കണ്ണൂർ: പണപ്പെരുപ്പവും ഇന്ധന വിലവർധനവും കാരണമുള്ള ഭക്ഷ്യധാന്യങ്ങളുടെ വിലവർധനവ് സാധാരണക്കാരനു വലിയ ഭീഷണിയാകുമ്പോഴും വിലക്കയറ്റം പിടിച്ചുനിർത്തുന്ന കേരള മോഡൽ രാജ്യത്തിനുതന്നെ മാതൃകയാക്കാവുന്നതാണെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം വൃന്ദാ കാരാട്ട്. കേരളത്തിലെ മാവേലി സ്റ്റോറുകൾ വഴി 13 അവശ്യസാധനങ്ങൾ ഉത്തരേന്ത്യയെ അപക്ഷേിച്ച് 30 മുതൽ 50 ശതമാനം വരെ വിലക്കുറവിലാണു വിതരണം ചെയ്യുന്നത്.
കേരളത്തിലെ എൽഡിഎഫ് സർക്കാരിന്റെ ഈ നടപടി തനിക്കു നേരിട്ടു ബോധ്യപ്പെട്ടതാണെന്നും കണ്ണൂർ പ്രസ് ക്ലബിന്റെ മുഖാമുഖം പരിപാടിയിൽ വൃന്ദാ കാരാട്ട് പറഞ്ഞു. വിലക്കയറ്റംകൊണ്ടു പൊറുതിമുട്ടുന്ന ജനങ്ങൾക്ക് ആശ്വാസം കണ്ടെത്തുന്നതിനു ഫലപ്രദമായ ഇടപെടലുകളാണ് എൽഡിഎഫ് സർക്കാർ നടത്തുന്നത്.
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ഘട്ടത്തിൽ ഇന്ധന വില വർധന നിർത്തിവച്ച മോദി സർക്കാർ ഫലം പുറത്തുവന്നതോടെ വീണ്ടും പെട്രോളിയം ഉത്പന്ന വില വർധിപ്പിച്ചാണ് വോട്ടർമാരെ നന്ദി അറിയിച്ചത്.
ഗോതമ്പ് അടക്കമുള്ള ഭക്ഷ്യധാന്യങ്ങൾക്കു വിലക്കയറ്റവും ക്ഷാമവും നേരിടുമ്പോൾ സ്വന്തം രാജ്യത്തെ ജനങ്ങളുടെ കാര്യത്തിൽ ഒരു ഉത്കണ്ഠയും മോദി സർക്കാരിനില്ല. കയറ്റുമതിയിലൂടെ പണമുണ്ടാക്കുകയെന്നതും കച്ചവടക്കാരുടെ താത്പര്യസംരക്ഷണവും മാത്രമാണു കേന്ദ്രസർക്കാരിന്റെ ലക്ഷ്യം.
കേരളത്തിലെ എൽഡിഎഫ് സർക്കാരിന്റെ ഈ നടപടി തനിക്കു നേരിട്ടു ബോധ്യപ്പെട്ടതാണെന്നും കണ്ണൂർ പ്രസ് ക്ലബിന്റെ മുഖാമുഖം പരിപാടിയിൽ വൃന്ദാ കാരാട്ട് പറഞ്ഞു. വിലക്കയറ്റംകൊണ്ടു പൊറുതിമുട്ടുന്ന ജനങ്ങൾക്ക് ആശ്വാസം കണ്ടെത്തുന്നതിനു ഫലപ്രദമായ ഇടപെടലുകളാണ് എൽഡിഎഫ് സർക്കാർ നടത്തുന്നത്.
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ഘട്ടത്തിൽ ഇന്ധന വില വർധന നിർത്തിവച്ച മോദി സർക്കാർ ഫലം പുറത്തുവന്നതോടെ വീണ്ടും പെട്രോളിയം ഉത്പന്ന വില വർധിപ്പിച്ചാണ് വോട്ടർമാരെ നന്ദി അറിയിച്ചത്.
ഗോതമ്പ് അടക്കമുള്ള ഭക്ഷ്യധാന്യങ്ങൾക്കു വിലക്കയറ്റവും ക്ഷാമവും നേരിടുമ്പോൾ സ്വന്തം രാജ്യത്തെ ജനങ്ങളുടെ കാര്യത്തിൽ ഒരു ഉത്കണ്ഠയും മോദി സർക്കാരിനില്ല. കയറ്റുമതിയിലൂടെ പണമുണ്ടാക്കുകയെന്നതും കച്ചവടക്കാരുടെ താത്പര്യസംരക്ഷണവും മാത്രമാണു കേന്ദ്രസർക്കാരിന്റെ ലക്ഷ്യം.