നാദാപുരം: കല്ലാച്ചി ചിയ്യൂരിൽ ചെമ്മീൻ കറി കഴിച്ച് വയറിളക്കം ഉൾപ്പെടെയുള്ള അസ്വസ്ഥതകളെ തുടർന്നു ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. ചിയ്യൂരിലെ കരിമ്പാലം കണ്ടി മൊയ്തുവിന്റെ ഭാര്യ സുലൈഹ (46) ആണു മരിച്ചത്. ഇന്നലെ പുലർച്ചെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലാണു മരണം.
കല്ലാച്ചി മത്സ്യ മാർക്കറ്റിൽനിന്നു വാങ്ങിയ ചെമ്മീൻ കഴിഞ്ഞ ചൊവ്വാഴ്ച്ച ഉച്ചയോടെയാണ് വീട്ടുകാർ ഉൾപ്പെടെയുള്ളവർ കറിവച്ചു കഴിച്ചത്. രാത്രിയോടെ അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു.
തുടർന്ന് കല്ലാച്ചിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് വ്യാഴാഴ്ച്ച രാത്രിയിൽ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. സുലൈഹ കടുത്ത പ്രമേഹ രോഗിയാണെന്നു ബന്ധുക്കൾ പറഞ്ഞു. പോസ്റ്റ്മോർട്ടത്തിനു ശേഷമേ മരണകാരണം വ്യക്തമാകു എന്ന് ആരോഗ്യ വകുപ്പ് അധികൃതർ പറഞ്ഞു.
കല്ലാച്ചി മത്സ്യ മാർക്കറ്റിൽനിന്നു വാങ്ങിയ ചെമ്മീൻ കഴിഞ്ഞ ചൊവ്വാഴ്ച്ച ഉച്ചയോടെയാണ് വീട്ടുകാർ ഉൾപ്പെടെയുള്ളവർ കറിവച്ചു കഴിച്ചത്. രാത്രിയോടെ അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു.
തുടർന്ന് കല്ലാച്ചിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് വ്യാഴാഴ്ച്ച രാത്രിയിൽ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. സുലൈഹ കടുത്ത പ്രമേഹ രോഗിയാണെന്നു ബന്ധുക്കൾ പറഞ്ഞു. പോസ്റ്റ്മോർട്ടത്തിനു ശേഷമേ മരണകാരണം വ്യക്തമാകു എന്ന് ആരോഗ്യ വകുപ്പ് അധികൃതർ പറഞ്ഞു.