്നേയ് (9) എന്നിവരാണു മരിച്ചത്.
ഇന്നലെ രാവിലെ 10. 45 ഓടെ കാമത്ത് സിറാമിക്സിനു മുന്നിലായിരുന്നു അപകടം. കണ്ണൂരില്‍നിന്നു പുതിയതെരു ഭാഗത്തേക്കു പോകുകയായിരുന്ന ബൈക്കിനു പിന്നില്‍ ഗ്യാസ് സിലിണ്ടർ ലോറി ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ തെറിച്ചുവീണ ഇരുവരുടെയും ദേഹത്തുകൂടി ലോറി കയറിയിറങ്ങി. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ചിറക്കൽ ക്ഷീരോത്പാദക സഹകരണ സംഘത്തിലെ മുൻ ജീവനക്കാരനാണ് മഹേഷ് ബാബു. വിനീതയാണ് ഭാര്യ. മകൻ: നിഖിൽ. സഹോദരങ്ങൾ: മോഹനൻ, ശ്യാമള, വാസന്തി, ഷൈലജ, ചിത്ര. മഹേഷ് ബാബുവിന്റെ മകൾ നവ്യ-പ്രവീൺ ദമ്പതികളുടെ ഏകമകനാണ് ആഗ്നേയ്. എസ്.എൻ വിദ്യാമന്ദിർ സ്കൂളിൽ നാലാം ക്ലാസ് വിദ്യാർഥിയാണ്. ഇരുവരുടെയും സംസ്കാരം ഇന്നു രാവിലെ 11.30 ന് പയ്യാമ്പലം ശ്മശാനത്തിൽ നടക്കും.
ഇന്നലെ രാവിലെ 10. 45 ഓടെ കാമത്ത് സിറാമിക്സിനു മുന്നിലായിരുന്നു അപകടം. കണ്ണൂരില്‍നിന്നു പുതിയതെരു ഭാഗത്തേക്കു പോകുകയായിരുന്ന ബൈക്കിനു പിന്നില്‍ ഗ്യാസ് സിലിണ്ടർ ലോറി ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ തെറിച്ചുവീണ ഇരുവരുടെയും ദേഹത്തുകൂടി ലോറി കയറിയിറങ്ങി. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ചിറക്കൽ ക്ഷീരോത്പാദക സഹകരണ സംഘത്തിലെ മുൻ ജീവനക്കാരനാണ് മഹേഷ് ബാബു. വിനീതയാണ് ഭാര്യ. മകൻ: നിഖിൽ. സഹോദരങ്ങൾ: മോഹനൻ, ശ്യാമള, വാസന്തി, ഷൈലജ, ചിത്ര. മഹേഷ് ബാബുവിന്റെ മകൾ നവ്യ-പ്രവീൺ ദമ്പതികളുടെ ഏകമകനാണ് ആഗ്നേയ്. എസ്.എൻ വിദ്യാമന്ദിർ സ്കൂളിൽ നാലാം ക്ലാസ് വിദ്യാർഥിയാണ്. ഇരുവരുടെയും സംസ്കാരം ഇന്നു രാവിലെ 11.30 ന് പയ്യാമ്പലം ശ്മശാനത്തിൽ നടക്കും.