തിരുവനന്തപുരം: ചീഫ് വൈൽഡ് ലൈഫ് വാർഡൻ ബെന്നിച്ചൻ തോമസിന്റെ പേര് പുതിയ വനംമേധാവി സ്ഥാനത്തേയ്ക്ക് ചീഫ് സെക്രട്ടറി അധ്യക്ഷനായ സേർച്ച് കമ്മിറ്റി ശിപാർശ ചെയ്തു.
വനം മേധാവി സ്ഥാനത്തേയ്ക്കുള്ള ഒറ്റപ്പേരാണ് സമിതി കൈമാറിയത്. അടുത്ത മന്ത്രിസഭ യോഗം ഇതുസംബന്ധിച്ച് തീരുമാനമെടുക്കും.
മുല്ലപ്പെരിയാർ മരംമുറി ഉത്തരവുമായി ബന്ധപ്പെട്ട് ബെന്നിച്ചന് നൽകിയ ശാസന അയോഗ്യതയായി പരിഗണിച്ചാൽ മാത്രമെ രണ്ടാമത് ഒരാളിലേക്ക് തീരുമാനം നീളാൻ സാധ്യതയുള്ളൂ.
ബെന്നിച്ചൻ തോമസ് മുഖ്യവനം മേധാവിയായാൽ ഡി. ജയപ്രസാദ് ചീഫ് വൈൽഡ് ലൈഫ് വാർഡനാകും. പ്ലാനിംഗ് ആൻഡ് ഡെവലപ്മെന്റിന്റെ ചുമതലയാണ് ജയപ്രസാദ് ഇപ്പോൾ വഹിക്കുന്നത്.
വനം മേധാവി സ്ഥാനത്തേയ്ക്കുള്ള ഒറ്റപ്പേരാണ് സമിതി കൈമാറിയത്. അടുത്ത മന്ത്രിസഭ യോഗം ഇതുസംബന്ധിച്ച് തീരുമാനമെടുക്കും.
മുല്ലപ്പെരിയാർ മരംമുറി ഉത്തരവുമായി ബന്ധപ്പെട്ട് ബെന്നിച്ചന് നൽകിയ ശാസന അയോഗ്യതയായി പരിഗണിച്ചാൽ മാത്രമെ രണ്ടാമത് ഒരാളിലേക്ക് തീരുമാനം നീളാൻ സാധ്യതയുള്ളൂ.
ബെന്നിച്ചൻ തോമസ് മുഖ്യവനം മേധാവിയായാൽ ഡി. ജയപ്രസാദ് ചീഫ് വൈൽഡ് ലൈഫ് വാർഡനാകും. പ്ലാനിംഗ് ആൻഡ് ഡെവലപ്മെന്റിന്റെ ചുമതലയാണ് ജയപ്രസാദ് ഇപ്പോൾ വഹിക്കുന്നത്.