പാലക്കാട്: മുട്ടിക്കുളങ്ങര കെഎപി രണ്ടാം ബറ്റാലിയനിലെ രണ്ടു പോലീസുകാർ ഷോക്കേറ്റു മരിച്ച സംഭവത്തിൽ പന്നികളെ കൊല്ലാൻ വൈദ്യുതി കെണി വച്ചയാളെ പോലീസ് അറസ്റ്റുചെയ്തു. മുട്ടിക്കുളങ്ങര വാർക്കാട് തോട്ടക്കര വീട്ടിൽ സുരേഷി(49)നെയാണ് ഹേമാംബികനഗർ പോലീസ് അറസ്റ്റ് ചെയ്തത്.
സുരേഷ് വീട്ടുപറന്പിൽ കാട്ടുപന്നിയെ പിടിക്കാനായി ഒരുക്കിയ വൈദ്യുത കെണിയിൽ മീൻ പിടിക്കാൻ അതുവഴിയിറങ്ങിയ പോലീസുകാർ കുടുങ്ങിയെന്നാണു പോലീസ് കണ്ടെത്തൽ.
കാട്ടുപന്നിയെ വൈദ്യുതി കെണിവച്ചു പിടിച്ചതിനു സുരേഷിനെതിരെ വനംവകുപ്പ് കേസെടുത്തിട്ടുണ്ടെന്നു പോലീസ് പറഞ്ഞു.
കെഎപി ക്യാന്പിലെ ഹവിൽദാർമാരായ എലവഞ്ചേരി കുളന്പളക്കോട് കുഞ്ഞുവീട്ടിൽ മാരിമുത്തുചെട്ടിയാരുടെ മകൻ അശോക് കുമാർ (35), തരൂർ അത്തിപ്പൊറ്റ കുണ്ടുപറന്പ് വീട്ടിൽ പരേതനായ കെ.സി. മാങ്ങോടന്റെ മകൻ എം. മോഹൻദാസ് (36) എന്നിവരെയാണ് വ്യാഴാഴ്ച രാവിലെ ഒന്‍പതുമണിയോടെ ക്യാന്പിനു പിറകുവശത്തുള്ള വയലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
സുരേഷ് വീട്ടുപറന്പിൽ കാട്ടുപന്നിയെ പിടിക്കാനായി ഒരുക്കിയ വൈദ്യുത കെണിയിൽ മീൻ പിടിക്കാൻ അതുവഴിയിറങ്ങിയ പോലീസുകാർ കുടുങ്ങിയെന്നാണു പോലീസ് കണ്ടെത്തൽ.
കാട്ടുപന്നിയെ വൈദ്യുതി കെണിവച്ചു പിടിച്ചതിനു സുരേഷിനെതിരെ വനംവകുപ്പ് കേസെടുത്തിട്ടുണ്ടെന്നു പോലീസ് പറഞ്ഞു.
കെഎപി ക്യാന്പിലെ ഹവിൽദാർമാരായ എലവഞ്ചേരി കുളന്പളക്കോട് കുഞ്ഞുവീട്ടിൽ മാരിമുത്തുചെട്ടിയാരുടെ മകൻ അശോക് കുമാർ (35), തരൂർ അത്തിപ്പൊറ്റ കുണ്ടുപറന്പ് വീട്ടിൽ പരേതനായ കെ.സി. മാങ്ങോടന്റെ മകൻ എം. മോഹൻദാസ് (36) എന്നിവരെയാണ് വ്യാഴാഴ്ച രാവിലെ ഒന്‍പതുമണിയോടെ ക്യാന്പിനു പിറകുവശത്തുള്ള വയലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.